Showing posts with label t n joy. Show all posts
Showing posts with label t n joy. Show all posts

Tuesday, 15 November 2011

അമിത പ്രതീക്ഷകളും മോഹചിന്തകളും


ടിയെന്‍ജോയ്

സഖാക്കളെപ്രത്യയശാസ്ത്രപ്രമേയത്തിന്റെ  കരട്പോലും പാര്‍ട്ടിരഹസ്യമായിരിക്കുന്ന ഒരു സംഘജീവിതം (ഉന്നധാധികാരസമിതികളുടെ ശ്രേണിബദ്ധതയുടെ പാരുഷ്യവും), ചര്‍ച്ചക്ക്‌ ദിവസങ്ങള്‍ശേഷിക്കുമ്പോള്‍പോലും കേന്ദ്രസമിതി അംഗത്തിന്‌ രേഖ ലഭ്യമാകാതിരിക്കാന്‍ കാരണമാകുമോ? മാധ്യമങ്ങളില്‍ ഘോഷിക്കപ്പെടുന്നത്ര ഗൌരവം ഈ അജണ്ടക്കും ഇജങ്ങ നല്‍കുന്നില്ല എന്നതാണോ ഈ ആലസ്യത്തിണ്റ്റെ ഫലശ്രുതി. രഹസ്യവും രഹസ്യവാദവും ഏറേനാള്‍ നിലനിന്നതിണ്റ്റെ ചരിത്ര ഭാരമുള്ള C P M L  (രാമചന്ദ്രന്‍വിഭാഗം)പോലും പാര്‍ട്ടികോണ്‍ഗ്രസ്സിന്‌ (nov 7 - 12 /2011) 6 മാസം മുന്‍പുതന്നെ രാഷ്ട്രീയ പ്രമേയവും പരിപാടികളും ഭേദഗതികളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്കായി വിതരണം ചെയ്തു.

നിരീഷകപ്രതിനിധിയായി അവരുടെ സംസ്ഥാനസമ്മേളനത്തില്‍ ഞാനുമുണ്ടായിരിന്നു. വോട്ടെടുപ്പിലൊഴിച്ചു(അതുമുണ്ടായിരുന്നു) എല്ലാനടപടികളിലും (ഭക്ഷണം അടക്കം! സഖാവ്‌ എന്നപദത്തിന്‌ വീണ്ടും അര്‍ത്ഥം തോന്നുന്നു എന്ന്‌ ഒരു പത്തനംത്തിട്ടക്കാരന്‍ പറഞ്ഞത്‌ ഈ ഇടവേളയിലാണ്‌) പങ്കെടുക്കുവാനുള്ള അവകാശം! ഈ സമീപഭൂതകാല പ്രാങ്ങ്‌ കോണ്‍ഗ്രസ്സ്‌ അനുഭവത്തിണ്റ്റെ അനന്യത ചൂണ്ടിക്കാട്ടിയത്‌ മറ്റൊന്നും കൊണ്ടല്ല.
സഖാക്കള്‍ ആവശ്യപ്പെട്ടപോലെ പ്രത്യയശാസ്ത്ര സമസ്യകളെക്കുറിച്ച്‌ എഴുതിത്തരുമ്പോള്‍ ഒരു ഇജങ്ങ നിലപാടിണ്റ്റെ പ്രാഗ്‌രൂപംപോലും ഇല്ലാതിരിക്കുന്നത്‌ (സംഘടനാരഹസ്യത്തിണ്റ്റെ ജഡഭാരം!) എണ്റ്റെ ഇടപെടലിണ്റ്റെ സമഗ്രതയെ പരിമിതപ്പെടുത്തുമെന്ന്‌ മുന്‍കൂറ്‍ ജാമ്യമെടുക്കുവാനാണ്‌ (നീണ്ടവാചകത്തിന്‍ ക്ഷമ!) അതുകൊണ്ട്‌ വാര്‍ന്ന്‌വീഴുന്ന അക്ഷരകൂട്ടങ്ങളില്‍ രാഷ്ട്രീയപ്രമേയത്തിണ്റ്റെയും പരിപാടിയുടെയും തീമുകളാകും അധികവും തുളുമ്പിത്തെറിക്കുക (പാര്‍ട്ടിസമ്മേളനങ്ങളില്‍ ഉല്‍ഘാടനപ്രസംഗകര്‍ക്ക്‌ സംസാരിക്കുവാനുള്ള അച്ചടിച്ച രേഖ ഞാന്‍ വായിച്ചിട്ടുണ്ട്‌ മേത്തല ലോക്കല്‍കമ്മറ്റിയുടെ അരാകുളം ബ്രാഞ്ചിണ്റ്റെ സമ്മേളനത്തില്‍ പതാകഉയര്‍ത്തിയ എനിക്ക്‌ ആദരസൂചകമായി സഖാക്കള്‍ ഈ രേഖ (രഹസ്യമായി) തന്നു!  




അമിത പ്രതീക്ഷകളും മോഹചിന്തകളും൧. പ്രത്യയശാസ്ത്രരേഖയിലെ നവവ്യക്തതയില്ലാതെ തന്നെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു!- ഈ ആത്മസംതൃപ്തി കടുത്ത പ്രയോഗ വാദിക്കുപോലും അലങ്കാരമല്ല. പ്രയോഗത്തിനും സിദ്ധാന്തത്തിനും അല്‍പമൊക്കെ ദാരിദ്യ്രം നേരിടുന്ന സമകാലീനസന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും! ക്രൂഷ്ച്ചോവിണ്റ്റെ20 [1956] പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ (സി.പി.എസ്‌. u) റിപ്പോര്‍ട്ടു മുതലെങ്കിലും, ലോകകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നടന്നുവന്ന അവലോകനങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ എന്തു ചലനങ്ങളാണ്‌ സൃഷ്ടിച്ചത്‌? 1964 ല്‍ പാര്‍ട്ടിപിളരുന്നതുവരെയുള്ള ഘട്ടത്തില്‍?
ലോക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളില്‍, പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ സ്വന്തം തലച്ചോറുപയോഗിക്കുന്ന' (മാവോ) ഒന്നാം സിക്രട്ടറിമാര്‍ വിരളമായിരുന്ന എന്ന അപകടാവസ്ഥയെ ഓര്‍ക്കുമ്പോഴാണ്‌, ഈ ചരിത്രഘട്ടം പ്രധാനമാകുന്നത്‌. അതാത്‌ രാജ്യങ്ങളില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ്‌ വിപ്ളവങ്ങളുടെ നേതൃനിരയുടെ പരിഗണനയില്‍ വിപ്ളവം നടക്കാത്ത രാജ്യങ്ങളും അവിടത്തെ സാമൂഹ്യപരിവര്‍ത്തനങ്ങളും, പ്രധാനമായിരുന്ന ഒരുകാലം പതുക്കെ മാറിക്കൊണ്ടിരുന്നു - ഒരു രാജ്യത്ത്‌ മാത്രം വിപ്ളവം നടക്കുക, ലോകവിപ്ളവത്തിണ്റ്റെ സാദ്ധ്യതകള്‍ മങ്ങുക തുടങ്ങിയ കഠിനയാഥാര്‍ത്ഥ്യങ്ങള്‍ - ലോക കമ്മ്യൂണിസ്റ്റ്‌ സാഹോദര്യത്തിണ്റ്റെ സംഘാടനത്തിലും വേവലാതികള്‍ സൃഷ്ടിച്ചിരുന്നു.  ഇന്ത്യയില്‍ 1964 നുശേഷം തിരുത്തല്‍വാദം സമം സി.പി.ഐ അതിസാഹസികത്വമെന്നാല്‍ മാവോയിസ്റ്റുകള്‍ - ഇതായിരുന്നു സമീപനം! ഈ പ്രയോഗ ലാളിത്യത്തിന്‌ പരിമിതികളേറെയുണ്ട്‌ - ഒരു കാര്യംമാത്രം സൂചിപ്പിക്കട്ടെ - 


ലോകമാവോയിസത്തിണ്റ്റെ പരിമിതവിജയം ഉണ്ടായത്‌ നേപ്പാളില്‍ മാത്രമാണ്‌. ഭരണകൂടത്തിണ്റ്റെ അടിച്ചമര്‍ത്തലുകളില്‍ പൂര്‍ണ്ണനാശം സംഭവിക്കാത്ത സായുധ വിപ്ളവശ്രമത്തിണ്റ്റെ നേപ്പാള്‍ അനുഭവം, ഇന്ന്‌ ഈ 'അയല്‍രാജ്യം' നേരിടുന്ന ഭരണപ്രതിസന്ധിയുടെ തുടര്‍ക്കഥ - ഇതൊന്നും സി.പി.എം. ന്‌ അന്യമായിക്കൂടാ!ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ സി.പി.എം. കാഡറുകളെ കൊല്ലുന്നു എന്ന ക്രൂരസത്യം മാത്രമാണോ - മാവോയിസ്റ്റു സാഹസികത്വങ്ങളുടെ പിടിപ്പില്ലായ്മയെ എതിര്‍ക്കാനുള്ള കാരണം?അവര്‍ സി.പി.എം.കാരെ കൊല്ലുന്നില്ല, മറ്റാളുകളെ കൊന്നും സ്വയം ജീവനൊടുക്കിയും വിപ്ളവം നടത്തുന്നു. 

അങ്ങിനെയെങ്കില്‍ അത്‌ സ്വീകാര്യമാണോ? മരിച്ചുപോയ എല്ലാപ്രതിഭാധനരായ മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍മാരുടെയും പേര്‌ വഴികാട്ടികളുടെ കൂട്ടത്തില്‍ നിലനിര്‍ത്തുന്ന സി.പി.എം.ന്‌ ഇത്‌ ഒരു 'പ്രത്യശാസ്ത്ര' സമസ്യകൂടിയാണ്‌ - "ഇതല്ല മാര്‍ക്സിസം ഇതായിരുന്നില്ല ലെനിനും മാവോയും നടപ്പാക്കിയത്‌" എന്ന്‌. ആശയദാര്‍ഢ്യത്തോടെ ഈ 'വഴിതെറ്റിയ' മാവോയിസ്റ്റുകളോട്‌ പറയുവാന്‍ - അവര്‍ വഴിതെറ്റിയവരാണെന്ന വിലയിരുത്തല്‍ ആദ്യം ഉണ്ടാവേണ്ടതില്ലേ - പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത്‌, നേതാക്കളെ കൊല്ലുന്നവരോടുപോലും പ്രത്യയശാസ്ത്രവേദം ഓതണമെന്ന കാര്യം - തികച്ചും അപ്രയോഗികമാണോ?. തിരുത്തല്‍വാദവും സി.പി.ഐ.യുടെ ചരിത്രവും - പ്രയോഗതലത്തില്‍ അവരുമായി ഐക്യം നിലനില്‍ക്കുമ്പോള്‍ ഒരു വിഷയമായി ഞാനുയര്‍ത്തുന്നില്ല.


മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ്‌ ലയനത്തിണ്റ്റെ സാദ്ധ്യതയിലാണ്‌ എണ്റ്റെ വിശ്വാസം. വരുംനാളുകളില്‍ ഈ ഏകീകരണം രൂപംകൊള്ളുന്നതിന്‌ ഒരുപാട്‌ 'തലനാരിഴകീറുന്ന' ചര്‍ച്ച ആവശ്യമാണ്‌.  'പാര്‍ലിമെണ്റ്ററി വ്യവസ്ഥയില്‍ സായുധ ഗറില്ലാ സമരം നടത്തി വിപ്ളവം വിജയിക്കുമെന്ന വ്യാമോഹം ഞങ്ങള്‍ക്കില്ല" ഈ ശരിയായ സമീപനമുദ്ര സി.പി.ഐ.യുടെയും സി.പി.എം.ണ്റ്റെയും പ്രവര്‍ത്തനങ്ങളിലുണ്ട്‌. പക്ഷേ 1964 മുതലെങ്കിലും സ്വീകരിച്ചുപോന്ന ഈ നയവ്യക്തതയുടെ 'അനുഭവങ്ങള്‍ സമാഹരിച്ച്‌' വീണ്ടും ഉറപ്പിക്കേണ്ടതുണ്ട്‌. 
പ്രത്യയശാസ്ത്രരേഖയുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ (എ) നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍ (ബി) മന്ത്രിസഭാരൂപീകരണം, മന്ത്രിസഭയില്‍ പങ്കുചേരല്‍ (സി) അഭിപ്രായവ്യത്യാസമുള്ളവരുമായി യോജിച്ച പ്രവര്‍ത്തനംഇക്കാര്യങ്ങളില്‍ കൂറേക്കൂടി വ്യക്തതവേണം. ൬. കോണ്‍ഗ്രസ്സിനെതോല്‍പ്പിച്ച്‌ ബി.ജെ.പി അധികാരത്തില്‍ വന്നതാണ്‌ - ഇനിയും വരാനുള്ള സാദ്ധ്യതയുണ്ട്‌. 


ഈ മൂര്‍ത്ത യാഥാര്‍ത്ഥ്യം ഉയര്‍ത്തുന്ന പ്രധാനപ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സ്പര്‍ശിച്ചുപോകുകമാത്രമാണ്‌ ഇനി ചെയ്യുന്നത്‌. 
പറയുന്നപോലെ അപകടകാരിയല്ലേ ഇന്ത്യന്‍ ഫാസിസം?. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതാണ്‌ ജര്‍മ്മന്‍ ഫാസിസം.
ചരിത്രത്തിലെ സാമ്യങ്ങളില്‍നിന്ന്‌, തുടങ്ങി വ്യത്യസ്തകളും വിശകലനവിധേയമാക്കണംയാണ്‌ - വംശഹത്യയുടെ കൊടുംപാതകം, ബാബറി മസ്ജിദിണ്റ്റെ തകര്‍ച്ച - ഇതിനൊക്കെ ശേഷവും സംഘപരിവാരങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പുവിജയം നല്‍കുന്ന ജനമനശാസ്ത്രപുതുമ ഗൌരവമായി കാണണം. (കുഞ്ഞാലിക്കുട്ടിക്ക് വന്‍ഭൂരിപക്ഷം നല്‍കിയ കേരളീയനാനുഭവവും!)1975 ലെ ത്രിവര്‍ണ്ണ അടിയന്തിരാവസ്ഥയില്‍നിന്ന്‌ എന്തുപാഠങ്ങളാണ്‌ പഠിച്ചത്‌? 

ജനാധിപത്യവും, വിപ്ളവവും, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം, ഈ കല്‍പനകളെല്ലാം....അടിയന്തരാവസ്ഥ വരുന്നേ എന്ന 'പുലിപ്പേടി' യായി മാത്രമല്ല അവതരിപ്പിക്കേണ്ടത്‌. നമ്മള്‍ അധികാരത്തില്‍ വരുമ്പോള്‍ ഏകാധികാരദുരന്തം സംഭവിക്കില്ല. സോഷ്യലിസ്റ്റ്‌ നിയമവാഴ്ചയുണ്ടാകും. ഇക്കാര്യങ്ങള്‍ ഇപ്പോള്‍തന്നെ പകല്‍വെളിച്ചംപോലെ വ്യക്തമാക്കണം. പാര്‍ട്ടിയുടെ കിടപ്പറ രഹസ്യമായി നമ്മുടെ ഭാവി സമുദായ സങ്കല്‍പം വിടര്‍ന്നുകൂടാ൭. കമ്മ്യൂണിസത്തിണ്റ്റെ രാഷ്ട്രീയപ്രയോഗത്തിണ്റ്റെ 'ദര്‍ശനവ്യഥകളില്‍', പാര്‍ട്ടികോണ്‍ഗ്രസ്സിണ്റ്റെ മുന്നോടിയായി നടക്കുന്ന പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ - വ്യക്തതയാണ്‌ പ്രധാനം. 
എങ്കിലും ഗവേഷണഫലങ്ങളെ ഭയപ്പെടാത്ത ഗവേഷണങ്ങ' ളിലാണ്‌ മാര്‍ക്സിസത്തിണ്റ്റെ ഭാവി. അല്‍പം നിറഭേദങ്ങളോടെ നിലനില്‍ക്കുന്ന 'മാര്‍ക്സിസങ്ങളുടെ' ബഹുസ്വരത, പാര്‍ട്ടി പരിപാടിയുടെ സുവ്യക്തതതയോട്‌ മുഖംതിരിച്ചു 

പിടിക്കേണ്ടതുണ്ടോ?'മുടങ്ങിക്കിടക്കുന്ന ഗവേഷണ പഠനകേന്ദ്രങ്ങളുടെ പുനരുജ്ജീവനം'വും പ്രത്യയശാസ്ത്ര പ്രമേയം ഒരിക്കലും അടച്ചിട്ട വാതിലാവരുതെന്ന കരുതലും സി.പി.എം. ല്‍നിന്ന്‌ പ്രതീക്ഷിക്കാവുന്നതല്ലേ?൮. കേരളത്തിലെ നവകേരള മാര്‍ച്ചിനു ലഭിച്ച ആവേശകരമായ സ്വീകരണ തുടക്കത്തില്‍ (കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌) കേരളത്തിലെ പാര്‍ട്ടി സെക്രട്ടറി ഇങ്ങിനെപറഞ്ഞു" സി.പി.എം പാര്‍ട്ടി മെമ്പര്‍മാരുടെ മാത്രം പാര്‍ട്ടിയല്ല' ആവേശത്തിമര്‍പ്പില്‍, കമ്മിറ്റിത്തീരുമാനം അറിയിക്കുന്ന ലാഘവധ്വനിയില്ലാതെ പറഞ്ഞ ഇക്കാര്യം സ:പിണറായി വിജയന്‍ മാറ്റി പറഞ്ഞിട്ടില്ല. - ഒരു ബഹുജനപ്രസ്ഥാനത്തിണ്റ്റെ നിലപാടിണ്റ്റെ തെളിച്ചം ഇത്തരം വാക്കുകളിലുണ്ട്‌ - അതു തുടരാനാവണമെങ്കില്‍? - മുന്നണി പടയാളിത്വം (vangodism ) വര്‍ക്കറിസം, ഇക്കാര്യങ്ങളുടെ അഭിലഷണീയത - പ്രത്യയശാസ്ത്രചര്‍ച്ചയില്‍ ഇതുകൂടിപെടുമോ?  

'സ്വപ്നങ്ങള്‍ കാണുക' ലെനിന്‍ തൊഴിലാളികളോട്‌ പറഞ്ഞു. ഇന്ന്‌ സ്വാതന്ത്യ്രവും ജനാധിപത്യവുമില്ലെങ്കിലും, വംശഹത്യയുണ്ടെങ്കിലും പരിസ്ഥിനാശമുണ്ടെങ്കിലും - ഉയര്‍ന്നവേതനം മതി, 'മെച്ചപ്പെട്ട' സാമ്പത്തിക വളര്‍ച്ച മതി എന്നു കരുതുന്നവരെ, സ്വപ്നനഷ്ടം സംഭവിച്ചവരെ, ജനാധിപത്യവാദികള്‍ വീണ്ടുമുണര്‍ത്തണം. കടമെടുക്കാത്ത ചിന്തകളുടെ സ്പര്‍ശമെങ്കിലും പ്രത്യയശാസ്ത്രപ്രമേയത്തിണ്റ്റെ പിറവിക്കൊടുവില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഈ കുറിപ്പുകള്‍ അവസാനിപ്പിക്കുന്നതിനുമുന്‍പ്‌, രാഷ്ട്രീയപാര്‍ട്ടികളുടെ പഠനഗവേഷണങ്ങള്‍ തപ്പിത്തടയുന്ന അല്ലെങ്കില്‍ എളുപ്പത്തില്‍ ഉത്തരം കണ്ടെത്തി എമ്പക്കമിടുന്ന രണ്ടു കാര്യങ്ങളെക്കൂടി!എ) ഗാന്ധിയുള്ളതുകൊണ്ട്‌, ഗാന്ധിസമുള്ളതുകൊണ്ട്‌ വിപ്ളവത്തിന്‌ വിജയിക്കാനായില്ല. ബി) ഗോര്‍ബച്ചേവാണ്‌ സോഷ്യലിസത്തിണ്റ്റെ ഘാതകന്‍ എല്ലാ ചര്‍ച്ചകള്‍ക്കുശേഷവും യാതൊരു സ്വയംവിമര്‍ശനവുമില്ലാത്ത, ഞങ്ങള്‍ക്കെന്തു പ്രതിസന്ധിയെന്ന്‌ ഊറ്റംകൊള്ളുന്ന ഒരു വിഫലരേഖ ചാപിള്ളയായി പിറക്കുമോ?അശുഭചിന്തയോടുള്ള എണ്റ്റെ ആഭിമുഖ്യം ഞാന്‍ ഒളിച്ചുവെക്കുന്നില്ല. ....

ടിയെന്‍ജോയി, ബ്യൂട്ടി കണ്‍സള്‍ട്ടന്റ്,കൊടുങ്ങല്ലൂർ

........................................................................... അധികവായനക്ക്‌

. ഒരു വിജയത്തിണ്റ്റെ ഉല്‍ക്കണ്ഠകള്‍-ടിയെന്‍ ജോയ്‌൨. 

അര്‍ഹിക്കുന്ന ബഹുമതികളോടെ-ടിയെന്‍ ജോയ്‌

കമ്മ്യൂണിസ്റ്റ്‌ ലയനം-ലഘുലേഖ 2011 - ടിയെന്‍ജോയ്‌ (പേജ്‌ 7-16, 4,. ഇങ്ങിനെയും കുറെ മലയാളികള്‍-ലഘുലേഖ 2011  ടിയെന്‍ ജോയ്‌ (പേജ്‌ - 84-87)൫. നിങ്ങള്‍ക്ക്‌ ഹസാരേയും പ്രണയിക്കാം-കേരളീയം ഒക്ടോബര്‍ ടിയെന്‍ ജോയ്‌ ൬. സംവാദം - കമ്മ്യൂണിസ്റ്റ്‌ -കോമ്രേഡ്‌ ഒക്ടോബര്‍ ഏകീകരണവും വിശാല ഇടതുപക്ഷ2011  / നവംബര്‍ ഐക്യവും സ:വി.എസ്‌. അച്യുതാനന്ദന്‍, സ:എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സ:ബിനോയ്‌ വിശ്വം മുതലായവര്‍

1951  ലെ പ്രമേയം൮. ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിണ്റ്റെ-കെ. ദാമോദരന്‍ ഓര്‍മ്മക്കുറിപ്പുകള്‍ സൂര്യകാന്തി 87,നമ്മുടെ എം.എല്‍.എമാര്‍ ഒരു-സി. അച്യുത വരേണ്യവര്‍ഗ്ഗമായിത്തീര്‍ന്നുവോ
?മേനോന്‍ സൂര്യകാന്തി 1987. കേരള കമ്മ്യൂണിസത്തിണ്റ്റെ-ടിയെന്‍ ജോയ്‌ അനന്യത -(കേരളീയം പ്രസിദ്ധീകരിക്കുന്നത്‌)11  പാര്‍ട്ടിയോട്‌ - ഭാഗം 1, 2-ടിയെന്‍ ജോയ്‌ ൨൦൦൭ ഭാഗം രണ്ട്‌ (41 , 50-() അനുബന്ധം൧൨. നവസാമൂഹ്യ പ്രസ്ഥാനത്തിണ്റ്റെ-ലഘുലേഖ 2011 ശക്തിദൌര്‍ബ്ബല്യങ്ങള്‍ടിയെന്‍ ജോയ്‌ (പേജ്‌ 62 , 64

Friday, 14 October 2011

സ്വന്തം പ്രണയങ്ങൾ നിലനിർത്തിക്കൊണ്ടു നമുക്ക്‌ ഹസാരെയേയും പ്രണയിക്കാനാകും


ടിയെൻ ജോയ്‌
രാംലീല ഗ്രൗണ്ടിൽ കമൽവർമ്മ എന്ന ചെറുപ്പക്കാരനായ 31കാരൻ അവിടെ കൂടിയിരുന്നവർക്ക്‌ ചപ്പാത്തിയും മറ്റും വിതരണം ചെയ്തു. പത്രക്കാരും മറ്റും ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എന്റെ മകന്‌ അഡ്മിഷനുവേണ്ടി ചെന്നപ്പോൾ അവർ ഒരു ലക്ഷംരൂപ എന്നോടു ചോദിച്ചു. രാംലീല ഗ്രൗണ്ടിൽനടന്ന ഒരു സംഭവത്തിന്റെ വിവരണം ഈ വേളയിൽ നടത്തുന്നതിനുവേണ്ടിയല്ല ഞാനിതു സൂചിപ്പിച്ചതു. എന്തുകൊണ്ടാണ്‌ ഈ വയസ്സുചെന്ന ; വയസ്സുചെന്നെങ്കിലും ഇന്നലെ ജയിലിൽനിന്നും വന്നയുടനെസ്റ്റേജിലേക്ക്‌ ഓടിക്കയറിയ രംഗം ഇന്നു ദേശാഭിമാനിയിൽ റിപ്പോർട്ടുണ്ട്‌.

ടൈംസ്‌ നൗ ഇത്‌ തുടർച്ചയായി കാണിക്കുന്നുണ്ട്‌. മലയാളികളുടെ എല്ലാറ്റിനെയും കളിയാക്കുന്ന ഒരു സംസ്കാര വിശേഷമുണ്ടല്ലോ; അവനവൻ ഒന്നും ചെയ്യുന്നില്ലെങ്കിലും ചെയ്യുന്നവരെ കളിയാക്കുന്നതിനുള്ള ഉൾപ്രേരണയുണ്ടല്ലോ, അതിനെതിരെ ഈ വയസ്സൻ എന്തുചെയ്തു എന്നാണ്‌ പറയുന്നത്‌. "ഓടിക്കയറി" എന്നാണ്‌ പറയുന്നത്‌. ഇതിനെഒരളവുവരെ വാഴ്ത്തുകയാണ്‌ പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും നേതാക്കൾ ചെയ്തത്‌. സീതാറാം യച്ചൂരിയുടെ പ്രസ്താവനഞ്ഞാൻ ഓർമ്മിപ്പിക്കട്ടെ "ഇതിന്റെ പിന്നിൽ ബാഹ്യശക്തികളാണെന്നു പറയുന്ന കോൺഗ്രസ്സ്‌ ഗവണ്‍മന്റ്‌ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു"

ഞാൻ എന്റെ പ്രസംഗം അധികം ദീർഘിപ്പിക്കുന്നില്ല. അവസാനഭാഗത്ത്‌ ഈവാക്കിനെകുറിച്ചു പറയാനുണ്ട്‌; അടിയന്തരാവസ്ഥയെ കുറിച്ച്‌...ഞാൻ നേരത്തെ പറഞ്ഞതാണ്‌, സാധാരണ മനുഷ്യന്റെ സാധാരണ വികാരങ്ങളെതൊട്ട്‌ അഴിമതിക്കെതിരേയും കോൺഗ്രസ്സിനെതിരെയും ആര്‌ സമരം ചെയ്താലും ജനങ്ങൾ അപ്പോൾ അതിനെപിന്തുണക്കുന്ന അവസ്ഥയാണ്‌ ദേശവ്യാപകമായി ഉള്ളത്‌. വ്യക്തിപരമായി നല്ല ആളുകളൊക്കെ ആയിരിക്കും അതിന്റെ ഉള്ളിലൊക്കെ എങ്കിലും ഞാൻ ഒന്ന്‌ മറക്കുന്നില്ല.

എവിടെയാണ്‌ മലയാളി അവന്റെ വികാരങ്ങളെ ആത്മാർത്ഥമായ വികാരങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്നത്‌. അവന്റെ രാഷ്ട്രീയ പ്രതികരണങ്ങളെ എങ്ങിനെയാണ്‌ ഭരണാധികാരികൾ ഹൈജാക്ക്‌ ചെയ്യുന്നത്‌; മോഷ്ടിക്കുന്നത്‌. മനസ്സ്‌ അഴിമതിക്കെതിരായിരിക്കുമ്പോഴും വോട്ട്‌ അപ്പുറത്തായിരിക്കുന്നത്‌? ഈ ഒരു കാര്യം ഈ ഐക്യദാർഢ്യപ്രഖ്യാപനവേളയിൽ എന്റെ നാട്ടുകാർ എന്നെ അറിയാവുന്നവർ എങ്കിലും ഓർക്കണമെന്ന്‌ ഞാൻ അഭ്യർത്ഥിക്കുന്നു. അതായത്‌ നിങ്ങളുടെ മനസ്സ്‌ ആരുടെകൂടെയാണോ അവർക്ക്‌ തന്നെ വോട്ടുചെയ്താൽ മതി. ഇവിടെ സ്വാഗതം ആശംസിച്ച വിജയൻമാഷുടെ മകൻ മനോജ്‌ സൂചിപ്പിച്ചതു നല്ല കാര്യമാണ്‌. അൽപം അഭിപ്രായവ്യത്യാസമുള്ളവരെക്കൂടി ഈ കൂട്ടായ്മയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പക്ഷേ, ഞാൻ ഏതായാലും അഭിപ്രായവ്യത്യാസമുള്ളവരുടെ കൂട്ടത്തിലല്ല. ഇക്കാര്യത്തിലെങ്കിലും ഞാൻ കലാസാഹിത്യസംഘവുമായി പൂർണ്ണമായും യോജിപ്പിലാണ്‌.

നിങ്ങൾക്കെല്ലാം അറിയാം, ഇടതുപക്ഷം ഭരിക്കുമ്പോൾ തരംകിട്ടുമ്പോഴെല്ലാം കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ആളുകളാരും ഈ പാവം വയസ്സന്റെ ദൈന്യതയോട്‌ പ്രതികരിക്കാൻ വന്നില്ല. ജയിലിൽ കിടക്കുന്ന ഒരാളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൊടുങ്ങല്ലൂർക്കാർ തയ്യാറാവാത്ത അവസ്ഥ 'ഒരു കമ്മ്യൂണിസ്റ്റുപാർട്ടിതന്നെ അതിനുവേണ്ടിവന്നു'. ആലോചിക്കണം. അബ്ദുറഹ്മാൻ സാഹിബിന്റെ നാടാണിത്‌. എന്റെ ചെറുപ്പത്തിൽ എന്റെ ഹീറോ കമ്മ്യൂണിസ്റ്റുകാർ പോലുമായിരുന്നില്ല. എന്റെ വടക്കേവീട്ടിൽ താമസിച്ച കെ.സി.കുഞ്ഞുമുഹമ്മദിന്റെ ജ്യേഷ്ഠൻ അബ്ദുറഹ്മാൻ സാഹിബ്‌ ആയിരുന്നു.

ജയിലുകൾ പുത്തരിയല്ലാത്ത, ജയിലുകളെ ആവശ്യത്തിലേറെ ഭയക്കാതിരുന്ന കുറേ ആളുകളുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണ്‌ ഹസാരെയിൽ കണ്ടത്‌. വയസ്സുകാലത്ത്‌ ഒരു മടിയുമില്ല ജയിലിൽപോകാൻ. ജയിലിൽനിന്നു വിട്ടാലും പോകില്ല അദ്ദേഹം. ഇതെല്ലാം സൃഷ്ടിച്ച ചലനങ്ങൾ ഉണ്ടല്ലോ. ആ ചലനങ്ങൾ ഒപ്പിയെടുത്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ഈ ഘട്ടത്തിൽ പൂർണ്ണമായ ഐക്യമുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങൾ മറ്റ്‌ ആരെങ്കിലും പറയുംഎന്ന പ്രതീക്ഷയിലാണ്‌ ഞാൻ നിൽക്കുന്നത്‌.

ഒരുകാര്യംകൂടി പറയട്ടെ. നിലവിലുള്ള നമ്മുടെ ഒരു മുദ്രാവാക്യവും ഉപേക്ഷിക്കാതെതന്നെ അണ്ണാഹസാരെയുടെ ലക്ഷ്യത്തോട്‌ നമുക്ക്‌ ഐഡന്റിഫൈ ചെയ്യാൻ കഴിയില്ലേ? ഉമ്മൻചാണ്ടി രാജിവെക്കുക എന്ന ഇടതുപക്ഷത്തിന്റെ മുദ്രാവാക്യത്തിൽ അൽപംപോലും മായം ചേർക്കാതെതന്നെ അണ്ണാഹസാരെയെ പൈന്തുണക്കാൻ കഴിയും. ഇതു രണ്ടും പരസ്പര വിരുദ്ധമല്ല എന്ന്‌ ഞാൻ ഓർമ്മിപ്പിക്കുകയാണ്‌. ഇതിനു കാരണം നമ്മൾ മലയാളികളുടെ ഒരു ശീലമുണ്ട്‌. എല്ലാ കാര്യങ്ങളും നീട്ടിവെയ്ക്കാനാണ്‌ നമുക്ക്‌ ഇഷ്ടം. ഇതു നീട്ടിവെയ്ക്കാൻ പറ്റുന്ന കാര്യമല്ല. നമ്മളല്ല ചിത്രം വരച്ചതു. ചിദംബരമാണ്‌ ചിത്രംവരച്ചതു. ജയിലിലടച്ചതു ചിദംബരമാണ്‌. അപ്പോൾ ഇന്ന തിയ്യതിയിലെ തീരുമാനം എടുക്കാൻ കഴിയൂ എന്നു പറയാൻ കഴിയില്ല. ഹസാരെയെ ഇന്ന തിയ്യതിയിലെ ജയിലിലടക്കാവൂ എന്നു പറയാൻ നമുക്കാവില്ല.


നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഭരണാധികാരികളുടെ ക്രൂരതകൾ ഒരു കഥയായിതുടരുന്ന രാജ്യത്ത്‌ ഇതുകൂടി ഞാൻ സഖാക്കളെ, സുഹൃത്തുക്കളെ, ഓർമ്മിപ്പിക്കുകയാണ്‌. നമ്മുടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഭാഗമായി പലതിൽ ഒന്നെന്നുള്ള പ്രാധാന്യമല്ല ഇതിനുള്ളത്‌. അതുകൊണ്ടാണ്‌ ബിജെപി നടത്തുന്ന ഭാരതബന്ദിനോട്‌ നിങ്ങൾ സഹകരിക്കുമോ എന്ന ചോദ്യത്തിന്‌ പ്രകാശ്‌ കാരാട്ട്‌ മറുപടി പറഞ്ഞത്‌.  "അവരത്ത്‌ നടത്തട്ടെ"യെന്ന്‌. സാധാരണ ഗതിയിൽ ഇങ്ങിനെപറയാൻ പറ്റുമോ? ഇവിടെ ന്യായമായ കാരണങ്ങളാൽ ബിജെപിയെ എന്നും എതിർത്ത്‌ പോന്നിട്ടേയുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അവരോട്‌ യോജിക്കാൻ പറ്റും!
ഈ കാലം വളരെ ആസുരമായ കാലമാണ്‌. അതായത്‌ എല്ലാവരും അവരവരുടെ പാട്ടുകൾ പാടുകയും, അവരവരുടെ ചിത്രങ്ങൾ വരക്കുകയും അവരവരുടെ പ്രണയങ്ങൾ പ്രണയിക്കുകയും ചെയ്യുന്ന കാലം. അവിടെ സാമൂഹ്യമായ ഒന്നിനും പ്രസക്തി വേണമെന്നില്ല. എങ്കിലും നിങ്ങൾ എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ അതായത്‌ നിങ്ങളുടെ പ്രണയങ്ങൾ പ്രണയിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക്‌ ഹസാരെയുടെ ഇമൗലെനെ പ്രണയിക്കാനാകൂം.


അത്‌ തെളിയിക്കുന്നതിനുള്ള ബാദ്ധ്യത ഇനിയുള്ള ദിവസങ്ങളിലാണ്‌. ഏതെങ്കിലും സമരമുഖങ്ങളിൽനിന്നുകൊണ്ട്‌ പ്രഖ്യാപിക്കുന്ന ഐക്യമായിരിക്കും ഈ എഴുപതുവയസ്സുകാരൻ സൃഷ്ടിച്ച്‌ തുറന്നുവിട്ട ഭൂതത്തിന്‌ എന്തുചെയ്യാൻ കഴിയുമെന്ന്‌ നിർണ്ണയിക്കുക. ഈ ഭൂതത്തെ നമ്മൾതന്നെ നയിക്കും. നമ്മൾതന്നെ അതിന്റെ വിളവുകൊയ്യും, എന്നൊന്നും പറയാനാവില്ല.
അഴിമതിക്കെതിരായ സുസ്ഥിര നിലപാടുകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷം. ഇത്‌ സ്വാഗതഗാനംപോലെ ഇടയ്ക്കിടയ്ക്ക്‌ പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. ചെങ്കോട്ടയിൽ ചെങ്കൊടി പാറുന്നതിനു മുമ്പുതന്നെ ചില പ്രശ്നങ്ങളിൽ ഇടപെടേണ്ടിവരും. പ്രകാശ്‌ കാരാട്ട്‌ രണ്ടുകൊല്ലമുമ്പ്‌ ദളിതരുടെ പ്രശ്നത്തിൽ തമിഴ്‌നാട്ടിൽ പോയിട്ട്‌ (മതിലിന്റെ കാര്യത്തിൽ) ഇടപെട്ടു. പണ്ടാണെങ്കിൽ ഇതു ചെയ്യുമോ? ഒരു കേന്ദ്ര മുദ്രാവാക്യത്തിൽ - ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കുക!


കൊടുങ്ങല്ലൂരിൽ നിന്നിതു പറയുമ്പോൾ എന്നോട്‌ കുഞ്ഞിക്കുട്ടിതമ്പുരാട്ടി, സഖാവ്‌ നെന്മേലി (രണ്ടുപേരും മരിച്ചു) പ്രസംഗിച്ചതിനെകുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ചെങ്കോട്ടയിൽ ചെങ്കൊടി 1956ന്‌ മുമ്പ്‌ പാറുമെന്ന്‌! അപ്പോൾ ഒന്നാലോചിച്ചു നോക്കണം. എത്ര വർണ്ണ ശബളമായ സ്വപ്നങ്ങളുമായി ജീവിച്ച കൊടുങ്ങല്ലൂർക്കാർക്കിടയിലാണ്‌ ഇന്നത്തെ ദിവസം ഈ ആഗസ്റ്റ്‌ 20ന്‌ ഐക്യദാർഢ്യം നടത്തുന്നത്‌. ആ പ്രഖ്യാപനത്തിന്റെ ഈ ദിനത്തിൽ ഞാൻ നേരത്തെ പറഞ്ഞകാര്യം സൂചിപ്പിക്കാൻ ഒരു അൺവാണ്ടഡ്‌ ഏലിയനെപോലെ ആവശ്യമില്ലാത്ത കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയ്ക്ക്‌ എന്നെ വിളിച്ച്‌ അദ്ധ്യക്ഷണാക്കിയ ആളുകളോട്‌ അതിന്റെ ഔചിത്യക്കുറവിനെഓർമ്മിപ്പിച്ചുകൊണ്ട്‌ ഞാൻ നേരത്തെ വാഗ്ദാനം ചെയ്ത അടിയന്തരാവസ്ഥ എന്ന കാര്യത്തെപറ്റിക്കൂടി പറഞ്ഞിട്ട്‌ ഞാൻ അവസാനിപ്പിക്കാം. അന്ന്‌ ജീവിച്ചിരുന്നെങ്കിൽ പത്തുവയസ്സുമാത്രം പ്രായമുണ്ടാകുമായിരുന്ന ബാബ രാംദേവുണ്ടല്ലോ. അയാളെയൊന്നും കളിയാക്കാൻ ഞാനില്ല; പോലീസുകാര്‌ നമ്മളെ തല്ലിയിട്ട്‌ നീയെന്താടാ കരയുന്നത്‌ എന്നുചോദിച്ചാൽ നമുക്കിഷ്ടമാകുമോ? ഇതുതന്നെയാണ്‌. അയാളെ ഒരു പരുവമാക്കി സ്റ്റേജിൽനിന്നിറക്കി ഓടിച്ചിട്ട്‌ കോൺഗ്രസ്സുകാർ തന്നെ കളിയാക്കുന്നു! അതു ശരിയല്ല. അനുഭവമുള്ളതുകൊണ്ട്‌ പറയുകയാണ്‌. സഖാക്കളെ ഈ ധീരത എന്നു പറയുന്നത്‌ അത്ര ശുദ്ധമായ വികാരമല്ല. എന്നാൽ ഭീരുത്വം എന്നു പറഞ്ഞാൽ....


(ഈ സ്റ്റേജിൽനിന്ന്‌ 20 മീറ്റർ അകലെമാത്രം നിന്നാണ്‌ ആർ.എസ്‌.എസ്‌.കാർ എന്റെ മൂക്കിനിടിച്ച ധീരത സംഭവിച്ചതും) അപ്പോൾപറഞ്ഞുവന്നതിതാണ്‌. എൽ.കെ.അദ്വാനി പറഞ്ഞു. ഇതു അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. ന്യായമാണ്‌. വി.എസ്‌.അച്ചുതാനന്ദൻ പറഞ്ഞു ഇത്‌ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അവർക്കത്‌ പറയാം. അവർ അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നതാണ്‌. ജയിലിൽകിടന്ന പലയാളുകളും ഇതു പറഞ്ഞില്ല. എന്തായാലും അടിയന്തരാവസ്ഥയെന്നത്‌ തെരഞ്ഞെടുപ്പുവേളയിൽ നമ്മുടെ സ്ഥാനാർത്ഥിത്വത്തെ പൊലിപ്പിക്കാൻവേണ്ടിയുള്ള അനുഭവകഥകളല്ല, ഇടയ്ക്കിടയ്ക്ക്‌ ആവർത്തിക്കാവുന്നതാണ്‌. സഖാവ്‌ ഇ.എം.എസ്‌. പറഞ്ഞപോലെ ഈ ബൂർഷ്വാ ജനാധിപത്യം എപ്പോൾ വേണമെങ്കിലും വഴിമാറിപോകാം.


അടിയന്തരാവസ്ഥയെ ബന്ധപ്പെടുന്ന ഒരു കഥകൂടി പറഞ്ഞ്‌ അവസാനിപ്പിക്കാം.
ഒരിക്കൽ ഒരു നാട്ടിൽ കൊടുംവരൾച്ച വന്നു. ജനങ്ങൾ മുഴുവൻ സ്ഥലത്തെ പുരോഹിതന്റെ അടുത്തുചെന്നു. മഴവരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. പ്രാർത്ഥിക്കാമെന്ന്‌ അച്ചൻ സമ്മതിച്ചു. നിങ്ങൾക്ക്‌ വിശ്വാസമുണ്ടെങ്കിലേ മഴവരൂ എന്നും അച്ചൻ പറഞ്ഞു. പ്രാർത്ഥനാസമയത്ത്‌ പള്ളി പരിസരത്ത്‌ കൂടിയവരോട്‌ അച്ചൻ ചോദിച്ചു. "നിങ്ങൾ എന്തേ കുട കൊണ്ടുവന്നില്ല"ഒരിക്കൽ ഒരു നാട്ടിൽ കൊടുംവരൾച്ച വന്നു. ജനങ്ങൾ മുഴുവൻ സ്ഥലത്തെ പുരോഹിതന്റെ അടുത്തുചെന്നു. മഴവരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. പ്രാർത്ഥിക്കാമെന്ന്‌ അച്ചൻ സമ്മതിച്ചു. നിങ്ങൾക്ക്‌ വിശ്വാസമുണ്ടെങ്കിലേ മഴവരൂ എന്നും അച്ചൻ പറഞ്ഞു. പ്രാർത്ഥനാസമയത്ത്‌ പള്ളി പരിസരത്ത്‌ കൂടിയവരോട്‌ അച്ചൻ ചോദിച്ചു. "നിങ്ങൾ എന്തേ കുട കൊണ്ടുവന്നില്ല"


Sunday, 14 August 2011

രാഷ്ട്രീയ സൗഹൃദം മിഥ്യയും യാഥാർത്ഥ്യവും




ടിയെൻ ജോയ്‌

 "സൗഹൃദത്തിന്റെ രാഷ്ട്രീയം ദെരിടയിൽ നിന്നുള്ള ശബ്ദഭേദം" എന്ന ആകർഷകമായ ഒരു തുടക്കമാണ്‌ ആദ്യം ആലോചിച്ചതു.
എന്താണ്‌ സൗഹൃദം എന്ന്‌ നിർവ്വചിച്ച്‌, ചരിത്രത്തിൽ രാഷ്ട്രീയം എന്ന സങ്കൽപത്തിന്‌ സംഭവിച്ച അർത്ഥാന്തരങ്ങളിലേക്കു ആണ്ടിറങ്ങി, അങ്ങിനെയാണ്‌-ഇത്തരം സാഹസങ്ങൾ പിന്നീടൊരിക്കലേക്ക്‌ മാറ്റിവയ്ക്കുകയാണ്‌. നല്ല പുസ്തകങ്ങളുടേയും മുൻപേ പറഞ്ഞ പ്രതിഭാധനരുടേയും പേരുകളുടെ ആരവം ഒടുവിലുണ്ട്‌.


രാഷ്ട്രീയ സൗഹൃദത്തിന്റെ ആവശ്യകതയെ പ്രധാനമായും വൈകരികമായി കാണുന്ന ഒരു വ്യവഹാരമാതൃകയിൽ ഊന്നാണാണ്‌ എന്റെ ശ്രമം. വിശകലനാത്മക സമീപനത്തിന്റെ പാടുകൾ പൂർണ്ണമായി ഒഴിവാക്കുവാനും കഴിയുമെന്നു തോന്നുന്നില്ല പ്രധാനമായും വിവരണാത്മകമായ ഒന്നാണ്‌ ഈ കുറിപ്പ്‌.


1957ലെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ പിരിച്ചുവിടുന്നതിനു മുമ്പ്‌ നെഹ്‌റു തന്റെ 'ഇടതുപക്ഷ സുഹൃത്തുക്കളോട്‌, ഇങ്ങനെ പറഞ്ഞു. " ഇത്ര എളുപ്പത്തിൽ ഒറ്റപ്പെടാൻ നിങ്ങൾ എന്ത്‌ സൂത്രമാണ്‌ പ്രയോഗിച്ചതു." ഇടതുപക്ഷം നെഹ്‌റുവിന്റെ രാഷ്ട്രീയ സൗഹൃദത്തിന്‌ പുറത്തായിരുന്നില്ല. കോൺഗ്രസ്സിനുള്ളിൽ വി.കെ.കൃഷ്ണമേനോനൊഴിച്ച്‌ നെഹ്‌റുവിന്റെ മറ്റു സുഹൃത്തുക്കളെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല - സുഹൃത്തുക്കൾ പാർട്ടിക്ക്‌ പുറത്ത്‌/അനുയായികൾ, നേതാക്കൾ, ഇവരുമായി ഒരുതരം ഔപചാരികബന്ധം! ഇത്‌ കോൺഗ്രസ്സിന്റെ മാത്രം പ്രശ്നമാണോ?
ഇവിടെ ശരിയുത്തരങ്ങളുണ്ടാവണമെന്നില്ല. ഒരു പാർട്ടിക്ക്‌ മറ്റൊരു പാർട്ടി 'അപരൻ ആയിരിക്കുന്നത്‌ നയപരമായ കാരണങ്ങളാണെന്നാണ്‌ -പൊതുവേ വിശദീകരിക്കുന്നത്‌-കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രസംഗവേദിയിൽ അഭിസംബോധന ഇങ്ങനെയാണ്‌ "സഖാക്കളെ സുഹൃത്തുക്കളേ"- ഇതിനർത്ഥം സഖാക്കളെപ്പോലെയല്ല സുഹൃത്തുക്കൾ എന്നാണോ? മുമ്പൊരു പുസ്തകം വായിച്ചതോർക്കുന്നു. "ലെനിൻ സഖാവും-സുഹൃത്തും"- വിപ്ലവത്തിന്റെ ത്യാഗസുരഭിലമായ പാതയിൽ "എന്നോടൊപ്പം നിൽക്കുന്നവരെ, എന്നെ സഹായിക്കുക മാത്രം ചെയ്യുന്ന അനുഭാവികളെ" - ഇങ്ങനെ ഒരു വിവർത്തനവും സാധ്യമാണ്‌.


അതവിടെ നിൽക്കട്ടെ-സമീപ ഭൂതകാലത്തിൽ നിന്ന്‌ രണ്ട്‌ ഉദാഹരണങ്ങൾ കൂടി. നെഹ്‌റുവിന്റെ മകൾ ഇന്ദിരയുടെ പാർട്ടി അടിയന്തരാവസ്ഥയിലൂടെ അമിതാധികാരം പ്രയോഗിച്ചപ്പോൾ ജയിലിൽ കെ.ജി.മാരാരും ഉമ്പിച്ചിബാവയും ചേനപ്പുഴുക്കിന്റെ അരുചിയിൽ ഒരൈക്യം സ്ഥാപിച്ചിട്ടുണ്ടാകും! - ചെറിയ മമ്മുക്കോയിയോടൊപ്പം കിടന്ന്‌ ആർ.എസ്‌.എസ്സ്‌ വർഗ്ഗീയതയ്ക്കും മാറ്റം വന്നിട്ടുണ്ടാകും! -ഇതിലൊന്നും യാതൊരു ഉറപ്പുമില്ല. മാർക്ക്സിസ്റ്റ്‌ പാർട്ടിയും നേതാക്കളും ആർ.എസ്സ്‌.എസ്സ്‌ നേതാക്കളും ഒരുമിച്ച്‌ ജയിലിൽ കിടക്കേണ്ട സാഹചര്യം സോണിയയുടെ കോൺഗ്രസ്സ്‌ ഇനി ഒരിക്കലും സൃഷ്ടിക്കുകയില്ല. (?-) അതുകൊണ്ട്‌ രണ്ട്‌ വ്യത്യസ്തമായ സമീപനങ്ങളിൽ നിന്നുണ്ടാകുന്ന ശത്രുതയുടെ മികച്ച ഉദാഹരണമായി ഇടതുപക്ഷവും സംഘപരിവാറും മാത്രം നിലനിൽക്കും!
ഇതിനോടൊപ്പം കൂട്ടിച്ചേർക്കാവുന്ന ഒന്ന്‌ /ഇടതുപക്ഷം
അതിന്റെ സർഗ്ഗാത്മകമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ഇതര പാർട്ടികളെ ആകർഷിക്കുമ്പോൾ എന്താണ്‌ സംഭവിക്കുന്നത്‌? ശത്രുതയുടെ അവസ്ഥയിൽ മാറ്റം വരുമോ? രാഷ്ട്രീയ സൗഹൃദത്തിന്റെ സാധ്യതകൾ പ്രമേയങ്ങളുടെയും രേഖകളുടെയും വരൾച്ചയിൽ നിന്ന്‌ - ജീവിതത്തിന്റെ കുളിർമ്മയിലേക്ക്‌ അരിച്ചിറങ്ങുന്നുണ്ടോ?
ഇനി ഞാൻ ആദ്യം സൂചിപ്പിച്ച രണ്ടാമത്തെ ഉദാഹരണം: ചാരു മജ്‌ഉംദാർ ഒരിക്കലെഴുതിയിട്ടുണ്ട്‌ "നമ്മൾ നമ്മുടെ പാർട്ടിയെ വിമർശിക്കുന്നത്‌ അതിനെ ശക്തിപ്പെടുത്താനാണ്‌ - മറ്റു പാർട്ടികളെ വിമർശിക്കുന്നത്‌ അതിനെ നശിപ്പിക്കുവാനും".
മജ്‌ഉംദാർ വിമർശിച്ച പാർട്ടികൾ നശിച്ചോ?
സി.പി.ഐ (എം.എൽ) ശക്തിപ്പെട്ടോ?
മജ്‌ഉംദാറിന്റെ ശ്രുതിശുദ്ധമായ അവതരണം ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും സാധ്യതകൾക്കെതിരെ ഒരു താക്കീതാണോ?


ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യത്തിൽ നമ്മുടെ ആലോചന തുടരേണ്ടതുണ്ട്‌ - " സൗഹൃദം മിഥ്യയല്ല, സ്ഥൂല രാഷ്ട്രീയത്തിൽ വൻ കാര്യങ്ങൾ സംഭവിക്കുമ്പോൾ വ്യക്തികൾ ഉണ്ടാക്കുന്ന വൈകാരിക ബന്ധം - (പ്രണയത്തെ ഇവിടെ ഒഴിവാക്കുക!) യാഥാർത്ഥ്യം തന്നെയാണ്‌.
ഇഷ്ടപ്പെട്ട സുഹൃത്ത്‌ അകലെയാണെങ്കിലും - ഓർമ്മകൾ കടന്നുവരുമ്പോഴെല്ലാം / ഒരു ഫോൺവിളിയിൽ / ഒരു ഇ-മെയിലിൽപോലും സൗഹൃദത്തിന്റെ ചൂടുണ്ട്‌! എസ്‌.എം.എസ്സുകൾ, ചാറ്റ്‌ ർറൂമുകൾ, ഫേസ്ബുക്ക്‌, ഓർക്കുട്ട്‌, ട്വിറ്റർ, ഹായ്‌5 ഇവിടെയെല്ലാം ഒരിക്കലും അടയാത്ത സൗഹൃദങ്ങളാണോ തുടിക്കുന്നത്‌? 'നിന്നെ ഇപ്പോൾ ആരെങ്കിലും ഓർത്തുകാണും' തുമ്മുമ്പോൾ മലയാളിയുടെ ഈ അമ്മൂമ്മാവചനം എത്രയോ ഭാവനാപൂർണ്ണം!
അരിസ്റ്റോട്ടിലിനേയും, നിച്ചേയേയും ദെരിടയേയും മറന്നാലും അമ്മൂമ്മമാരെ മറക്കരുത്‌.
"അവൻ എന്റെ മുഖത്തു നോക്കി" പച്ച നുണ പറഞ്ഞു എന്നകേരളീയന്റെവിലാപത്തിൽ ലവിനായുടെ ഫേസ്‌ ഉണ്ട്‌."
ദൈനംദിനത്തിൽ, കൊച്ചുകാര്യങ്ങളിൽ മിന്നിമാഞ്ഞുപോകുന്ന ജീവരൂപങ്ങളും അതിനെ പ്രതിനിധാനം ചെയ്യുന്ന ധന്യഭാവനകളും, വാക്കുകളും വാചകങ്ങളും/നമ്മുടെ വിഷയത്തിനു പുറത്താണ്‌.

ചതിയുടെ വടക്കൻപാട്ടുകളിൽ, അങ്കങ്ങളിൽ'ചങ്ങാതി'യെന്ന സംബോധനയിൽ, 'ഇഷ്ടാ' എന്നു തോളിൽ തട്ടുമ്പോൾ എല്ലാം ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെയാണ്‌ തോന്നുന്നത്‌.
 "ചീത്ത രാഷ്ട്രീയത്തിന്റെ പ്രാമുഖ്യംമൂലമാണ്‌ മനുഷ്യബന്ധങ്ങൾ വഷളാകുന്നത്‌. - ഇത്‌ എതിർക്കപ്പെടേണ്ട വാതമല്ല. പക്ഷേ നല്ല രാഷ്ട്രീയം, കക്ഷിരാഷ്ട്രീയമായി തന്നെ രൂപംകൊണ്ട്‌ ചീത്തരാഷ്ട്രീയത്തെ പരിവർത്തനപ്പെടുത്തുന്നു?
 സംഘർഷങ്ങളിൽ നോവുന്ന മനസ്സ്‌ ഒരു അനുതാപവും അർഹിക്കുന്നില്ലേ? 'പിശുക്കന്റെ'ദുഃഖംപോലെ! 'പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക-എന്നത്‌ ഉദാരനീതി /ശത്രു, മിത്രം,സ്നേഹം, വെറുപ്പ്‌ ഇവയെല്ലാം ഒപ്പം നിൽക്കുന്നതാണെന്ന്‌ കൂടി ഓർക്കേണ്ടതുണ്ട്‌. എന്റെ അഭിപ്രായത്തിൽ നമ്മൾ "സ്നേഹത്തിൻ ഫലം സ്നേഹം" എന്ന ഫലേച്ഛയില്ലായ്മയിലേക്ക്‌ ഇടയ്ക്കെങ്കിലും മടങ്ങിവരേണ്ടതുണ്ട്‌. ശത്രുതയ്ക്ക്‌ ഇന്നു കൂടുതൽ സ്വാഭാവികതയുണ്ട്‌. അതു തീരെ "കളങ്കരഹിതമാണ്‌" അതുകൊണ്ട്‌ മനുഷ്യൻ, മനുഷ്യൻ എന്ന്‌ ആയിരംവട്ടം ഉരുവിടുന്നതിൽ നിന്ന്‌ നാം ഒന്നും സൈദ്ധാന്തികമായി ഉൽപാദിപ്പിക്കുന്നില്ല. ശത്രുതയുടെ വിപരീതം സ്നേഹമല്ല - എന്നു നമുക്കു വെറുതെ ആലോചിക്കുക. കുറച്ചധികം മനനം ചെയ്യുക.

 സുഹൃത്ത്‌ സദസ്സുകൾ, മദ്യരഹിതവും, പുകവിരുദ്ധവുമായ ശ്രുതിഭേദങ്ങൾ - പാർട്ടി ഗ്രൂപ്പിസങ്ങളിൽനിന്ന്‌ ഉത്ഭവിക്കുന്ന, ഗോ‍ൂഢ, നവോന്മേഷങ്ങൾ. എതിർക്കപ്പെടേണ്ടവനെ കണ്ടെത്തിയാൽ മുരളുന്ന സജീവത! - ഇവിടെയെല്ലാം സൂക്ഷിക്കപ്പെടുന്നത്‌ ഫോസിലുകളാണോ-അല്ലെന്നാണ്‌ എനിക്കു തോന്നുന്നത്‌ - എങ്കിലും മനുഷ്യൻ ഇനിയും പിറക്കാനിരിക്കുന്നതേയുള്ളു - എന്ന സച്ചിയുടെ കവിത ആർദ്രതയ്ക്കുവേണ്ടിയുള്ള അന്വേഷണം പ്രസക്തമാണ്‌.
 "രാഷ്ട്രീയസൗഹൃദം ഒരു വെറും പറച്ചിലാണെന്ന്‌ തോന്നിപ്പോകുന്ന നിമിഷങ്ങളെക്കുറിച്ചുകൂടി - ഒരേ രാഷ്ട്രീയ പാർട്ടിയിലുള്ളവർ തന്നെ - ഒരേ ഫെമിനിസ്റ്റു സംഘടനയിലുള്ളവർ തന്നെ പരദൂഷണത്തിന്റെ അനന്തസാധ്യതകളിലൂടെ അധികാരബോധം അനുഭവിക്കുമ്പോൾ - (സർഗ്ഗാത്മക ലേഖനങ്ങളുടെ ഊഷ്മളതയിലും സുഹൃത്തുക്കളെ തൊട്ടുനോവിക്കുന്നത്‌, ലഘു മദ്യപാനത്തിനൊടുവിൽ പരസ്പരം ചീത്തവിളിച്ച്‌ മദ്യത്തിൽ വിഷം നിറയ്ക്കുന്നത്‌ - ഇതെല്ലാം അപകടം കുറഞ്ഞ സൗഹൃദ വിരുദ്ധതയാണ്‌. സ്തുതി വചനങ്ങളിൽ മാത്രം ആനന്ദാനുഭൂതി തിരയുന്നത്‌ ഒട്ടും ശരിയല്ലാത്ത പ്രമാണിത്തവും ! രാഷ്ട്രീയ സൗഹൃദത്തിന്റെ ഭൂമികയിൽ വിള്ളലുകൾ മാത്രം!!?

അത്‌ അവിടെയുണ്ട്‌
നിച്ചേയുടെയും ചങ്ങമ്പുഴയുടേയും സ്ത്രീവിരുദ്ധ വിസ്ഫോടനങ്ങൾ - നാം ഇന്ന്‌ ആർജ്ജിച്ച ഫെമിനിസ്റ്റ്‌ വെളിച്ചത്തിൽ മാത്രം വിലയിരുത്തപ്പെടരുത്‌. "സൗഹൃദത്തിന്റെ രാഷ്ട്രീയത്തിന്റെ" പുരുഷകേന്ദ്രീകൃതത്വവും ഗവേഷണം ചെയ്തു കണ്ടെത്തേണ്ടതില്ല. കാരണം, സൂര്യചന്ദ്രന്മാരെപ്പോലെ, നക്ഷത്രവിശാലതപോലെ, ഭരണകൂടം പോലെ, ഗ്രൂപ്പിസംപോലെ "അതവിടെയുണ്ട്‌".
 ഓൺടോളജിക്കൽ സാമാന്യതയ്ക്ക്‌ മലയാളഭാഷയുടെ പദങ്ങളിൽ ശരിയായ പ്രതിനിധാനം ലഭിക്കാത്തിടത്തോളം ഉദാഹരണങ്ങളുടെയും രൂപകങ്ങളുടെയും അധികങ്ങളിൽ തത്വചിന്ത കുടങ്ങിക്കിടക്കും. ഒന്നും നേരെചൊവ്വേ പറയാൻ കഴിയാത്തിടത്ത്‌ - ബോധപൂർവ്വമല്ലാത്ത ക്ലിഷ്ടതയ്ക്കും -നോൺസേൻസ്‌ എന്തെങ്കിലും - സേൻസ്‌ സംവദിക്കുവാൻ ഉണ്ടാകും?
 അമൂർത്തമായ വാക്കുകളിൽ ഉറയുന്ന "രാഷ്ട്രീയവും സൗഹൃദവും" ഇല്ലാത്ത രണ്ടുകാര്യങ്ങളെ സൂചിപ്പിക്കുകയാകുമോ? ദൈവം ഒന്നും അറിയാതെ വചനത്തിന്‌ രൂപം കൊടുക്കുകയില്ലാ എന്നാണ്‌ ഈ പാവം അന്ധവിശ്വാസിക്കു തോന്നുന്നത്‌. പക്ഷേ ഞാൻ അഭ്യർത്ഥിക്കുന്നത്‌, രാഷ്ട്രീയ സൗഹൃദത്തിനപ്പുറം, വ്യത്യസ്തരാഷ്ട്രീയ വീക്ഷണങ്ങളുടെ സൗഹൃദത്തെക്കുറിച്ച്‌ സ്വപ്നം കാണാൻ കൂടെയാണ്‌.
പക്ഷെ...
വിചിത്ര വർണ്ണങ്ങളുള്ള വസ്ത്രം
വെളുത്ത എട്ടുകാലി
തിളങ്ങുന്ന പുഴു
അഗ്നിജ്വാല
വെള്ളത്താമര
ഇടിമിന്നൽ
ഇനി ബ്രഹ്മത്തെക്കുറിച്ചുള്ള ഉപദേശം-നേതി-നേതി...
(ബൃഹദാരണ്യകോപനിഷത്ത്‌ - രണ്ടാം അധ്യായം മൂന്നാം ബ്രാഹ്മണം)വിവർത്തനം:മുത്തുലക്ഷ്മി
ഉദ്ധരണികൾ
1. സ്നേഹിതാ-ശത്രുവുമില്ല, മിത്രവുമില്ല"
2. സ്നേഹിതാ, മിത്രമെന്നൊന്നില്ല
3. സ്ത്രീകൾക്ക്‌ സൗഹൃദത്തിന്‌ കഴിവില്ല
4. അങ്കുശമില്ലാത്ത ചാലല്യമേ- മന്നിൽ അംഗനയെന്ന്‌ വിളിക്കുന്നു ഞാൻ.
5. സങ്കടേ രക്ഷിക്കുന്ന മാനുഷ്യനല്ലോ ബന്ധു.
6. മാപ്പ്‌ കൊടുക്കുവാൻ പറ്റാത്തതിന്‌ മാപ്പു കൊടുക്കുന്നതാണ്‌ യഥാർത്ഥ മാപ്പ്‌ കൊടുക്കൽ (നീച്ചേ, അരിസ്റ്റോട്ടിൽ, ദെരിദ, ചങ്ങമ്പുഴ...)

Friday, 8 July 2011

നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ശക്തി ദൗർബ്ബല്യങ്ങൾ



ടി.എൻ.ജോയി




യൂറോപ്പിലേയും അമേരിക്കയിലേയും "കടിച്ചാൽ പൊട്ടാത്ത" മുതലാളിത്ത അവസ്ഥയിൽ, പരമ്പരാഗത തൊഴിലാളി പ്രസ്ഥാനം യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെക്കാൾ, ഒരുപക്ഷെ ഗ്രീൻ പ്രസ്ഥാനത്തെക്കാൾ പിറകിലാണ്‌. ഇത്‌ ആഗോളമാദ്ധ്യമ ഗോ‍ൂഢാലോചനയുടെ സൃഷ്ടിയല്ല. ഇന്ന്‌ തൊഴിലാളി പ്രസ്ഥാനങ്ങൾ. അവിടെ ഒരു അടിയന്തിര ഭീഷണിയില്ലെന്ന അറിവ്‌ മുതലാളിത്തത്തിനുണ്ട്‌.


ശത്രു നമ്മെ വിലകുറച്ചുകാണുന്നതിൽ നമുക്ക്‌ സന്തോഷിക്കാനൊന്നുമില്ലെന്നു കരുതുന്നവരിൽ തന്നെയാവണം നവസാമൂഹ്യ പ്രസ്ഥാനവക്താക്കളുടെ ഇടം.
കേരളത്തിന്റെ സവിശേഷ സ്ഥിതിയിൽ മലയാളിയുടെ വാദമുഖരിതയിൽ ഈ വിഷയത്തെ സ്ഥാപിക്കുന്ന - ഒരു യാഥാർത്ഥ്യബോധം, ഒരുപക്ഷേ ഫലപ്രദമായ നിഗമനസാദ്ധ്യതകൾ കൂടി ഉൽപ്പാദിപ്പിച്ചേക്കും.
എന്താണ്‌ നവസാമൂഹ്യപ്രസ്ഥാനങ്ങൾക്ക്‌ പുതിയതായി പറയാനുള്ളത്‌?


കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ തോറ്റിടത്താണ്‌ പടിഞ്ഞാറൻ നാടുകളിൽ അവർ അന്വേഷണങ്ങൾ തുടങ്ങിയത്‌. വർഗ്ഗസമരത്തിന്റെ അമിത പ്രാധാന്യം - ഭരണകൂടത്തെക്കുറിച്ചുള്ള വസ്തു സങ്കൽപനം - ഇതെല്ലാം 'യഥാർത്ഥത്തിൽ നിലനിൽക്കുന്ന' മുതലാളിത്തത്തിനെ വ്യാഖ്യാനിക്കാനോ മാറ്റിത്തീർക്കാനോ പോന്നതല്ല! - അവിടെ ഏതാണ്ട്‌ ശരിയായ (ഇതും വാദവിഷയമാണ്‌~!) ഈ നിഗമനം ഇന്ത്യയിലെങ്ങിയനെയാണ്‌ പ്രവർത്തിക്കുന്നത്‌?
തോറ്റിടത്തുനിന്നുതന്നെ തുടങ്ങിയ കമ്മ്യൂണിസ്റ്റുപാർട്ടികൾ ഇവിടെ നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ അഭാവം പരാജയകാരണമായി വിലയിരുത്തുന്നില്ല. 'അനുഭവങ്ങൾ സമാഹരിച്ച്‌ വീണ്ടും മുന്നോട്ട്‌' - ജനങ്ങൾക്ക്‌ ഈ പതാകയുടെ ശുഭസാന്നിദ്ധ്യം ഇഷ്ടമാണ്‌.



തെലുങ്കാനയിൽ തോറ്റവരുടെ വംശം കുറ്റിയറ്റു തുടങ്ങി. അവരും നക്സൽബാരി പ്രസ്ഥാനത്തിലെ പരാജിതരും മാത്രം അടങ്ങിയതല്ല ഇന്നത്തെ സജീവത. അതുകൊണ്ട്‌ തോൽവിയുടെ അനുഭവപാഠങ്ങൾ ഇല്ലെങ്കിൽക്കൂടി, പുതിയ തലമുറക്ക്‌ പുതിയ സ്വപ്നങ്ങൾ - പുതിയ വിജയലഹരി - അതെ, പുതിയ സ്വന്തം തെറ്റുകൾ - ഇത്‌ നിഷേധിക്കേണ്ടതുണ്ടോ?
ഭരണകൂടത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ലെനിനിസ്റ്റ്‌ (പലപ്പോഴും ലെനിനേക്കാൾ വലിയ) അതിവ്യാഖ്യാനങ്ങൾ - 'അറിവിന്റെ വെളിച്ചത്തെ' മറയ്ക്കുന്നുണ്ട്‌. മുൻപ്‌ സൂചിപ്പിച്ചതുപോലെ സായുധ വിപ്ലവ ശ്രമങ്ങൾ ഇന്ത്യയിൽ പലവട്ടം തോറ്റിട്ടുണ്ട്‌; പക്ഷേ അതുകൊണ്ടൊന്നും 'വീണ്ടും തുടക്കത്തിലേക്ക്‌' 'തോൽവിയാണ്‌ ഭേദം' - ഈ ലെനിനിസ്റ്റ്‌ കൽപ്പനകളുടെ സാഹസികത സൗന്ദര്യം നശിപ്പിച്ചൊട്ടുന്നുമില്ല ! - 'നടക്കാതെ പോയ വിപ്ലവത്തിനുപകരമാണോ നവസാമൂഹ്യപ്രസ്ഥാനം? തെലുങ്കാനയുടെ ജനകീയതക്കു പകരമല്ല നക്സൽബാരി പോലും എന്നിരിക്കെ - 'നക്സൽബാരിയായി അഭിനയിക്കാനെ പ്ലാച്ചിമടക്കു കഴിയൂ - പ്ലാച്ചിമടയും ചെങ്ങറയും മുത്തങ്ങയും ലൈംഗിക തൊഴിലാളികളും പി.ഇ.ഉഷയും നടത്തിയ സമരങ്ങളിൽ രൂപംകൊണ്ട പുതിയ ഭംഗികൾ, മുഖ്യധാര ഇടതുപക്ഷത്തെ വിഷമിപ്പിച്ചിട്ടുണ്ട്‌. അവരുടെ അധികാര സ്വരൂപങ്ങളിൽ വിഷാദം നിറച്ചിട്ടുണ്ട്‌. അതൊക്കെ ശരി - ഇതിനായിരുന്നോ നാം കാത്തിരുന്നത്‌ - മുതലാളിതത്തത്തിന്റെ വ്യവസ്ഥയെ വിറകൊള്ളിക്കാനല്ലേ? അതുകൊണ്ട്‌, നമുക്ക്‌ നമ്മുടെ അന്വേഷണത്തെ - ഈ ഘട്ടത്തിൽ ചില ദ്രുതനിഗമനങ്ങളിലേക്ക്‌ പകരുക-


1. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യം മുഖ്യധാര ഇടതുപക്ഷത്തിന്റെ ചിന്തകളിൽ സ്വയം ചില ചോദ്യങ്ങൾ ഉന്നയിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങളിൽ സഹായിച്ചിട്ടുണ്ട്‌.


2. കേരളത്തിൽ ഇടതുപക്ഷത്തിനകത്തുതന്നെയാണ്‌ ഈ 'പുതിയ ഇടതുപക്ഷ' ചിന്തകൾ രൂപംകൊണ്ടത്‌.


3. നവസാമൂഹ്യ പ്രസ്ഥാനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്‌. അവർ അവരോടുതന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങണം? മുഴുവൻ വിമർശനവും? മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെ മാത്രമാവരുത്ത്‌!


4. ജനാധിപത്യം പുതിയ പ്രസ്ഥാനങ്ങളുടെ ലക്ഷ്യവും മാർഗ്ഗവുമായതുകൊണ്ട്‌ ജനാധിപത്യ പാർട്ടിയായ (ചില അപഭ്രംശങ്ങളുടെ ഘട്ടങ്ങൾ ഉണ്ടെങ്കിലും (വിമോചനസമരം / അടിയന്തിരാവസ്ഥ) കോൺഗ്രസ്സും ചോദ്യം ചെയ്യപ്പെടണം.


5. അവസാനമായി, ഒന്നുകൂടി. കേരളത്തിൽ, ഇന്ത്യയിൽ ബി.ജെ.പി. യുടെ ഫാസിസം ഇല്ലെന്ന്‌ നടിക്കരുത്‌, അവരെ നേരിടൽ മാർക്ക്സിസ്റ്റ്‌ പാർട്ടിക്ക്‌ മാത്രം ഏൽപ്പിച്ചുകൊടുത്താൽ അതിന്റെ ഗുണം ആർക്കാണ്‌? ഈ വിഷയം വലുതാണ്‌. ഇതിന്റെ അന്വേഷണ സാമഗ്രികളും നിഗമനസാദ്ധ്യതകളും വ്യത്യസ്തമാണ്‌. അവ അധികാര സ്വരൂപങ്ങളുടെ കഠിനമായ ഭൗതികയിൽ വെന്തുപോയേക്കാം. അതിലളിതമായൊരു മാർക്ക്സിസ്റ്റ്‌ പാർട്ടി വിരോധം കേരളത്തിലും ബംഗാളിലും ദുരന്തങ്ങൾ സൃഷ്ടിക്കും.
ഉപസംഹാരം
"ഞങ്ങൾക്ക്‌ പ്രതിസന്ധിയൊന്നുമില്ല"
ചിലപ്പോഴെങ്കിലും 'അറിവില്ലായമയുടെ അനുഗ്രഹം' മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അഹന്തയുടെ രൂപംകൈവരിക്കാറുണ്ട്‌. 
ഒരു സ്വതന്ത്ര 'പൗരസമൂഹമാണ്‌' കേരളത്തിലെങ്കിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ജനകീയമാക്കിയത്‌. അവിടെനിന്ന്‌ ഒരു പിൻമടക്കം ആവശ്യമാണെന്ന്‌ ആരുപറഞ്ഞു? തോറ്റവരും തോറ്റെന്ന്‌ സമ്മതിക്കാത്തവരും ജയിച്ചവരും ജയിച്ചെന്ന്‌ അറിയാത്തവരും-
ഈ ലിസ്‌റ്‌ര്‌ അപൂർണ്ണമാണ്‌ - 'രാഷ്ട്രീയം' എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയില്ല എന്ന അശുഭചിന്തയോടെ ഈ ചെറുകുറിപ്പ്‌ അവസാനിപ്പിക്കുന്നു.