Tuesday 15 November 2011

മൌനത്തിലെ നാദവുമായി ഗൌതമബുദ്ധന്/‍ശ്രീ.ശ്രീ. രവിശങ്കർ



‍വിവ: എസ്‌. സുജാതന്‍
 മേയ്മാസത്തിലെ ഒരു പൌര്‍ണ്ണമി ദിനത്തില്‍ ശ്രീബുദ്ധന്‌ ബോധോദയം സംഭവിക്കുമ്പോള്‍ അദ്ദേഹം ഒരാഴ്ച മുഴുവന്‍ മൌനത്തിലായിരുന്നു. ഒരു വാക്കുപോലും അദ്ദേഹം ഉച്ചരിച്ചിരുന്നില്ല. സ്വര്‍ഗ്ഗത്തിലുള്ള എല്ലാ മാലാഖമാരും അപ്പോള്‍ അത്ഭുതസ്തബ്ധരായിരുന്നുവെന്ന്‌ പുരാണം പറയുന്നു. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമായിരിക്കും ബുദ്ധനെപ്പോലെ ഒരാള്‍ക്ക്‌ ബോധോദയം സിദ്ധിക്കുന്നതെന്ന്‌ അവര്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ ബുദ്ധന്‍ മൌനത്തിലാണ്‌!എന്തെങ്കിലും ഒന്നു മിണ്ടാന്‍ മാലാഖമാര്‍ അദ്ദേഹത്തോട്‌ അഭ്യര്‍ത്ഥിച്ചു. ബുദ്ധന്‍ പറഞ്ഞു: അറിവുള്ളവര്‍ക്ക്‌ ഞാന്‍ ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം മനസ്സിലാകും. എന്നാല്‍ അറിവില്ലാത്തവര്‍ക്ക്‌ ഞാന്‍ എന്തു പറഞ്ഞാലും അവര്‍ക്ക്‌ മനസ്സിലാവുകയില്ല. ഒരു അന്ധനോട്‌ പ്രകാശത്തിണ്റ്റെ വര്‍ണ്ണനംകൊണ്ട്‌ ഒരു പ്രയോജനവുമില്ല. ജീവന്റെ അമൃതം ആസ്വദിക്കാത്തവരോട്‌ ഒന്നും സംസാരിച്ചിട്ട്‌ കാര്യവുമില്ല. അതുകൊണ്ടാണ്‌ ഞാന്‍ മൌനത്തിലിരിക്കുന്നത്‌.

വളരെയേറെ അടുപ്പവും ദൃഢബന്ധവുമുള്ളവരോട്‌ എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ പലതും വാക്കുകള്‍കൊണ്ട്‌ പകര്‍ന്നു കൊടുക്കുവാന്‍ കഴിയുന്നത്‌? സത്യം തുടങ്ങുന്നിടത്ത്‌ വാക്കുകള്‍ അവസാനിക്കുന്നുവെന്നാണ്‌ പല വേദങ്ങളും പ്രസ്താവിക്കുന്നത്‌. മാലാഖമാര്‍ പറഞ്ഞു: അങ്ങ്‌ പറയുന്നത്‌ ശരിതന്നെയാണ്‌. പക്ഷേ, അറിവിണ്റ്റേയും അജ്ഞതയുടേയും അതിര്‍വരമ്പില്‍ നില്‍ക്കുന്നവരെ പരിഗണിച്ചു കൂടെ? അവര്‍ പൂര്‍ണ്ണമായും ബോധോദയത്തിലുമല്ല, എന്നാല്‍ തികച്ചും അജ്ഞാനികളുമല്ല. അവര്‍ക്കുവേണ്ടി ഏതാനും വാക്കുകള്‍ പറഞ്ഞാല്‍ അതവര്‍ക്കൊരു പ്രചോദനമാകും. അവരുടെ നേര്‍ക്കുള്ള അങ്ങയുടെ ഓരോ വാക്കും അങ്ങ്‌ ഉദ്ദേശിക്കുന്ന ആ മൌനം സൃഷ്ടിക്കുകയും ചെയ്യുന്നു. വാക്കുകളുടെ ഉദ്ദേശ്യം മൌനം സൃഷ്ടിക്കലായിരിക്കണം. വാക്കുകള്‍ കൂടുതല്‍ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നുവെങ്കില്‍ ആ വാക്കുകള്‍ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തുന്നില്ല. ബുദ്ധണ്റ്റെ വാക്കുകള്‍ തീര്‍ച്ചയായും മൌനത്തെ സൃഷ്ടിക്കുന്നു.

എന്തെന്നാല്‍ ബുദ്ധന്‍ മൌനത്തിണ്റ്റെ വെളിപ്പെടലാണ്‌. മൌനം ജീവണ്റ്റെ ഉത്ഭവമാകുന്നു. മൌനം അസുഖങ്ങളെ ഭേദമാക്കുന്നു. ആളുകള്‍ ദേഷ്യത്തിലാകുമ്പോള്‍ അവര്‍ മൌനം പാലിക്കുന്നു: ആദ്യം ആക്രോശിക്കുന്നു; പിന്നെ മൌനത്തിലേക്ക്‌ മടങ്ങുന്നു. ഒരാള്‍ ദു:ഖത്തിലാണെങ്കില്‍ അയാള്‍ തനിച്ചിരിക്കാനാഗ്രഹിക്കുകയും മൌനത്തിലേക്കു പിന്‍വാങ്ങുകയും ചെയ്യുന്നു. അതുപോലെ ലജ്ജയിലേക്കു വീഴുമ്പോഴും ഒരാള്‍ മൌനത്തിനെ ശരണം പ്രാപിക്കുകയാണ്‌. വളരെ വിവേകിയായ ഒരാളുടെ കൂടെ മൌനവുമുണ്ടായിരിക്കും. 
ക്രിസ്തുവിനോട്‌, നീ ദൈവ പുത്രനാണോ? എന്നാണ്‌ ചോദിച്ചത്‌. ആ ചോദ്യത്തിനുമുന്നില്‍ ക്രിസ്തു മൌനം പാലിക്കുകയായിരുന്നു. അറിവുള്ളവരുടെ പ്രവൃത്തി അപ്പോള്‍ അതാണ്‌. എന്തെങ്കിലും പറയുകയാണെങ്കില്‍ അത്‌ തെളിയിക്കാനുള്ള വേദനയായി ആ വാക്കുകള്‍ മാറും. ഒരാളുടെ കാലിലെ വേദന തെളിയിച്ചു തരണമെന്ന്‌ പറഞ്ഞാല്‍ അത്‌ എത്രത്തോളം സാധ്യമാകും? നിങ്ങള്‍ക്കത്‌ തെളിയിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഉള്ളിലെ വേദന തെളിയിച്ചുകൊടുക്കാന്‍ കഴിയാത്തതുപോലെ, ആത്മസാക്ഷാത്ക്കാരവും, ദൈവികതയും എങ്ങനെയാണ്‌ തെളിയിച്ചുകൊടുക്കാന്‍ കഴിയുന്നത്‌?
ആനന്ദവും സംതൃപ്തിയും നിങ്ങളില്‍ മൌനം കൊണ്ടുവരുന്നു. എന്നാല്‍ ആഗ്രഹങ്ങള്‍ നിങ്ങളില്‍ ആരവങ്ങളാണ്‌ കൊണ്ടുവരുന്നത്‌. നിങ്ങളുടെ മനസ്സിലെ ആരവങ്ങളിലേക്കു നോക്കൂ. അവ എന്തിനെക്കുറിച്ചാണ്‌? കൂടുതല്‍ ധനത്തിനുവേണ്ടി? കൂടുതല്‍ പ്രശസ്തിക്കുവേണ്ടി? കൂടുതല്‍ അംഗീകാരത്തിനുവേണ്ടി? കൂടുതല്‍ പൂര്‍ത്തീകരണത്തിനുവേണ്ടി? കൂടുതല്‍ ബന്ധങ്ങള്‍ക്കുവേണ്ടി? ശബ്ദങ്ങള്‍ എല്ലായ്പ്പോഴും ചിലതിനെക്കുറിച്ചുവേണ്ടിയാണ്‌. എന്നാല്‍ ഒന്നുമില്ലായ്മയ്ക്കുവേണ്ടിയുള്ളതാണ്‌ മൌനം. മൌനം ആധാരമാണ്‌. അഥവാ അടിസ്ഥാനമാണ്‌. എന്നാല്‍ ശബ്ദങ്ങള്‍ ഉപരിതലത്തിലാണ്‌. ഒരു സംതൃപ്തമായ ജീവിതമായിരുന്നു തുടക്കത്തില്‍ ശ്രീബുദ്ധണ്റ്റേത്‌. ഏതു സുഖവും അദ്ദേഹം ആവശ്യപ്പെടുന്ന നിമിഷം ആ കാല്‍ച്ചുവട്ടില്‍ എത്തുമായിരുന്നു. ഒരു ദിവസം ബുദ്ധന്‍ പറഞ്ഞു: പുറത്തേക്കു പോയി ഈ ലോകം എന്താണെന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രോഗികള്‍, വൃദ്ധജനങ്ങള്‍, മരണങ്ങള്‍ ഇവ കണ്ടതോടെ ബുദ്ധന്‍ വിഷാദ ചിത്തനായി. ലോകത്തെ ഈ മൂന്ന്‌ കാര്യങ്ങളും ബുദ്ധണ്റ്റെ ദു:ഖത്തിനു വേണ്ടുന്ന കാരണങ്ങളായി മാറുകയായിരുന്നു.

ആരെയെങ്കിലും രോഗിയായി കാണുകയാണെങ്കില്‍ അദ്ദേഹം പറയുമായിരുന്നു: എനിക്ക്‌ ഇതുപോലെ അനുഭവിക്കണം എന്ന്‌. ഒരു വൃദ്ധണ്റ്റെ നിഴലാട്ടമോ, ഒരു മൃതശരീരമോ കണ്ടാല്‍മതി അദ്ദേഹം പറയും: ജീവിതത്തില്‍ ഒരു സന്തോഷവുമില്ല. ഞാന്‍ ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്നു! ജീവിതത്തിന്‌ ഒരര്‍ത്ഥവുമില്ല. ഞാന്‍ മടങ്ങിപ്പോവുകയാണ്‌. സത്യത്തെ അന്വേഷിക്കാന്‍ ബുദ്ധന്‍ ആരംഭമിടുകയായിരുന്നു. കൊട്ടാരം വിട്ട്‌, ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ ബുദ്ധന്‍ യാത്ര തുടര്‍ന്നു. എത്രകണ്ട്‌ ദൃഢമായ മൌനത്തിലാണോ അത്രകണ്ട്‌ സമാധാനം ശക്തമാകുന്നു. മൌനത്തില്‍ നിന്ന്‌ ശാന്തി ഉദയം ചെയ്യുകയാണ്‌. ഒന്നിനും അദ്ദേഹത്തെ തടഞ്ഞുനിറുത്താന്‍ കഴിഞ്ഞില്ല. പകല്‍ സമയം കൊട്ടാരംവിട്ട്‌ പോകാന്‍ കഴിയില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.

അതിനാല്‍ രാത്രിയാണ്‌ അദ്ദേഹം കൊട്ടാരം ഉപേക്ഷിച്ച്‌ പുറത്തുകടന്നത്‌. സത്യത്തിനു വേണ്ടിയുള്ള ശ്രീബുദ്ധണ്റ്റെ അന്വേഷണം വര്‍ഷങ്ങളോളം നീണ്ടുനിന്നു. ആളുകള്‍ എന്തുപറഞ്ഞാലും അദ്ദേഹം അതെല്ലാം ചെയ്യുമായിരുന്നു. നാടുകളില്‍നിന്ന്‌ നാടുകളിലേക്ക്‌ അദ്ദേഹത്തിണ്റ്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. ആഹാരമില്ലാതെ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. പല വഴികളിലൂടെ സഞ്ചരിച്ചു.

ചതുര്‍ സത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനു മുമ്പായിരുന്നു അത്‌. ശ്രീബുദ്ധണ്റ്റെ നാല്‌ സത്യങ്ങളില്‍ ആദ്യത്തേത്‌, ലോകത്തിലെ ദു:ഖമാണ്‌. ജീവിതത്തിന്‌ രണ്ട്‌ സാധ്യതകള്‍ മാത്രമാണുള്ളത്‌. ഒന്നാമത്തേത്‌, നമുക്കു ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കുക. എന്നിട്ട്‌ മറ്റുള്ളവരെ മനസ്സിലാക്കുക: അവരുടെ ദു:ഖങ്ങളും നിഷ്ഫലങ്ങളായ പ്രവൃത്തികളും! രണ്ടാമത്തേത്‌, അത്‌ നമ്മള്‍ അനുഭവിക്കുക. എന്നിട്ട്‌ അത്‌ ദു:ഖമാണെന്ന്‌ നമ്മള്‍ അറിയുക. മൂന്നാമതൊരു സാധ്യതയില്ല. നിങ്ങള്‍ പെട്ടെന്ന്‌ വികാര വിക്ഷുബ്ധനാകുന്ന ആളാണെങ്കില്‍ അതിലൂടെ സഞ്ചരിക്കണമെന്നില്ല.

മറ്റുള്ളവരുടെ ദു:ഖങ്ങള്‍ കണ്ട്‌ നിങ്ങള്‍ അറിവുള്ളവരായി മാറുക. രണ്ടാമത്തെ സത്യം, ദു:ഖത്തിന്‌ ഒരു കാരണമുണ്ടെന്നു അറിയുക. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക്‌ സന്തോഷവാനാകാന്‍ കഴിയും. ഒരു കാരണവുമില്ലാതെ നിങ്ങള്‍ക്ക്‌ ആനന്ദിക്കാന്‍ കഴിയും. ഒരു തമാശയും കേള്‍ക്കാതെ നിങ്ങള്‍ക്ക്‌ ചിരിക്കാന്‍ കഴിയും. എന്നാല്‍ ദു:ഖത്തിനു കാരണങ്ങള്‍വേണം. മൂന്നാമത്തെ സത്യം, ദു:ഖത്തെ നീക്കം ചെയ്യാന്‍ സാധിക്കും. നാലാമത്തെ സത്യം, ദു:ഖത്തില്‍നിന്ന്‌ പുറത്തുവരാനുള്ള ഒരു വഴിയുണ്ട്‌. നാല്‌ സത്യങ്ങളെത്തുടര്‍ന്ന്‌ അദ്ദേഹം ശരിയായ സമത (സമചിത്തത) കൈവരിക്കാനുള്ള എട്ട്‌ പാതകളും പറഞ്ഞു തന്നു: ശരിയായ ദര്‍ശനം, ശരിയായ മൌനം, ശരിയായ ധ്യാനം തുടങ്ങിയവ. അതിനുവേണ്ടി അനുഷ്ഠിക്കേണ്ട മൂന്ന്‌ കാര്യങ്ങള്‍ ബുദ്ധന്‍ പറഞ്ഞു:൧. ശീലം (സ്വഭാവം), ൨. സമാധി (സമചിത്തതയോടെയുള്ള ധ്യാനാവസ്ഥ), ൩. പ്രജ്ഞ (ജാഗരൂകത)ശ്രീബുദ്ധണ്റ്റെ ജനനം ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാലഘട്ടത്തിലായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സമ്പന്നമായിരുന്നു. തത്ത്വചിന്തയില്‍ അന്ന്‌ ഭാരതം വളരെ ഉന്നതി പ്രാപിച്ചിരുന്നു. പ്രബുദ്ധമായി ഉയര്‍ന്നു നിന്ന അന്നത്തെ സമൂഹത്തിലെ ജനങ്ങള്‍ ചിന്തിച്ചിരുന്നത്‌ അവര്‍ക്ക്‌ എല്ലാം അറിയാമെന്നായിരുന്നു.

എന്നാല്‍ സത്യത്തില്‍ അവര്‍ക്ക്‌ ഒന്നും അറിയില്ലായിരുന്നു. ഇതായിരുന്നു ഇന്ത്യയുടെ അന്നത്തെ അവസ്ഥ. അതുകണ്ട്‌ ബുദ്ധന്‍ ജനങ്ങളോടു പറഞ്ഞു: വരൂ, നിങ്ങള്‍ക്കുവേണ്ടി ഞാനൊരു ലളിതമായ സമ്പ്രദായം പറഞ്ഞു തരാം. നിങ്ങളുടെ എല്ലാ ധാരണകളും മാറ്റിവച്ച്‌ കേവലം ഇവിടെ വന്ന്‌ ഒന്ന്‌ ഇരിക്കുക എന്നിട്ട്‌ ബുദ്ധന്‍ അവര്‍ക്ക്‌ നാല്‌ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അവ ഇതാണ്‌: 1)ശരീരത്തെ നിരീക്ഷിക്കുക (കായാനു പശ്ഛാന) 2)സംവേദനകളെ നിരീക്ഷിക്കുക (വേദനാനു പശ്ഛാന) 3)മനസ്സിണ്റ്റെ ഒഴുക്ക്‌ നിരീക്ഷിക്കുക (ചിത്താനു പശ്ഛാന)4)നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. (ധമ്മാനു പശ്ഛാന)ബുദ്ധന്‍ വളരെ വര്‍ഷക്കാലം പഠിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ആയിരങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അനങ്ങാതെ ഇരുന്നു. സ്വയം നിരീക്ഷിച്ചുകൊണ്ട്‌, ധ്യാനം ചെയ്തുകൊണ്ട്‌, സ്വാതന്ത്യ്രത്തിണ്റ്റെ മാധുര്യം നുകര്‍ന്നുകൊണ്ട്‌ അവര്‍ ബുദ്ധനു മുന്നില്‍ സ്വച്ഛമായി ഇരുന്നു.

ഏതെങ്കിലും വേദാന്ത കാര്യങ്ങളിലോ തത്ത്വ ചിന്തകളിലോ ഉള്ള ആസക്തി ശ്രീ ബുദ്ധണ്റ്റെ ചര്‍ച്ചകളിലില്ലായിരുന്നു. ഓരോ മന:ശാസ്ത്രജ്ഞനും ബുദ്ധനെ പഠിച്ച്‌ തീര്‍പ്പ്‌ കല്‍പിക്കേണ്ടതാണ്‌. മനസ്സിനെക്കുറിച്ചും അതിണ്റ്റെ വ്യാപാരങ്ങളെക്കുറിച്ചും അടുക്കും ചിട്ടയോടെ പ്രതിപാദിക്കുവാന്‍ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. മനസ്സ്‌ ശബ്ദമുഖരിതമാണ്‌; എന്നാല്‍ മനസ്സിണ്റ്റെ ഉത്ഭവം മൌനത്തില്‍നിന്നാണ്‌. അതുകൊണ്ടാണ്‌ ബുദ്ധന്‍ പറഞ്ഞത്‌, മനസ്സ്‌ ഇല്ല എന്ന്‌. ചിന്തകളുടെ ശൃംഖലയാണ്‌ എല്ലായ്പ്പോഴും മനസ്സില്‍ അലഞ്ഞു നടക്കുന്നതെന്ന്‌ അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.
വളരെ സമ്പല്‍സംഋദ്ധമായിരുന്ന ആ കാലത്ത്‌ ബുദ്ധന്‍ ഒരു ഭിക്ഷാപാത്രം തണ്റ്റെ പ്രധാന ശിഷ്യന്‌ കൊടുത്തിട്ട്‌ പറഞ്ഞു: പോയി യാചിക്കാന്‍. അദ്ദേഹം രാജാക്കന്‍മാരുടെ ആഢംബരങ്ങളായ സ്ഥാനവസ്ത്രങ്ങള്‍ മാറ്റാന്‍ പറഞ്ഞിട്ട്‌ അവരുടെ കൈകളില്‍ ഭിക്ഷാപാത്രങ്ങള്‍ വച്ചു കൊടുത്തു! അവര്‍ക്ക്‌ ആഹാരം സുലഭമായിരുന്നെങ്കിലും, പോയി ഭിക്ഷാടനം നടത്താന്‍ അവരോട്‌ ആവശ്യപ്പെടുകയായിരുന്നു. താന്‍ ചിലതൊക്കെയാണ എന്ന ചിന്തയില്‍നിന്ന്‌ താന്‍ ആരുമല്ലഎന്ന അറിവിലേക്കുള്ള പാഠം പഠിപ്പിക്കുകയായിരുന്നു ബുദ്ധന്‍. നിങ്ങള്‍ ഒന്നുമല്ല. ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ തീരെ നിസ്സാരമാണ്‌; അകിഞ്ചിത്കരം! അക്കാലത്തുണ്ടായിരുന്ന പ്രഭുക്കളോടും ബുദ്ധിജീവികളോടും ഭിക്ഷാടനം നടത്താന്‍ അദ്ദേഹം പറഞ്ഞിരുന്നു. അത്‌ അവരെ കരുണയുടെ മൂര്‍ത്തിമത്ഭാവത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാനായിരുന്നു. 
നിങ്ങളുടെ സ്വന്തം പ്രകൃതിയെ നിരീക്ഷിക്കുക. എന്താണ്‌ നിങ്ങളുടെ ശരിയായ പ്രകൃതി? അത്‌ ശാന്തിയാണ്‌. കരുണയാണ്‌. സ്നേഹമാണ്‌, സൌഹൃദമാണ്‌. സന്തോഷമാണ്‌. അത്‌ എല്ലാത്തിനും ജന്‍മം നല്‍കിയ മൌനവുമാണ്‌. മൌനം ദു:ഖത്തെ ശമിപ്പിക്കുന്നു. എന്നിട്ട്‌ ആനന്ദത്തിനും കരുണയ്ക്കും സ്നേഹത്തിനും ജന്‍മമൊരുക്കുന്നു. ദു;ഖത്തേയും, പാപത്തേയും, ഭയത്തേയും, അഹങ്കാരത്തേയും, അജ്ഞതയേയും നമ്മില്‍നിന്ന്‌ നീക്കാനാണ്‌ ബുദ്ധന്‍ പറഞ്ഞത്‌. എന്നിട്ട്‌ വിവേകവും കരുത്തും സൌന്ദര്യവും അറിവും ശാന്തിയും തിരികെ കൊണ്ടുവരാനും. ദു:ഖത്തിണ്റ്റെ സമുദ്രത്തെ മറികടന്ന്‌ ആനന്ദിക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം. ----