മാറാലപിടിച്ചശരറാന്തലുകൾ
എലിയകളുടെ പ്രണയ സല്ലാപങ്ങൾ
നരിച്ചീറുകളുടെ സിംഫണികൾ
വ്യാളീമുഖങ്ങളിൽനിന്നും
ചോരയിറ്റുവീഴുന്ന ചിത്രത്തൂണുകൾ
തുറക്കുമ്പോൾ കരയുന്നവാതിലുകൾ
നിലവറയിലെപൂതലിച്ച ആമാടപ്പെട്ടികൾ
പത്തായത്തിലെ ശേഷിച്ചനെന്മണികൾ
ഈർപ്പംകൊണ്ട് ഗർഭവതികളാവുകയും
പുഴുകുപ്പോവുകയും ചെയ്തതിന്റെ
അപശകുനങ്ങൾ
അടുക്കിവെച്ചതാളിയോലക്കെട്ടുകൾ
ഒരുനാരായം
കഴിഞ്ഞജന്മത്തിൽ
ആരോവെള്ളംകോരിയെടുത്ത
കിണറിന്റെ കപ്പിയിൽ
നിശ്ചലചിത്രമായി ഒരു ദ്രവിച്ച ബക്കറ്റ്
പെട്രോളൊഴിച്ച് തീകൊളുത്തുമ്പോൾ
ഒന്നുംശേഷിക്കരുതേ എന്നായിരുന്നു
പ്രാർത്ഥന-പക്ഷേ,
ചാമ്പൽക്കൂമ്പാരത്തിൽ
അഗ്നിസ്പർശമേൽക്കാതെ
ഒരു കെട്ട് താളിയോലയും
ഒരു നാരായവും!