Sunday 14 August 2011

ജെസിബി മണ്ണുമാറ്റുമ്പോൾ




മഞ്ഞപ്ര ഉണ്ണികൃഷ്ണൻ


നിലാവസ്തമിക്കുന്നുകുന്നിൻ
മേലാപ്പിലുമെൻ മനസ്സിലുമൊപ്പം
മുദ്രമാറുന്നപോൽസ്നേഹത്തിൻ
മണ്ണുമാറ്റുന്നല്ലോ കിനാവിലുംഭൂവിലും
സൂര്യനുദിക്കുന്നദിക്കിലെല്ലാടവും
ഗിരിമകുടമായ്നിലക്കുന്നമേടകൾ
ചിരപരിചിതമാമതിരുകൾക്കപ്പുറം
കതിരുകൾചുംബിച്ചകുന്നിൻചരിവുകൾ
ഉതിരുകയാണുലകിന്മിഴിയിലെ
ദുരിതപൂരിതമശ്രുബിന്ദുക്കളായ്‌
നഗരകത്തിയിൽ കാന്തമായ്‌ ചേരുന്ന
ഹരിതങ്ങൾ വാടിയ ഹൃദയാന്തരങ്ങളിൽ
ഞൊടിയിടയിൽ നഖരങ്ങളാഴത്തിൽ
പിടിമുറുക്കുവാൻവരികയാണിപ്പോഴും
ഒഴുകിയെത്തിയസ്നേഹതീരങ്ങളിൽ
കഴുകുകൾവന്ന്‌ കാത്തിരിയ്ക്കുന്നപോൽ
കൂർത്തദംഷ്ട്രകളിരുമ്പിനാൽതീർത്
ഹസ്തത്താലടുക്കുന്നുതെരുതെരെ
അഷ്ടദിക്കുകളെല്ലാമടർത്തുവാ-
നെത്തുന്നു, ഭീകരരൂപീയാർന്നൊരായന്ത്രം
വീണടിയുന്നു, മണ്ണിന്മനസ്സിലാ
ലെണ്ണിയൊടുങ്ങാത്തവിണ്ണിലെത്താരകൾ
കണ്ണുചിമ്മിതുറക്കുമ്പോളായിരംപൊന്നിൽ
കുളിച്ചുതിളങ്ങുന്നോരോർമ്മകൾ
തേടിനടക്കുന്നൊരാപൈതലിൻകാഴ്ചയിൽ
മാരിവില്ലിൻനിറമാർന്നപമ്പരം
മണിമേടകളുയിർത്തുന്നതിന്നായ്‌
മണ്ണുമാറ്റുമ്പോളുൾതെറ്റുന്നചിന്തകൾ
യന്ത്രബുദ്ധിയിൽതെറ്റായിമാറവെ
ഇന്ദ്രിയങ്ങളെല്ലാം മിടയുന്നുതമ്മിലും
ചങ്ങലയ്ക്കിട്ടഹൃദയങ്ങളായിരം
കോർത്തെടുക്കുന്നയന്ത്രക്കരങ്ങളിൽ
തെറ്റിവീഴവേപടുത്തത്താംകാലത്തിൽ
വെണ്മകലർന്നമഹാസൗരങ്ങളായിരം
നഷ്ടമാർന്നകരച്ചിലാൽപൈതങ്ങൾ
ദൃഷ്ടിയാൽതേടുന്നുസൗവർണ്ണപമ്പരം