Saturday 14 January 2012

മനുഷ്യ ഗന്ധം


സാജുപുല്ലൻ

അയാൾ സസ്യഭുക്കായിരുന്നു, സമ്പന്നയിരുന്നുവേങ്കിലും.
വീട്ടിലായാലും വിരുന്നിലായാലും ഇലയിട്ട്‌ ഉണ്ടു.
ഇലയാകട്ടെ സ്വന്തം തോട്ടത്തിൽ നിന്നും
സ്വന്തം പരിചാരകർ കൊണ്ടുവരുന്നതും
വിളമ്പിയതിനൊപ്പം ഇലയും ഭക്ഷിക്കും
രണ്ടുണ്ട്‌ ഗുണം അയാൾ പറയും ഇലക്കറിയുമായി,
ഇലയെടുക്കാൻ ആളും വേണ്ട.

മാംസമില്ലാത്ത സദ്യയുള്ളിടത്ത്‌ നായ്ക്കൾ മണം
പിടിച്ചു നടക്കുന്നു, നിരീക്ഷകൻ ശ്രദ്ധിച്ചു,
അസാധാരണ കാഴ്ചയെന്ന്‌ മനസിൽ കുറിച്ചു.
അയാൾ അങ്ങനെ തിന്നു രസിച്ചിരിക്കെ, മണം പിടിച്ചു നിന്നൊരു നായ്‌
സദ്യക്കിടയിലേക്ക്‌ ചാടിവീണ്‌
അയാളുടെ ഇലയും കടിച്ച്‌ ഒറ്റ ഓട്ടം;
നിന്നവർ കാര്യമറിയാതെസ്തബ്ദം
നിരീക്ഷകൻ നായ്ക്ക്‌ പിന്നാലെ പാഞ്ഞു.
നായ്ക്കൾ ഇലക്കായ്‌ കടിപിടി കൂടുന്നു, എല്ലുമുട്ടിയിലെ പോലെ രാകുന്നു.
നിരീക്ഷകനും കിട്ടി ഇലയുടെ ഒരു കീറ്‌, ഓടിപ്പോയ നായുടെ വായിൽ നിന്നും
ചോർന്ന്‌ വീണത്‌.
അതിൽ മണത്തു-
രക്തത്തിൽ പൊരിച്ച മാംസ ഗന്ധം-