Showing posts with label sabeena m s. Show all posts
Showing posts with label sabeena m s. Show all posts

Saturday, 14 January 2012

തെങ്ങിൻ തോപ്പിലൂടെ പണം കൊയ്യുന്ന കർഷകൻ


സബീന എം. എസ്‌., 
ഒമ്പതാംതരം, എസ്‌.എ.ജി.എച്ച്‌.എസ്‌. കോതമംഗലം

പാരമ്പര്യമായി കൈവന്നുചേർന്ന അരയേക്കർ  തെങ്ങിൻ തോപ്പ്‌ ഇന്ന്‌ മൈതീന്റെ ജീവിതമാർഗ്ഗമാണ്‌. എറണാകുളം ജില്ലയിലെ കോതമംഗലത്ത്‌ നിന്ന്‌ 10 കി. മീ. അകലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ മീരാന്റെ മകൻ മൈതീൻ തന്റെ കൃഷിയിടം മുഴുവൻ തെങ്ങുകൾ
നട്ടുപിടിപ്പിരിച്ചിരി ക്കുന്നു. വെറും കൗതുകമെന്നതിലുപരി ഈ തോപ്പുകൾ
ഇന്ന്‌ മൈതീന്റെ നിത്യാശ്രയമാണ്‌. മാത്രമല്ല തെങ്ങിന്‌ ഇടവിളയായ
പൈനാപ്പിൾ കൃഷിയിലൂടെ ലഭിക്കുന്ന ആദായവും മൈതീന്റെ അദ്ധ്വാനത്തിന്‌
ഇരട്ടിഫലം നൽകുന്നു. പൈനാപ്പിളിനായി മുടക്കുന്ന അധ്വാനം തെങ്ങിലും
പ്രതിഫലിക്കുന്നുവേന്ന തിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത്‌ നിന്ന്‌
വായിച്ചെടുക്കാം.

   കരിക്കിന്റെയും വെളിച്ചെണ്ണയുടേയും പ്രാധാന്യവും വിലയും
ദിനംപ്രതി വർദ്ധിച്ചുവരുന്ന ഈ അവസരത്തിൽ തെങ്ങിൻ തോപ്പിൽ നിന്ന്‌
കിട്ടുന്ന ആദായം തനിക്ക്‌ കൂടുതൽ താങ്ങും തണലുമാണെന്ന്‌ മൈതീൻ
അഭിപ്രായപ്പെടുന്നു. ജലസേചനത്തിനും വളപ്രയോഗത്തിനു മായി വേണ്ടിവരുന്ന
ചെലവും അധ്വാനവും പരിമിത മായതിനാൽ തെങ്ങ്‌ കൃഷിയിൽ അദ്ദേഹം വളരെ
സംതൃപ്തനാണ്‌. കീടബാധയും വിലക്കുറവും മറ്റുമായ പ്രശ്നങ്ങൾ തന്നെ തെല്ലും
അലട്ടുന്നില്ലെന്നും മൈതീൻ പറയുന്നു.
തെങ്ങിൻ തോപ്പിനെക്കുറിച്ച്‌ പറയുമ്പോൾ മൈതീന്റെ മുഖത്ത്‌ തുളുമ്പുന്ന
സന്തോഷത്തിൽ നിന്നും തെങ്ങ്‌ കൃഷിയിൽ താൻ വളരെ സംതൃപ്ത നാണെന്നതിന്റെ
ധ്വനി പ്രകടമാകുന്നുണ്ടായിരുന്നു.

ഇടവിളയായ പൈനാപ്പിൾ, മഞ്ഞൾ, ഇഞ്ചി എന്നിവയേക്കാൾ ലാഭം കൊയ്യാൻ തന്റെ
തെങ്ങ്‌ കൃഷി സഹായകരമാണെന്ന്‌ മൈതീൻ അവകാശപ്പെടുന്നു.  മറ്റ്‌ കൃഷി
രീതിയേക്കാൾ എന്തുകൊണ്ടും ചെലവ്‌ കുറവും അധ്വാനലാഭവും തെങ്ങിന്‌
തന്നെയെന്നകാര്യം അദ്ദേഹം എടുത്തുപറയുന്നുണ്ടായിരുന്നു. തെങ്ങിന്‌
ഇടവിളയായി പൈനാപ്പിൾ, കുരുമുളക്‌, ഇഞ്ചി, മഞ്ഞൾ, ചേന, വാഴ, ചേമ്പ്‌
എന്നിവയെല്ലാം അനുയോജ്യ മാണെന്നകാര്യം അദ്ദേഹം എന്റെ
ശ്രദ്ധയിൽപ്പെടുത്തി.

തന്റെ പൂർവ്വികരായി തുടർന്നുപോന്ന തെങ്ങുകൃഷി സന്തോഷത്തോടും
സംതൃപ്തിയോടും കൂടി എറ്റെടുത്ത്‌ നടത്തുക എന്നതായിരുന്നു
തെങ്ങുകൃഷിയിലേക്ക്‌ മുന്നിട്ടിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ.
മാത്രമല്ല, തെങ്ങിനോളം ലാഭം കൊയ്യാൻ കഴിയുന്ന കൃഷി വേറെയില്ലെന്നും
അദ്ദേഹം അവകാശപ്പെടുന്നു.

തെങ്ങ്കൃഷി നേരിടുന്ന പ്രധാന വെല്ലുവിളി മണ്ഡരി ബാധയാണ്‌. ഒപ്പം
ഉത്പാദനക്ഷമതയുടെ കുറവ്‌, വിലനിലവാരത്തിലെ അനിശ്ചിതാവസ്ഥ, മൂല്യവർദ്ധന
വിലുള്ള പരിമിതികൾ, നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെതിരായ വ്യാപകമായ
പ്രചാരണ ങ്ങൾ ഇതെല്ലാം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്‌.
എങ്കിലും ഈ പരിമിതി കളെയെല്ലാം മറികടന്ന്‌ കേരകൃഷി ലാഭകരമായ രീതിയിൽ
മൂന്നോട്ടുകൊണ്ടുപോകു വാൻ ഈ കർഷകന്‌ സാധിച്ചു.            


നാളികേരം പാവപ്പെട്ടവന്റെ കൃഷിയാണ്‌. ഈ കർഷകന്‌ 6 മാസത്തിലൊരിക്കൽ തന്റെ
തെങ്ങിൻ തോപ്പിൽ നിന്നും വിളവെടുപ്പ്‌ നടത്താൻ കഴിയുന്നുണ്ട്‌.
ഈർപ്പമുള്ള ഫലപുഷ്ട മായ മണ്ണിൽ വളരുന്നവയിൽ നിന്ന്‌ മികച്ച വിളവ്‌
ലഭ്യമാണെന്നും മൈതീൻ അവകാശപ്പെടുന്നു.  തനിക്കും തന്റെ കുടുംബത്തിനും
ജീവിക്കാനുള്ള വക ഈ തെങ്ങിൻ തോപ്പ്‌ നൽകുന്നു വേന്ന്‌ കർഷകൻ
വ്യക്തമാക്കി. കുടുംബാംഗങ്ങളും കൃഷിപ്പണികളിൽ സഹായിക്കുന്നതു കൊണ്ടാണ്‌
തെങ്ങുകൃഷി ലാഭകരമായി മുന്നോട്ട്‌ കൊണ്ടു പോകുന്നത്‌. വർഷത്തിൽ ചെലവിന്റെ
രണ്ടിരട്ടി ലാഭം ലഭിക്കുന്നുണ്ട്‌.

ലാഭം കൊയ്യുന്ന നാണ്യവിളകളേക്കാൾ മൈതീന്‌ പ്രിയം തന്റെ
തെങ്ങിൻതോപ്പിനോടാണ്‌. നാളികേരത്തിന്‌ ഇന്ന്‌ നല്ലകാലമാണെന്നാണ്‌
പറയപ്പെടുന്നത്‌.  മെച്ചപ്പെട്ട വില നാളികേരത്തിന്‌
ലഭിക്കുന്നുവേന്നതാണ്‌ ഈ അഭിപ്രായ പ്രകടന ത്തിനടിസ്ഥാനം. പക്ഷേ; ഈ
നല്ലകാലത്തെ അവസ്ഥയും നാളികേരകർഷകന്‌ വലിയ പ്രതീക്ഷയ്ക്ക്‌ വക
നൽകുന്നില്ല. വർദ്ധിച്ച്‌ വരുന്ന കൂലിച്ചെലവ്‌, ജീവിതച്ചെലവിന്റെ
ആധിക്യം, ഇതെല്ലാം തന്നെ കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്‌. ഇപ്പോൾ
ലഭിച്ചുകൊണ്ടിരിക്കുന്ന വിലതന്നെ തുടർന്നും ലഭിക്കുമോ എന്ന ചോദ്യം കർഷകരെ
ആശങ്കയി ലാഴ്ത്തുന്നു. ഈ സാഹചര്യത്തിലും തളരാതെ മുന്നോട്ടുപോകാനുള്ള
ആത്മവിശ്വാസവും ദൃഢനിശ്ച യവും മൊയ്തീനുണ്ട്‌.  മലയാളിയുടെ ജീവിതത്തിൽ
ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നായ കേരവൃക്ഷങ്ങളേയും നാളികേരത്തേയും
ഇനിയും ലാഭകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിലാണ്‌ മൈതീന്‌ താൽപര്യം.



--