Tuesday 15 November 2011

പെണ്മ


                                   യാമിനി ജേക്കബ്‌


കണക്കുകളുടെ കാണാ മറയത്ത്
ലക്ഷോപലക്ഷം ഗര്‍ഭപാത്രങ്ങളില്‍
നിന്ന്,
പെണ്‍ മരങ്ങളെ കടപുഴക്കിയ
ബുള്‍ടോസറുകളോട് പറയൂ-
പ്രസവിക്കാന്‍ ഗര്‍ഭപാത്രം വേണ്ടെന്നു
ശാസ്ത്രത്തെ കൊണ്ട് പറയിക്കാന്‍.


ആദ്യ കരച്ചിലിന് മീതെ
ഒരു മണി അരി കൊണ്ട്
ശ്വാസം കെടുത്തിയ
പേറ്റിച്ചി കൈകളോട് പറയു-
ശ്വാസം ഊതുയൂതി ,
ഊട്ടി വളര്‍ത്തിയ 
ആണ്‍ മക്കളില്‍ നിന്ന് 
ആണ്‍ മക്കള്‍ക്ക്‌ ജനിക്കുന്ന 
ഉണ്ണികളെ കൊണ്ട് 
വായിക്കരി ഇടുവിക്കാന്‍.


ഉയിരോടെ മണ്‍ കലങ്ങളില്‍
കുഴിച്ചു മൂടിയ കാടത്തത്തെ കൊണ്ട് 
പറയിക്കൂ-
സീതായനം കേട്ട് കേള്‍വി
മാത്രമാണെന്ന്.


കാലാ കാലങ്ങളായി,
നിശബ്ദമായി,നിര്‍വികാരമായി
തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന 
മണ്ണ്.


കൊയ്യാനും മെതിക്കാനും
അറപ്പുരകളില്‍ ശേഖരിക്കാനും
വെമ്പല്‍ കൊള്ളുന്നവരെ
നിങ്ങള്‍ കാണുന്നില്ലേ,
മണ്ണില്ലാതെ
നിങ്ങളുടെ വിത്തുകള്‍ 
അനാഥമാകുന്നത്?






N.B. പെണ്‍ ഭ്രൂണഹത്യകളെകുറിച്ച്, ജനസംഖ്യയില്‍