Showing posts with label rajesh siva. Show all posts
Showing posts with label rajesh siva. Show all posts

Friday, 14 October 2011

ലഹരിയുടെ രാത്രി .



രാജേഷ്ശിവ


ബോധമണ്ഡലം കുത്തിത്തുറക്കുന്ന
കാളക്കൂറ്റന്റെ ശീഘ്രനിശ്വാസങ്ങള്‍
തെല്ലുമരോചകമാകാത്ത രാവിതില്‍
തെല്ലൊരാസക്തി കൊമ്പുകുലുക്കുന്നു.

വന്യവേഗത്തില്‍ കുത്തിക്കിളയ്ക്കുന്നു
വന്യതാളത്തില്‍ ഞാനും മറക്കുന്നു
മൂക്കുകയറിന്റെ തുമ്പങ്ങു നീണ്ടതില്‍
പിടിവിട്ടു ചിന്ത ചിരിയ്ക്കുന്നതെന്തിനു?

കൊമ്പുമൂര്‍ച്ചയില്‍ ചേല കുരുങ്ങുന്നു
കൊമ്പു നീട്ടലില്‍ സ്പര്‍ശം തരളിതം
ഗന്ധമസഹ്യമെങ്കിലും ഉമിനീരില്‍
കുളിരുകോരും സമുദ്രങ്ങളെത്രയോ!

കണ്ടു കണ്ടവനെന്നെ ഭോഗിയ്ക്കവേ
സ്വത്വവിസ്മൃതം തീണ്ടിയ യാമമായി.


ന്നനാളത്തില്‍ കത്തിക്കയറുന്ന
റമ്മിന്റെ തീയിലെല്ലാമൊടുങ്ങട്ടെ
ആ ചാരക്കൂനയിലെന്നെയറിയുന്ന
വാക്കിന്റെ മുത്തുകള്‍ നിങ്ങളെടുക്കുക.

ബീഡിപ്പുകയിലെ മാലാഖപ്പെണ്ണുങ്ങ -
ളെന്നോടു ചൊല്ലുന്നനുഗമിച്ചീടുവാന്‍,
ശ്വാസച്ചിത പുകയുമ്പൊളീ നിശ്വാസ
രേണുകളസ്വസ്ഥമാക്കുന്നു ചുറ്റിനും .

പൊട്ടിയ പാതിച്ചട്ടിയില്‍ പാതിയായി
വെന്ത പക്ഷിച്ചങ്കിലൊരപൂര്‍ണ്ണകാവ്യം.
ഇണയുടെ കൊച്ചുപിണക്കമകറ്റെണ്ട
കവനപ്പകര്‍ച്ചയിലുദര വിമ്മിഷ്ടവും .

വാക്കിനെ ചെത്തിയ ലഹരിമുനയിലെന്‍
മസ്തിഷ്കം വിണ്ടുകീറുമ്പോഴുമെഴുതുന്ന
തൂലികപ്പരിഷയ്ക്കു വീണവായിക്കുവാന്‍
ആത്മദുഃഖത്തിന്റെ വേദിയൊരുങ്ങുന്നു .

ഉള്ളുനീറിക്കൊണ്ടേറെ സംവത്സരം
ഇരുളിന്‍ ലോകത്തിനല്പം വെട്ടമായി
കത്തിയൊടുങ്ങുമെന്നാത്മ ഹര്‍ഷങ്ങളെ
ഇത്തിരിക്കണ്ണീരൊഴുക്കുവാനില്ലിനി .

Tuesday, 13 September 2011

മഞ്ഞുകാലത്തെ പ്രണയം


 

രാജേഷ് ശിവ



നതാഷാ..
ആത്മരോദനത്തിന്റെ ഏതിടനാഴിയിലാണ്
സ്വയമുരുകിയെന്നില്‍ നീ മെഴുകുതിരിയായത്‌ ?
നിര്‍വ്വേദതരിശുനിലങ്ങളുടെ നിസംഗതയില്‍
ഹൃദയമടര്‍ത്തിയ പനിനീര്‍പ്പൂവുകളെവിടെയാണ്?
ദാശാസന്ധികളുടെ കള്ളിമുള്‍മുനകളില്‍
കോര്‍ത്ത ശലഭത്തെയെപ്പോഴാണ്
നതാഷാ എന്റെ ഹൃദയമെന്നറിഞ്ഞത് ?

സൈബീരിയയുടെ മഞ്ഞില്‍ ഞാന്‍ -
വിരിയിച്ച കാമപുഷ്പങ്ങളുടെ രേണുക്കളേറ്റു
നീപിടഞ്ഞ സായന്തനങ്ങളില്‍
രണ്ടൊന്നാകുന്ന സ്വത്വവിസ്മൃതികളില്‍
വ്രീളയുടെയതിര്‍വരമ്പുകളന്യമായി
പേടമാന്‍മിഴികള്‍ കൂമ്പിയപ്പോള്‍
ഞാനുമെന്നില്‍ തിരിയുന്ന ലോകവും
നിന്നിലെയ്ക്ക് കൂപ്പുകുത്തുകയായിരുന്നു ! ,

ചെമ്പന്‍മൂര്‍ദ്ധജമൊതുക്കി പിന്‍കഴുത്തിലെ
സൂര്യഗ്രഹണമറുകില്‍ ശ്യാമഭംഗികളുടെ
ചിന്താമണ്ഡലത്തില്‍ ഗാഢചുംബനങ്ങളുടെ
താപമഴയില്‍ പരസ്പരം പൊള്ളുമ്പോള്‍
യുഗാന്തരപ്രണയകാവ്യങ്ങളുരുവിട്ടു
നീഹാരവൃഷ്ടിനടത്തി കടന്നുപോകുന്ന
ഋതുവിന്‍ പ്രണയപശ്ചാത്തലങ്ങളില്‍
കെട്ടുപിണഞ്ഞ ഹൃദയങ്ങളുമായി നമ്മള്‍
കാലത്തിന്റെ പ്രണയരേഖയിലായിരുന്നു ,

നൂറു തളിരിട്ട യൌവ്വനങ്ങളായി
ഇലയില്ലാത്ത മേപ്പിള്‍മരങ്ങളുടെ
അസൂയയേറ്റു നമ്മള്‍ നിന്നുമിരുന്നും -
ശയിച്ചുമാടിയ നിലാവിലെ നിഴല്‍നാടകങ്ങളില്‍
കാലവും പ്രകൃതിയും അതിന്റെ
സമഞ്ജസ്സമായ ഒത്തുചേരലിന്റെ
ഗൃഹപാഠം അഭ്യസിക്കുകയായിരുന്നു ,

നമ്മള്‍ സത്യമാണ് , പൂരകങ്ങളാണ്
നാം നടന്ന പാതകള്‍ പരിച്ചംക്രമണങ്ങളിലൂടെ
അവകാശികള്‍ വ്യത്യാസപ്പെടും ,
പ്രണയസാക്ഷികളായ തുഷാരകണികകള്‍
മഹനീയസംസ്കാരഭൂവിലേയ്ക്കാഴ്ന്നിറങ്ങും
വ്യത്യസ്തധ്രുവങ്ങളിലൂടെ ഫോസിലുകളായി
നമ്മള്‍ പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ടൊരുനാള്‍
കൂടിച്ചേര്‍ന്നു വിലയം പ്രാപിയ്ക്കുന്ന മണ്ണില്‍
കിളിര്‍ക്കുന്ന മേപ്പിള്‍മരങ്ങളില്‍
കൊഴിയാത്ത ഇലകളുണ്ടായിരിയ്ക്കും
അതില്‍ നമ്മുടെ പ്രണയം പുഷ്പിയ്ക്കും ,

കാലത്തിന്റെയീ തിരസ്കൃതതാഴ്വരയില്‍
ഹൃദയശ്യൂന്യനായമരുമ്പോള്‍ ഗതകാലങ്ങളെ
നേര്‍ത്തൊരു ബിന്ദുവിലാവാഹിയ്ക്കുന്ന
മഹാമറവിയുടെ കല്പാന്തലക്ഷണങ്ങളറിയുന്നു ,
പൊങ്ങുതടിയായി ആഴമേറിയ
മറവിസാഗരത്തിലൊഴുകുംമുമ്പേ തരിക കാലമേ
ഓര്‍മ്മകളെ സൂക്ഷിയ്ക്കാനൊരു പേടകം

Share/Bookmark

Sunday, 14 August 2011

പ്രണയം

 


രാജേഷ് ശിവ 



വനികവിരിച്ചോരീ ജാലകപ്പുറത്തിന്നു
ദ്വൈതശൈലങ്ങളെന്‍ കാന്തികചിത്തത്തി -
ലൊട്ടുവാന്‍ വെമ്പുമ്പോളതിനിരുശ്രുംഗത്തില്‍
കണ്ണെറിയുന്നേരമമൂര്‍ത്തവികാരശകുന്തങ്ങള്‍
ചുറ്റിനും പാറിപ്പറക്കുന്നു, രതികൂജനതിന്റെ -
വശ്യമാമലയാഴിതന്നാര്‍ദ്രപുളകങ്ങള്‍
മീട്ടിയകമ്പികള്‍ പിന്നെയും കമ്പനത്തിര -
കളാലലയടിയ്ക്കുന്നേരം
സ്വപ്നേ തുറക്കുക
നീ നിന്റെ ജാലകക്കാഴ്ചകള്‍ തള്ളുമീ പട്ടുയവനിക .
***********************

വേര്‍പ്പിന്‍ മദഗന്ധധൂമംപുകയും വപുസ്സിലെ -
ന്നിന്ദ്രിയാലസ്യങ്ങളെഴുതിയ കാവ്യാക്ഷരങ്ങള്‍ -
നുണഞ്ഞ
ഋതുവിനിന്നാവേശമായപ്പോള്‍
മദജലധാരയൊഴുക്കിയ നീഹാരമുത്തുകള്‍
വീണുകുളിര്‍ത്ത തനുശാദ്വലങ്ങളിലനുമാത്ര -
പൊട്ടിത്തെറിയ്ക്കുന്നു നീര്‍കുമിളകളായിരം,
നമ്മള്‍ക്കേഴുനിറങ്ങളായി മൌനവിസ്ഫോടനം.

****************************
ഒരുതുണ്ടുപായില്‍ ചുരുണ്ടലോകങ്ങളാ -
യമര്‍ത്തിപ്പിടിച്ച നിശ്വാസഹുങ്കാരത്തില്‍
തൃപ്തിതന്‍ മാനദണ്ഡങ്ങളൊളിപ്പിച്ച
നമ്മളീ കൈതവം ശീലിച്ചുപോയവര്‍ ,
മെയ് വിടാതിനിയുമതൃപ്തിയിലിളകുന്ന
ഉപജാപമസ്തിഷ്കമന്യോന്യമറിഞ്ഞിട്ടു -
മധരോഷ്ഠസുമങ്ങളിലൊരുതുണ്ടുചിരിയും
വിടര്‍ത്താതിരിയ്ക്കുന്ന നമ്മളിലെന്നും
നീലവെളിച്ചത്തിലുയിരിടും
തൃഷ്ണകള്‍ ,
****************************
ഭ്രാന്താവേശങ്ങളിലറിയാതെ കോറിയ
അജ്ഞാതലിപികള്‍ തന്നാഴത്തില്‍ വേവുന്ന
നമ്മളിരുവരുമെത്രയോ വത്സരം
അഗ്നിപുഷ്പങ്ങളായന്യോന്യം ചൂടിയോര്‍,
ലാവതന്നന്തര്‍പ്രവാഹതാപത്താലീ
കരിയിലശയ്യാതലത്തില്‍പ്പടരുന്ന
ജ്വാലയിലീരേഴുലോകങ്ങളാളുമ്പോള്‍
താപസുഗന്ധിതന്നുദ്യാനവാസന്ത -
ക്ഷാരരേണുക്കളായന്യോന്യമടിയുന്നു.
****************************

സഹസ്രപാശങ്ങള്‍ വരിഞ്ഞൊരു രൂപമാ -
യന്നേരം ദേഹിയുംദേഹവുമാലസ്യമോടെ
നിശ്ചലരായി മയങ്ങിയ രതിസംഗരഭൂമി
സായന്തനക്കോണില്‍ നിശ
ബ്ദമാകുന്നു ,
കൊടുങ്കാറ്റടങ്ങുന്നു, വേലിയേറ്റങ്ങളും
കടല്‍ത്തിരയടങ്ങുന്നു ,അഗ്നിശൈലങ്ങളും
പ്രലോഭനപ്പൂവെയില്‍പ്പാടങ്ങള്‍ കൊയ്തിട്ടു
ആഴിച്ചുഴിയിലേയ്ക്കാഴ്ന്നുപോയി സൂര്യനും
പിന്നെയുറയുന്നു ഹിമബിംബമായി നമ്മ -ന്ധകാരത്തിന്‍ സ്തനങ്ങളായ് മാറുമ്പോള്‍ ...
സ്വപ്നേ...സന്ധ്യയായെങ്കി
ലും വിഭാതങ്ങളാണു നാം .