Tuesday 13 September 2011

രണ്ടുകവിതകൾ


   

സുരേഷ് ഗംഗാധർ

.രണ്ടിലൊന്ന്

 ഉണ്ണാതവൾ
മൌനവ്രതമെടുത്തു
പ്രഭാതവണ്ടിക്ക്
പോകുമെന്നുറപ്പിച്ചു
പറഞ്ഞു.
ഇരുൾപ്പാളിപിളർന്നു
സത്യം പുറത്തുവരാൻ
ഞാൻ തൊടിയിലേക്കുത്ന്നെ
നോക്കിയിരുന്നു.
അപ്പുറത്ത് മുത്തശ്ശി
പിറുപിറുക്കുന്നുൻണ്ടായിരുന്നു
മാവിൽത്തിന്നാൽ
പണിയാരത്തിൽ കുറയും
കരഞ്ഞുകരഞ്ഞവൾ
ഉറങ്ങി,
വക്കീലാപ്പീസിലേക്കുള്ള
പടവുകളിൽ
എന്റെ മനസുടക്കിനിന്നു;
മാങ്ങയോ ?
അണ്ടിയോ ?
രണ്ടായാലും
മാമ്പൂവല്ലെന്നുറപ്പ്.



മയോപ്പിയ

സ്വപ്നം കണ്ടിരിക്കേ
മഞ്ഞളിപ്പ് ബാധിച്ചു
ബന്ധമറ്റകലേക്കൂർന്ന
തറിയാനേറെവൈകി,
ഇലകളടർന്ന്
ആഴങ്ങളിലെക്ക്
പതിക്കുന്നതായിരുന്നു രോഗം.