Showing posts with label b shihab. Show all posts
Showing posts with label b shihab. Show all posts

Saturday, 14 January 2012

കാലൊടിഞ കിളി

ബി.ഷിഹാബ്  

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.



Wednesday, 14 December 2011

ദുരഭിമാനഹത്യ

ബി.ഷിഹാബ്  

പെങള്‍ ചെറുവിരല്‍ പിടിച്ചു, തൂങി നടന്നവള്‍
ചെറുചെറു പരിഭവങള്‍
ചെറുതിലെ പങ്കുവച്ചവള്‍
നിന്റെ ബലിഷ്ഠമാം കൈയ്യുകളില്‍
സുരക്ഷിതയായിരിക്കേണ്ടവള്‍,

പെങളെ കൊന്ന നരാധമാ,
പെങള്‍ക്ക് മേലെയൊരഭിമാനമോ?
പെങള്‍ തന്നെയല്ലെ വലിയയഭിമാനം?

പുരോഗതിയുടെ നാള്‍വഴികളില്‍
കല്ലായും, മുള്ളായും, കരിനാഗമായും
കിടക്കുന്ന ജാതി
നിനക്കെങനെയഭിമാനമായ്?

ഇതുഭ്രാന്താലയം കേരളത്തില്‍ വന്നന്നു
നരേന്ദ്രനോര്‍മ്മിപ്പിച്ചതോര്‍മ്മയില്ലെ?

ലോകാന്തരപംക്തികളില്‍
ഭാരതമുയിര്‍ത്തെഴുന്നേല്‍ക്കുമീ നാളില്‍
ലോകം മഹാവിസ്ഫോടനത്തിന്റെ
പൊരുളറിയാന്‍ പണിപ്പെടുമീവേളയില്‍

ശിവഗിരികുന്നില്‍ കേട്ട് ഗര്‍ജ്ജനം
പ്രതിധ്വനിക്കുന്ന നാട്ടില്‍
ഇനിയും ജാതിയൊ?

താഴുക ശിരസ്സേ!
ലജ്ജിക്കുക മനസ്സേ!!


Tuesday, 13 September 2011

ബാപ്പ


 

 

 

 

ബി.ഷിഹാബ്



സാന്ത്വനസ്പര്‍ശമായ് നില്‍ക്കും ബാപ്പ
കൂരയില്‍ നിത്യ ശൂന്യത കുടി വച്ച്
തിരിച്ചു വരാത്ത യാത്ര പോയിട്ട്
ഓര്‍മ്മയില്‍ പതിറ്റാണ്ടിന്റെ പെരുക്കം.

എങ്കിലുമിന്നൊരു കൊതി
ബാപ്പയെയൊന്നു കണ്ടെങ്കില്‍
സമയ ദൂരത്തിന്റെ വ്യാപ്തി ഒരു നാള്‍ എന്നെയും
കടന്ന് തിരിഞു നോക്കാതെ പോകും.
ഒന്നോര്‍ത്താല്‍ നാമേവരുമാവഴിയ്ക്കുള്ള യാത്രയില്‍.

ഏതോ കയ്യില്‍ സുരക്ഷിതനെങ്കിലും
സര്‍വ്വചരാചരങളും യാത്രയില്‍
എനിക്കൊപ്പം നടക്കുന്നുവെങ്കിലും
ഒറ്റയ്ക്കെന്ന മിഥ്യാബോധം ഞടുക്കുന്നിടയ്ക്കിടെ.

പിന്‍വിളികള്‍ നൂറ് നൂറുണ്ടെങ്കിലും
തിരിഞു നില്‍ക്കുവാനാര്‍ക്കുമാവില്ലല്ലൊ?
യാത്രയിലിപ്പോള്‍
കൂടെ കൂടിയ ശ്വാവും
ഞാനും മാത്രം.

ഇനി ഒരിക്കലും കാണില്ലെന്നും;
ഒന്നു കണ്ടെങ്കിലെന്നും മനസ്സ്.

നിത്യതയുണ്ടോ?
നിത്യതയില്‍ കാണുമോ?
സമയ സ്ഥല ബോധം
മനസ്സില്‍ ഉറച്ചതില്‍ പിന്നെ
സനാതനചിന്തകള്‍
ജ്വലിച്ചതില്‍ പിന്നെ
സാന്ത്വനിപ്പിക്കുന്നു നിത്യതാബോധം.

ഖിയ്യാമം നാളുണ്ടോ?
മൌത്തില്‍ മലക്ക് അസ്രായില്‍
സൂറെന്ന കാഹളത്തില്‍
ഊതുന്ന നാള്‍ വരെ
കാത്തിരിയ്ക്കാം ഞാന്‍

പുതിയ ജന്മങളുണ്ടോ?
വര്‍ണ്ണലതകളില്‍
'സല്‍പുഷ്പ"ങളായ്
സരോവരങളില്‍
വര്‍ണ്ണമരാളങളായ്
പുതിയ ജന്മങളില്‍
ഒരുമിച്ച് പിറവി ഉണ്ടാകുമോ?

ജ്ഞാനതീരത്തെത്താത്തൊരു
തീര്‍ത്ഥാടകന്‍ ഞാന്‍
ഒന്നിനുമൊരു രൂപവുമില്ല
ചിന്തകള്‍
കൂട്ടിമുട്ടാതെ
സ്വപ്നങള്‍ സ്വപ്നങളായ്.





--

Sunday, 14 August 2011

ഏപ്രില്‍

എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍