Thursday 13 October 2011

ഉടലടയാളം


മഹർഷി

മഴയുടെ മേളം
പുഴകളിലെഴുതി
കുളിരുതമ്മിലിണഞ്ഞ്‌
കുമ്മിയടിച്ചൊഴുകുന്നു
മുകിലുകൾ മുകുരംനോക്കി
തലമുടി ചീകിയൊതുക്കി
കടകടചിരിച്ചുരസിച്ച്‌
പളപളകളിയാടുന്നു
തീരംതിരക്കഥയെഴുതി
വാനംകവിതരചിച്ച്‌
തളിരുകൾതാളംതള്ളി
കഥയത്തിനരങ്ങുമൊരുങ്ങി
പ്രാതംഈറനുടുത്ത്‌
ഉഷസ്സിൻതിരുനടതൊഴുത്‌
കളഭക്കുറിയും തൊട്ട്‌
മനസ്സാൽമൂന്നുവലം
കല്ലോലത്തിൻ
കുമിളവിരിച്ച്‌
തീരത്തിതിഹാസവുമായി
കടലിലയൊരുടലായി
സായംസന്ധ്യരചിച്ച
ചെമ്മാനച്ചാർത്തുമണിഞ്ഞ്‌
പടിഞ്ഞാറിൻമാറു ചുവന്നു
പകലോനതിലാറാടി