Sunday 14 August 2011

അവള്‍ മുഷ്ടികള്‍ചുരുട്ടിയപ്പോള്‍


ടോമി ചക്കാലക്കൽ

ഒരു ബോഗിയിലൊരു കുഞ്ഞിപെങ്ങള്‍
ചപ്പലുകളും
കാരമുള്ള് പോലുള്ള-
ഹൈഹീലുകളും,
ചാറ്റല്‍കൊണ്ടുണങ്ങിയ
തോല്പോലുള്ള  കാലുറകളും,
മിനുക്കിഒതുക്കി, നിരത്തി വച്ചു. 
കുഞ്ഞിപാവാടകൊണ്ട്
കുഞ്ഞികൈ തുടച്ചിട്ട്,
യാചിച്ചു നിന്നു.

പൈപ്പ് വലിച്ചിരുന്നവന്‍-
"ബീഡി വാങ്ങാന്‍ തുട്ടില്ല !"
ഡൌണ്‍ലോഡ് ചെയ്തിരുന്നവന്‍
കുഴല്‍ക്കണ്ണാടിയില്‍ നോക്കിയിരുന്നു.  
ലിപ്സ്റ്റിക്ക് പോത്തുന്നവള്‍,   
ഉണങ്ങാന്‍ വരഞ്ഞ,
മാംസതുണ്ടങ്ങളെ ഇണചേര്‍ത്തിട്ട്,
കാലി ക്രീംഡെപ്പകൊടുത്തിട്ട്,
"കുപ്പിവള കിലുക്കി കളിച്ചോ."

തിരിഞ്ഞപ്പോള്‍ കുനിഞ്ഞുപെറുക്കി
ഓരോടിഞ്ഞപരിപ്പ്,
വിഴ്ത്തി കണ്ണുനീര്‍ കറുത്തഷൂവിലും.
അവളോര്‍ത്തു:
"വളകളിട്ടുതരുവാര്‍ന്ന
അമ്മേടെവളയിട്ടിരുന്ന
പുന്നാരഡെപ്പ ഉണ്ടല്ലോ...  
അമ്മകഥകളിലെ അകപ്പൊരുള്‍ ഉണ്ടല്ലോ..."

വലിച്ചെറിഞ്ഞു  ക്രിംഡെപ്പയെ
പാളങ്ങളില്‍ ഒടിഞ്ഞുപൊടിഞ്ഞരഞ്ഞു...!

ചാടിയിറങ്ങി,   
ഇലകള്‍പോലെ  മലര്‍ന്ന കൈകള്‍
നിസ്സറുകള്‍
കൂട് ഉണ്ടാക്കിയ മാവിലകളായിരുന്നു... !