Tuesday 13 September 2011

ചിലന്തിവല




ശ്രീജിത്ത്‌ മൂത്തേടത്ത്‌

നോട്ട്‌ ബുക്കിന്റെ ആദ്യ പേജിൽ തന്നെ നെടുകെയും കുറുകെയും കുത്തിവരക്കുകയായിരുന്നു കിഷോർ കുമാർ. വരകളും വട്ടങ്ങളും ചേർന്ന്‌ ഒരു ചിലന്തിവലയുടെ രൂപം പ്രാപിച്ചപ്പോൾ സ്വയം ആ വലയിൽ കുരുങ്ങിപ്പോയതുപോലെ തോന്നി അയാൾക്ക്‌. പിന്നെ കുതറി രക്ഷപ്പെടാനായി ശ്രമം. വരച്ച വരകളൊന്നും തന്നെ അഴിക്കാൻ വയ്യാത്ത വിധം പതിഞ്ഞു പോയിരുന്നു. ഒടുവിലെങ്ങിനെയോ സ്വയം പറിച്ചെടുത്ത്​‍്‌ അടുത്ത പേജിലേക്ക്‌ രക്ഷപ്പെട്ടപ്പോൾ അവിടം ശൂന്യമായിരുന്നു!. ഒന്നും ചെയ്യാനില്ലാത്തതിന്റെയോ, ഒരുപാടെന്തൊക്കെയോ ചെയ്യാനുള്ളതിന്റെയോ വിരസതയുടെ ശൂന്യത !.
 പുസ്തകം മടക്കിവച്ച്‌ ഉച്ചവെയിലിന്റെ നരച്ച മാറിലേക്ക്‌ നടന്നു കയറിയ കിഷോർ  പാലാഞ്ചോലമലയുടെ നെറുകയിലെ കൂറ്റൻ കരിമ്പാറയിൽ ഇരിപ്പുറപ്പിച്ചു. പരുപരുത്ത വെയിലിൽ കശുമാവിന്നിലകളുടെ വട്ടനിഴലുകൾ പറ്റിപ്പിടിച്ചിരുന്നു. പാറയുടെ അരികിലും കോണിലുമായി തങ്ങി നിന്ന നിഴൽ തു#​‍ുകളെ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിച്ച്കൊ#​‍്‌   തന്നെചൂഴ്‌ന്ന്‌ നിൽക്കുന്ന പ്രതിസന്ധിക്കൊരു പരിഹാരം ക​‍െ#ത്താൻ ശ്രമിക്കുകയായിരുന്നു അയാൾ. ഒന്നുകിൽ പിടികൊടുക്കണം. അല്ലെങ്കിൽ.... ഇനിയും അമാന്തിച്ചിരുന്നാൽ തന്നെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുമ്പം തന്നെ നിരാലംബമാവും. ഒരുപാടാലോചിച്ചു തന്നെ എടുത്ത തീരുമാനമാണ്‌. ഓഫീസിൽ കഴിഞ്ഞ മാസവും വന്ന മെഡിക്ലെയിം ഏജന്റായ സ്ത്രീ പറയുന്നത്‌ തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല.
 ?സർ, മനുഷ്യ ജീവനാണ്‌. എപ്പോഴാണ്‌ അസുഖം വരുന്നതെന്നറിയില്ല. നമ്മൾ കഴിക്കുന്ന ആഹാരം തന്നെ വിഷമാണ്‌ സാർ.?
 അവർ വളരെ സരസമായി പറഞ്ഞു.
 ?ഡെത്ത്‌ ക്ലെയിമുമു#​‍്‌ സാർ. ഇനി താങ്കൾക്ക്‌ വല്ലതും സംഭവിച്ചാൽ തന്നെ കുടുമ്പത്തിന്‌ ഗുണം കിട്ടും സാർ.?
 അപ്പോഴാണ്‌ കൂടുതൽ ശ്രദ്ധിക്കാൻ തോന്നിയത്‌. ഇൻഷൂറൻസിന്റെ പ്രീമിയത്തെ കുറിച്ചും, അതിന്റെ ബെനിഫിറ്റുകളെ കുറിച്ചും അവർ വിശദമായി പറഞ്ഞു കൊടുത്തു. തന്റെ സമസ്യക്ക്‌ ചുരുളഴിയുകയാണെന്നു തോന്നി. അത്യാവശ്യം നല്ല തുകയ്ക്കു തന്നെ പോളിസി ചേരാൻ തയ്യാറായപ്പോൾ ഏജന്റ്‌ തന്നെ അത്ഭുതപ്പെട്ടുപോയി.
  ?തന്റെ വാചാലതയ്ക്കിത്ര സ്വാധീനമോ ?...? - അവർ അമ്പരന്നു. ഉടൻ തന്നെ ആദ്യ പ്രീമിയം അടച്ചു.
 ഈ ജീവിതം കൊ#ന്തു പ്രയോജനം ?. മുമ്പ്‌ വല്ലപ്പോഴും മാത്രം ചുരമാന്തി വന്നിരുന്ന ചിന്തകൾ ഇപ്പോൾ കൂടെ കൂടെയായിരിക്കുന്നു. എത്ര നാൾ നീട്ടിക്കൊ#​‍ു പോവാൻ കഴിയുമെന്നറിയില്ല. മരുന്നിനും മന്ത്രത്തിനും ചെയ്യാൻ കഴിയുന്നതിനോക്കെയൊരു പരിധിയില്ലേ ?. ഇതേ വരെ ആരും അറിഞ്ഞിട്ടില്ല. ഇനിയും കാത്തിരുന്നാൽ ഒരുപക്ഷെ ഭീകരമായിരിക്കും ഫലം. കിഷോറിനത്‌ ആലോചിക്കാൻ വയ്യ. മുദ്രകുത്തപ്പെട്ട്‌ ചങ്ങലക്കുള്ളിലാവുന്നത്‌ താൻ മാത്രമാവില്ല. താനിതേവരെ പാടുപെട്ട്‌ പടുത്തുയർത്തിക്കൊ#​‍ുവന്ന തന്റെ കുടുംബം... സഹോദരിമാരുടെ വിവാഹം.... ഭ്രാന്തന്റെ പെങ്ങളെ കെട്ടാനാരു വരും ?.


  എന്തായാലും പിടി കൊടുക്കാൻ വയ്യ. അപ്പോൾ രക്ഷപ്പെടുക തന്നെ. പാറപ്പുറത്തു പതിഞ്ഞു കിടന്ന നിഴലുവട്ടങ്ങളെ നുള്ളിപ്പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു കിഷോർ. പെട്ടന്നവ കയ്യിലേക്ക്‌ പൊളിഞ്ഞു പോന്നതു പോലെ തോന്നി അയാൾക്ക്‌. അയാളതിനെ തിരിച്ചും മറിച്ചും പിടിച്ചു നോക്കി. ഇലകളുപേക്ഷിച്ച നിഴലുകൾ... പാവം.. ജീവനുപേക്ഷിച്ച ജഢം പോലെ. പ്രയോജനമില്ലാത്തത്‌.
 ?ആക്സിഡന്റൽ ഡെത്തിനാണ്‌ കൂടുതൽ ബെനിഫിറ്റ്‌. ഡബിൾ ആക്സിഡന്റ്‌ സ്കീമിൽ അഷ്വേർഡ്‌ സമ്മിന്റെ ഇരട്ടി കിട്ടും സാർ. കുടുംബം രക്ഷപ്പെട്ടു പോവില്ലേ സാറേ ?.?


  - ഏജന്റിന്റെ വാക്കുകൾ കാതിൽ ചിറകടിക്കുന്നു. കിഷോർ കുമാർ കുന്നിറങ്ങി
നടന്നു. പാറകളിൽ നിന്നും, പൊന്നിൻ വെയിൽ വിരിച്ച മണ്ണിൽ നിന്നും, അടർന്നു പോന്ന ആയിരം നിഴലുകൾ അയാൾക്കു ചുറ്റും നൃത്തം വയ്ക്കുന്നു#​‍ായിരുന്നു. ദൃഢമായ കാൽവെപ്പുകൾ, മനസ്സിലുറപ്പിച്ച തീരുമാനത്തിന്റെ ദാർഢ്യം പ്രതിഫലിപ്പിച്ചു. കുന്നിറങ്ങി അയാൾ നേരെ പോവുന്നത്‌ റയിൽവേ ട്രാക്കിനു നേരെയാണ്‌. അയാൾ ചുറ്റും നോക്കി. സ്റ്റേഷനിൽ നിന്ന്‌ വളരെയകലെയല്ലായെങ്കിലും വിജനം !. മിനുത്തു വെട്ടിത്തിളങ്ങുന്ന പാളത്തിൽ ചെകിടോർത്തു. വിദൂരതയിലെവിടെ നിന്നോ ?ഛക... ഛക...? ശബ്ദം.  പാളം ചുട്ടു പഴുത്തു കിടക്കുന്നിരുന്നു. ചെവി പൊള്ളിപ്പോയി. ചാകാൻ പോകുന്നവനെന്തു ചൂട്‌ ?. തന്റെ മ#ത്തരത്തിൽ കിഷോറിന്‌ ലജ്ജ തോന്നി. മന്ദഹസിച്ചു കൊ#​‍്‌ അയാൾ പാളത്തിൽ കുറുകെ കിടന്നു.  കത്തിജ്ജ്വലിക്കുന്ന സൂര്യബിംബം. കിഷോറിന്‌ അധികനേരം നോക്കാൻ കഴിഞ്ഞില്ല. കണ്ണഞ്ചിപ്പോകുന്നു. അയാൾ കമിഴ്‌ന്നു കിടന്നു. ?ഛക.. ഛക..? ശബ്ദം കുറച്ചുകൂടെ വ്യക്തമായി കേൾക്കാം. പാളത്തിൽ നേരിയ വിറയൽ...
 മനസ്സിൽ സ്നേഹം വാരിക്കോരിത്തന്ന്‌ തന്നെ വളർത്തി വലുതാക്കിയ അമ്മ... താൻ തന്റെ ജീവിതമൂട്ടി വളർത്തിക്കൊ#​‍ുവന്ന കുഞ്ഞനുജത്തിമാർ... ചാഞ്ചാട്ടമോ... ഇല്ല... കിഷോർ കണ്ണുകൾ മുറുക്കെ ചിമ്മി. അവർക്കുവേ#​‍ിയാണ്‌.... അവർക്കുവേ##​‍ി മാത്രം...




 കിഷോർ പാളത്തിൽ മുറുക്കെ പിടിച്ചു. പൊടുന്നനെ അധികമകലെയല്ലാതെ ഒരാരവം. ?ഛക.. ഛക..? ശബ്ദം അടുത്തു വരുന്നു. സ്റ്റേഷനിൽ നിന്നാവും. വ#​‍ി വന്നിട്ടു#​‍ാവും. യാത്രക്കാരുടെ തിരക്കായിരിക്കാം. കിഷോറിനു തലപൊക്കിനോക്കാൻ തോന്നിയില്ല. ആരവം അടുത്തുവരുന്നു. ആരൊക്കെയോ തന്നെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നുവോ ?. ഇല്ല. സമ്മതിക്കില്ല. കിഷോർ അള്ളിപ്പിടിച്ചു കിടന്നു. പൊടുന്നനെ തലയോട്ടി പൊട്ടുന്ന ശബ്ദം !. തലച്ചോർ ഒഴുകിപ്പരക്കുന്നു !. താനിപ്പോൾ ഒരു നിഴൽ മാത്രമാണ്‌. തന്റെ ജീവനുപേക്ഷിച്ച നിഴൽ. കിഷോർ ആശ്വസിച്ചു.
 അയാളിപ്പോൾ മനോരോഗാശുപത്രിയുടെ വരാന്തയിലിരുന്ന്‌ താൻ വരച്ച്‌ ആഴത്തിൽ പതിഞ്ഞുപോയ വരകളെ അഴിച്ചെടുക്കാൻ ശ്രമിക്കുകയാണ്‌. അഴിച്ച വരകളെ ശ്രദ്ധയോടെ, കുറുകെയും, വട്ടത്തിലും ക്രമീകരിച്ച്‌, സ്വയം ഒരു ചിലന്തിവല സൃഷ്ടിക്കാൻ ശ്രമിച്ച്‌ അതിനുള്ളിൽ അഭയം തേടി....




--