Tuesday 13 September 2011

പാളങ്ങള്‍

        
 ജമാൽ മൂക്കുതല



അപരിചിതത്വത്തിന്റെ പാളങ്ങളില്‍
 

വൈകിവന്ന ഈവണ്ടി കമ്പാര്ടുമെന്റില്‍,
 

പരസ്പരം പരിചയപ്പെടാനുള്ള മടിയൊന്നു-
 

മില്ലയിരുന്നു നമുക്കിടയില്‍, പിന്നീടുള്ള യാത്ര.

 

സഹയാത്രികേ,നിന്റെ തെറിച്ച വാക്കുകള്‍,
 

ട്രെയിനിന്റെ ഇരമ്പലിനേക്കള്‍ എന്നെ-
 

കോരിത്തരിപ്പിച്ചു. നിന്റെ ശരീരവടിവുകള്‍,
 

എന്റെ ദൂരകാഴ്ച്ചകളെ നഷ്ട്ടപ്പെടുത്തി.
 

പുറത്തെ മഴയും നമുക്കിടയില്‍ തണുപ്പ് നിറച്ചു.
 

എന്നിട്ടും മനസ്സെനോട് പറഞ്ഞു,

"അനുവാദമില്ലാതെ നിന്റെ കരസ്പര്‍ശം-
 

അവള്‍ക്കുമീതെ പതിയരുത് "
 

പക്ഷേ,നീയെന്നെ പ്രലോഭിപ്പിച്ചേയിരുന്നു.
 

ട്രെയിനിന്റെ താളത്തിനൊപ്പം,അതിന്റെ,
 

ശീല്‍ക്കാരത്തിനൊപ്പം നീ എന്നിലേയ്ക്ക്-
 

ചാഞ്ഞുകൊണ്ടേയിരുന്നു.

ടിക്കറ്റെടുക്കാത്ത യാത്രക്ക് ഭംഗം വരുത്തി
 

"ടിടിയാര്‍" ‍വന്നപ്പോള്‍ നൂറു പേര്‍ക്കൊപ്പം,
 

നീ എന്റെ പേരും പറഞ്ഞു .

ലൈംഗീകതൃഷ്ണകളുടെ പാളത്തിലേയ്ക്ക്-
 

സമയംതെറ്റി വന്ന വണ്ടി പാഞ്ഞുകയറിയ-
 

ജീവിതം, അപമാനത്താല്‍ കിടന്നു പിടഞ്ഞു.