Tuesday, 15 November 2011

വിഷാദം

ശാന്താമേനോൻ


എന്‍റെ ഓരോ നിശ്വാസങ്ങളും
ചാറ്റല്‍ മഴയായി
നിന്‍റെ മനസ്സില്‍ നിപതിച്ചത്
അറിഞ്ഞില്ലെന്നു നടിക്കാന്‍
യാദൃശ്ചികതയുടെ മുനമ്പില്‍
ഉപാധിയുടെ സമതലം
പടര്‍ത്തിയത്‌ ഞാനല്ല.
ഏച്ചു കെട്ടിയ അതിരിലാകെ
പൂ വള്ളികള്‍ ചുറ്റി വരിഞ്ഞതും
പാതി മുറിഞ്ഞ ദിവാസ്വപ്നം
നിന്‍റെ അതിഥിയായെത്തിയതും
ഞാനറിഞ്ഞതെയില്ല.
മാസ്മരീകമായ,
മര്‍മരങ്ങള്‍ ഉതിര്‍ക്കുന്ന,
അരൂപിയായി വന്നണഞ നിന്നെ,
ചെഞ്ചോരയുടെ വര്‍ണത്തില്‍
മായാചിത്രമാക്കാന്‍
നിഗുഡമായ ഈ സ്മാരകശില ധാരാളം.