Sunday 14 August 2011

മഴ പറഞ്ഞത്.

ശാന്താമേനോൻ

ജനലടയ്ക്കരുത്, മഴ പറഞ്ഞു.
ഒരു തുള്ളിയായി പറന്നിറങ്ങി
മനസ്സ് നനക്കാം.
പേമാരിയായി പെയ്തൊഴുകാന്‍
വാതിലും തുറന്നു വക്കുക.
ആകാശത്തിനരികിലോളം നിറയുമ്പോള്‍
കുമിളകള്‍ പുളയുമ്പോള്‍ പറയരുത്
ഇതൊരു നിരര്‍ത്ഥകമായ സങ്കല്‍പ്പമാണെന്ന്.
കാരണം കാത്തിരിപ്പിന്‍റെ നിഴലുകള്‍
പൊടുന്നനെ അനുപാതം തുല്യമാക്കി
അപ്രത്യക്ഷമായിരിക്കുന്നു.
നനഞ്ഞു കുതിര്‍ന്ന് ആരോ നടന്നടുക്കുന്നത്
വെറും കിനാവ്‌.
പുറത്ത് കത്തുന്ന വെയിലല്ലേ?
- Show quoted text -