Showing posts with label m n prasannakumar. Show all posts
Showing posts with label m n prasannakumar. Show all posts

Wednesday, 14 December 2011

തണുപ്പ് കൊതിക്കുന്ന കൂടംകുളവും തണുക്കാന്‍ മടിക്കുന്ന മുല്ലപ്പെരിയാറും

എം.എൻ.പ്രസന്നകുമാർ

അപകട സാദ്ധ്യതയുടെ നിജസ്ഥിതി വ്യക്തം ആയിരിക്കെ തന്നെ ഭരണ കൂടം ഉദാസീന സമീപനം സ്വീകരിക്കുന്ന തിന്റെ പൊരുള്‍ ഭരണ കൂടത്തിനു പുറത്തുള്ള ഒരു വിഭാഗത്തിനും മാധ്യമ മേഖലയിലെ മിക്ക ഇടങ്ങള്‍ക്കും അറിവുണ്ടായിട്ടും അതിനെ ഭൂമിശാസ്ത്രപരമോ വംശീയമോ ആയ ഭീകരതയുടെ ഇരകളാകുന്ന സമൂഹത്തോട് തുറന്നു പറയുവാനും ബോധവത്കരിക്കുവാനും തുനിയാത്തതിന്റെ കാരണം എന്തായിരിക്കാം ?
ലോകത്തെ ഇതര രാജ്യങ്ങളില്‍ നില നില്‍ക്കുന്നതും വളര്‍ന്നു വരുന്നതുമായ സാമൂഹ്യ അസ്വസ്ഥതകളും അവയുടെ പരിണാമവും അതിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുന്ന ഗൂഡ കേന്ദ്രങ്ങളെയും അതിന്റെ പിന്നാം പുറങ്ങളെയും സൂക്ഷ്മ നിരീക്ഷണം നടത്തി ഭൂരിപക്ഷ സാധാരണത്വത്തിനു മനസ്സിലാകി കൊടുക്കുവാന്‍ നാം ഉത്തരവാദികള്‍ ആണ് .ഇവിടെ ആ ചുമതല തികഞ്ഞ പരിശുദ്ധിയോടെ നിര്‍വഹിക്കേണ്ട രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ തികച്ചും അവരുടെതായ ആവശ്യങ്ങളിലേക്ക്‌ മാത്രം ചുരുങ്ങുന്നു എന്നത് അപകടകരം ആണ് .

ഒരു തമിഴ് മലയാള സംഘര്‍ഷത്തിനുള്ള അന്തരീക്ഷം ( രാജ്യത്തെ ഇതര സാമൂഹ്യ ആലോസരങ്ങള്‍ക്ക് ഒപ്പം ) ആയി നില നിര്‍ത്തെണ്ട ആവശ്യം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കോര്‍പ്പറേറ്റ്കളുടെതാണ് .അത് ഒരു അധിനിവേശ ആവശ്യത്തിന്റെ ഭാഗവും കൂടി ആണ് .അരാഷ്ട്രീയ തലമുറ ഉണ്ടാ വേണ്ടതും മേല്‍പ്പറഞ്ഞ ആവശ്യത്തിന്റെ കരുപ്പിടിപ്പിക്കലിനും നിലനില്‍പ്പിനും അത്യന്താ പേക്ഷിതവും.രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ വിഷയം അര്‍ഹമായ പ്രാധാന്യത്തോടെ ശ്രദ്ധിക്കാപ്പെടാതെ പോകുന്നത് നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ അപകടാവസ്ഥ പതിരറിഞ്ഞു ചികിത്സിക്കാന്‍ സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കും .

ഭരണകൂടം തങ്ങളുടെ താത്പര്യ സംരക്ഷണത്തിന് ഒത്തു കിട്ടുന്ന ചാകര പോലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് വിത്തും വളവും നല്‍കും .സമഗ്രതയുടെ സ്വര്‍ണ തിളക്കം പേറുന്ന ഒരു സംസ്കാരത്തിന്റെ ഹൃദയ ത്തിലേക്ക് കുന്തം ഓങ്ങി നില്‍ക്കുന്ന അധിനിവേശത്തിന്റെ പടയോട്ടത്തിനു നമ്മുടെ ഭരണകൂടം കുട പിടിക്കുന്നത്‌ എന്ത് കൊണ്ട് ?

പരമ്പരാഗതവും തനതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ ലഭ്യത നമുക്ക് സമൃദ്ധം എന്നിരിക്കെ അവയെ പാരിസ്ഥിതികാനുകൂലമായി ഉപയോഗ പ്പെടുത്താതെ ആഗോളതാത്പര്യാനുസരണം ചട്ടങ്ങള്‍ മാറ്റി എഴുതപ്പെടുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും വില ഭൂമിയുടെ നീരുറവ വരളുന്നതോടൊപ്പം രാജ്യത്തിന്റെ അസ്വസ്താന്തരീക്ഷത്തിന്റെ വേനല്‍ ചൂട് ഉയര്‍ന്ന മാനബിന്ദുവില്‍ എത്തി നില്‍ക്കും .

എന്നും വൈകാരിക സമീപനം മാത്രം സ്വീകരിക്കപ്പെടുന്ന തമിഴ് ജനത അവരുടെ ഈ സമീപനങ്ങളെ അപ്പടി തന്നെ നിലനിര്‍ത്തിപ്പോകണം എന്ന് ആഗ്രഹിക്കുന്ന നേതൃത്വത്തിന്റെ അടിമകള്‍ ആണ് .സിനിമ മുതല്‍ രാഷ്ട്രീയം വരെയും തിരുവിഴ മുതല്‍ തിരുമണം വരെയും ഉള്ള അവരുടെ വൈകാരിക സമീപനം ഒരു സന്തുലിത സാമൂഹ്യ - രാഷ്ട്രീയ അന്തരീക്ഷത്തിന്റെ നെടും തൂണാവാന്‍ സഹായകം ആവുന്നില്ല .ഇത് തന്നെ ആണ് വെള്ളിത്തിരയുടെ നായികാ നായക തിളക്കങ്ങളെ ഭരണ ചക്രത്തിന്റെ നിയന്ത്രക പദവിയില്‍ അവരോധിക്കാന്‍ ഇടവരുത്തിയത് .രാജ്യത്തിന്റെ മുഖ്യ ധാരാരാഷ്ട്രീയത്തില്‍ രാഷ്ട്ര സ്നേഹവും അനുപമമായ ജീവിത ആദര്‍ശങ്ങളും നില നിര്‍ത്തുകയും പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ തമിഴ് രാഷ്ട്രീയത്തിലെ നാലാം കിട നേതാക്കള്‍ക്കും താഴെയാണ് .തമിഴിന്റെ ഈ രാഷ്ട്രീയ മനസ്സിലൂടെ തിരശീലയിലെ തിളക്കങ്ങള്‍ക്ക് മാത്രമേ യാത്രാനുവാദം ഉള്ളൂ എന്ന് പരസ്യ പ്പലക സ്ഥാപിക്കുന്ന സാഹചര്യത്തിലേക്ക് ദേശാവസ്ഥയെ എത്തിച്ചത് തമിഴ് വികാരം അല്ല മറിച്ച് ദേശീയ രാഷ്ട്രീയപ്പാര്ടികള്‍ തന്നെ ആണ് .

മണ്ണിന്റെയും പ്രകൃതിയുടെയും ഉള്ളു നിറഞ്ഞു അനുഗ്രഹീതം ആയ നമ്മുടെ രാജ്യത്തിന്‍റെ കൃഷി സാഹചര്യങ്ങളെ അല്‍പ്പം പോലും സ്നേഹിക്കാതെ ഭരണ കൂടം നമ്മുടെ ജീവവായു പോലും ആര്‍ക്കോ വേണ്ടി വാണിജ്യ വത്ക്കരിക്കുംപോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ സ്വത്വം ആണ് എന്നാ തിരിച്ചറിവ് തികഞ്ഞ ഊര്‍ജ്ജസ്വലതയോടെ ഉത്തര വാദിത്വതോടെ ഉയര്‍ത്തിപ്പിടിക്കെന്ടത് നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആണ് .അവരൊക്കെ അപ്പാടെ വ്യവസായ സ്ഥാപനങ്ങള്‍ ആയി മാറി .ഇത്തരം അപചയ സാഹചര്യങ്ങളില്‍ ഒരു തിരുത്തല്‍ ശക്തി ആയി നില്‍ക്കേണ്ട രാഷ്ട്ര സാംസ്കാരിക സംഘടനകള്‍ പോലും സുഷുപ്തിയില്‍ ആണ് .

ഇന്ന് മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഇടയിലെ വിഷയം മാത്രം ആണോ ? അസ്വസ്ഥതകളുടെ ശ്രുംഖല കളിലേക്ക് വലിച്ചു ചേര്‍ക്കപ്പെടുന്ന അവസാന കണ്ണിയായി മുല്ലപെരിയാര്‍ രൂപപ്പെടുമ്പോള്‍ ഒരു ദുരന്തം കൊണ്ട് വെട്ടി മുറിക്കപ്പെട്ട സംസ്ഥാനത്തിന്റെ ഇരു കരകളിലെയും അപരിഹാര്യമായ ആകുലതകളുടെയും നാളത് വരെയും നെഞ്ചേ റ്റി നടന്ന കാര്‍ഷിക സൌഭാഗ്യത്തിന്റെ പെട്ടെന്നുള്ള തോരോധാനം വാരി വിതയ്ക്കുന്ന തമിഴ് അസ്വസ്തതയുടെയും പക കണ്ണ് കളുടെ തേരോട്ടം കാണേണ്ടി വരാം .കാരണം തമിഴിന്റെ കുടി വെള്ള പ്പേരില്‍ കാലഹരണ പ്പെട്ട ഒരു മനുഷ്യ നിര്‍മ്മിതി രാഷ്ട്രീയ പിടിവാശികളുടെയും മുതലെടുപ്പിന്റെയും തീവ്രതയ്ക്ക് മുന്നില്‍ തകര്ന്നടിയുംപോള്‍ ബലിയാടാ വുന്ന ജന്മ ശേഷിപ്പുകളുടെ പക വിരല്‍ ചൂണ്ടുന്നതും കണ്ണ് കോര്‍ക്കുന്നതും തമിഴിലേക്ക് ആയിരിക്കും .സമാധാന ദൌത്യതിലേക്ക് വേഷ പ്പകര്‍ച്ച നടത്തുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ പ്രശ്ന പരിഹാര ത്തോണി വലിച്ചടുപ്പി ക്കുമ്പോഴേക്കും ഇരു കരയില്‍ നിന്നും ചൂടും ചൂരും ഉള്ള പുതിയ ഇര അവര്‍ക്കായി പിറന്നിരിക്കും .

കാലഹരണ പ്പെട്ട ഇത്തരം അണ കളുടെ എണ്ണം ഇന്ത്യയില്‍ ഏറെ ഉണ്ടെന്നിരിക്കെ അവയൊക്കെ ഡീ ക്ക മ്മീഷന്‍ ചെയ്തു നിലവിലുള്ള ജലനയം വിപുലീകരിക്കുകയോ പുതുതായി രൂപീകരിക്കുകയോ ചെയ്തു ജല വൈദ്യുത മേഖലയും കാര്‍ഷിക രംഗവും സമഗ്ര വത്കരിക്ക പ്പെടുന്നില്ല എന്നത് ഭരണ കൂടം ദേശത്തോട് ചെയ്യുന്ന ദ്രോഹം എന്നല്ലേ പറയേണ്ടൂ .ഒരേ ജല സ്രോതസ്സില്‍ നിന്ന് തന്നെ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ക്ക് വിധേയം ആകാതെ മള്‍ട്ടി ഹൈഡല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കാം എന്നിരിക്കെ അധികാരി വര്‍ഗ്ഗം ഇതിനോട് നിസ്സംഗം ആവുന്നത് എന്ത് കൊണ്ട് ?

സോവിയറ്റ് യൂണിയന്റെ കാര്‍ഷിക മുന്നേറ്റങ്ങളുടെ ചുവടു പിടിച്ചു പഞ്ചവത്സര പദ്ധതികള്‍ ആവിഷ്ക്കരിക്ക പ്പെടുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് വ്യാപരിക്കുന്ന ഇടങ്ങളില്‍ എത്തി നിന്ന നെഹ്രൂവിയന്‍ ചിന്തകളില്‍ കാര്‍ഷിക കാര്‍ഷികേതര വികസനങ്ങളില്‍ സമഗ്രവും സമൃദ്ധവുമായ ഇന്ത്യന്‍ ചാലുകള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയ നിര്‍ണ്ണ യത്തിന് നൂറു ശതമാനവും മികവുറ്റതെന്നും അവയെ ശ്രദ്ധാ പൂര്‍വ്വം ഉപയോഗപ്പെടുത്തി നമ്മുടെ സംസ്കൃതിക്ക് അനുയോജ്യമായി വികസന മുന്നേറ്റം കരുപ്പിടിപ്പിക്കാം എന്ന് ബോധ്യപ്പെടുത്തി യിട്ടുണ്ട് .വികസന പാതയില്‍ ഈ കാഴ്ച പ്പാടുകള്‍ നില നിര്‍ത്തി ക്കൊണ്ടു ഒരു പടി കൂടി മുന്നോട്ടു പോയി ബാങ്ക് ദേശ സാത്കരണം വരെ നടത്താന്‍ ഇന്ദിരാജി തുനിഞ്ഞപ്പോള്‍ അണിയറയില്‍ വിദേശ ഇടപെടലുകള്‍ക്ക് വഴി തുറക്കാന്‍ ഉള്ള രൂപ രേഖ അട വച്ച് തുടങ്ങിയിരുന്നു .രാജ്യത്തിന്റെ ആന്തരിക ഭീകരതയുടെ ഇരയായി ഒരു യുഗത്തിന് വിരാമ ബിന്ദു ഇടുമ്പോള്‍ പകരം കിട്ടിയ മൃഗീയ ഭൂരിപക്ഷത്തിന്റെ ചവിട്ടു പടിയില്‍ പിന്നം പുറങ്ങളിലൂടെ നടന്നിരുന്ന അധിനിവേശം ചുവടു ഉറപ്പിക്കാന്‍ തുടങ്ങി .പക്ഷെ അകത്തളങ്ങളില്‍ സ്വൈര വിഹാരം നടത്താനും മണിയറ പങ്കിടാനും വീണ്ടും ഒരു ഭീകരതയുടെ താണ്ഡവം വരെ കാത്തിരി ക്കേണ്ടി വന്നു .പക്ഷെ അപ്പോഴേക്കും വിതറി ഇട്ടിരുന്ന വിത്തുകളുടെ മുള പൊട്ടാന്‍ തുടങ്ങി .

ഇവിടെ രാഷ്ട്രത്തിന്റെ ഓരോ ചലനങ്ങളിലും ശ്വാസ നിശ്വാസങ്ങളിലും കണ്ണും കാതും കൂര്‍പ്പിക്കുകയും സാന്ത്വന ത്തിന്റെയും പ്രതിഷേധത്തിന്റെയും വാക്കുടമസ്തര്‍ ആവുകയും ചെയ്യേണ്ട നാല് എസ്റ്റെറ്റുകളും ചിതലരിച്ച തൂനുമായി കാലക്ഷേപം നടത്തുന്നുവോ എന്ന് തോന്നി പ്പോകുന്നു .ഭരണ കൂടത്തെ തിരുത്തേണ്ട ജുടീഷ്യറിയുടെ മേലും അഴിമതിയുടെ പാപക്കറ വീണു തുടങ്ങുമ്പോള്‍ മാദ്ധ്യമങ്ങള്‍ പത്ര ധര്‍മ്മത്തില്‍ നിന്നും അകലെ മാറി ഇവയെല്ലാം ഒരു ആഘോഷമായി മാത്രം കാണാന്‍ ശ്രമിക്കുന്നുവോ ?

കേരളത്തില്‍ കാര്‍ഷിക വികസനം ഭരണ കൂടത്തിന്റെ ചെങ്കുരുക്കില്‍ ശ്വാസം മുട്ടുമ്പോള്‍ വഴി മുട്ടി പ്പോകുന്ന കര്‍ഷകന്റെ ജീവിതം കയര്‍ ക്കുരുക്കിലും കാള കൂടത്തിലും അവസാനിക്കുന്നു .ലക്ഷോപ ലക്ഷം രോഗാണു വാഹിയായി കുട്ടനാടന്‍ ജലം ചീഞ്ഞു അഴുകുമ്പോള്‍ അവയുടെ നടുവില്‍ കുടി വെള്ളത്തിനുപോലും പാങ്ങില്ലാതെ നരകിക്കുന്ന ജീവിതങ്ങള്‍ക്ക് നേരെ ഇട്ടെങ്കിലും കരുണ കാണിക്കാന്‍ മാറി മാറി വരുന്ന ഒരു ഭരണ കൂടത്തിനും ആവുന്നില്ല .ഇഛാ ശക്തിയും ദിശാ ബോധവും ചോര്‍ന്നു പോയ എക്സി ക്യൂടീവ് കളുടെ കക്ഷത്തില്‍ ചുവപ്പ് നാട കൊണ്ട് വിരട്ടി കുട്ടനാട് പാക്കേജിനെ വിയര്‍പ്പിക്കുമ്പോള്‍ ദുസ്സഹം ആയി തീരുന്ന ജീവിതത്തോടൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങളും തല പൊക്കുന്നു .ശാസ്ത്ര സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്നിടത്ത് ജാതി മത വര്‍ഗ്ഗീയ ശക്തികള്‍ വിത്ത് പാകി ക്കിളിര്‍പ്പിക്കുന്നു .

സമൂഹത്തിലെ ഓരോ തീവ്രമായ വിഷയങ്ങളും ഒരു നൈരന്തര്യത്തിന്റെ കണ്ണി പോലെ ചൂടേറി എഴുന്നു നില്‍ക്കുകയും തൊട്ടു മുമ്പായി ജ്വലിച്ചു നിന്നിരുന്ന വിഷയങ്ങള്‍ തമസ്കരിക്ക പ്പെടുകയും ചെയ്യണം എന്നത് പ്രാദേശിക ഭരണ കൂടം ഉള്‍പ്പടെ ആഗ്രഹിക്കുന്നതും അനുവര്തിക്കുന്നതും ആയ വിഷയം ആകുന്നു .

ഇവിടെയാണ്‌ മുല്ല പ്പെരിയാര്‍ കൂടം കുളത്തിന്റെ തുടര്‍ പ്രതി ആകുന്നതു .
പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പ്പടെ ഊര്‍ജ്ജ ആവശ്യത്തിന്റെ പാതയില്‍ നിന്ന് ആണവ മേഖലയെ ഒഴിവാക്കി നിര്‍ത്തുകയും പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ പ്രയോഗ വത്കരണത്തിനു ഉപയുക്തം ആകുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന അതെ സമയം തന്നെ വികസ്വര രാജ്യങ്ങളുടെ ഭരണ കര്‍ത്താക്കളെ ആണ വോര്‍ജ്ജത്തിന്റെ കപട അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ത്തിനുള്ള പ്രചാരകര്‍ ആക്കുകയും ചെയ്യുന്നു .ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം ആണെന്നും അതി ഭീകരമായ പ്രതിസന്ധിയെ രാജ്യം നേരിടാന്‍ പോവുകയാണെന്നും വരുത്തി തീര്‍ക്കാനുള്ള ചുവടു വയ്പ്പിന്റെ ഭാഗമായി അപ്രഖ്യാപിതവും അനാവശ്യവുമായ പവര്‍ കട്ട് നടത്തി ജനങ്ങളെ പ്പോലും ആണവോ ര്ജ്ജതിന്റെ വക്താക്കള്‍ ആക്കുകയാണ് .ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായ ചെര്‍ണോബില്‍ ഇന്നും ഒരു പ്രേതാലയം ആയി നമുക്ക് മുന്നില്‍ നില്‍ക്കുന്നു .അവിടെ നിന്നും പുനരധി വസിപ്പിക്ക പ്പെട്ട ജനങ്ങള്‍ ഇന്നും നേരിടുന്ന ദുരിതം ഒരു പ്രേത ഭൂമിയുടെ ചിത്രം നമ്മുടെ ജീവിതത്തില്‍ വരച്ചു ചേര്‍ക്കുന്നു .കാല്‍ നൂറ്റാണ്ടു മുന്‍പ് നടന്ന ആ ദുരന്തക്കാ റ്റു ഇന്നും റഷ്യ യെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു .അതിനു ശേഷം റഷ്യ ആണവ പദ്ധതികള്‍ പാടെ ഉപേക്ഷിച്ചു എങ്കിലും കൂടംകുളതെക്കുള്ള റിയാക്ടര്‍ അവര്‍ തന്നെ നിര്‍മ്മിച്ച്‌ നല്‍കി .കാരണം നമ്മുടെ ജനത ഇവയൊക്കെ സ്വീകരിക്കും എന്ന് ഇവിടുത്തെ രാഷ്ട്രീയ വ്യവസായികള്‍ ബോധ്യപ്പെടുത്തി ഇരിക്കാം .

ആണവ ഊര്‍ജ്ജ ഉത്പാദന രംഗത്തെ കിടയറ്റ ജപ്പാന്‍ പോലും സുനാമി ദുരന്തത്തിന് ശേഷം തുടര്‍ന്ന് വന്നിരുന്ന മുഴുവന്‍ പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും പുതിയതിന് വേണ്ടി ഉള്ള ആസൂത്രണ പദ്ധതികള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്തു .ഫിഗുഷിമ നല്‍കുന്ന പാഠം ആണവേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആവശ്യ വ്യാപ്തിക്കനുസൃതം ആയി വികസിപ്പിക്കുവാന്‍ ജപ്പാനെ നിര്‍ബ്ബന്ധിക്കുകയാണ് .ഹിരോഷിമയും നാഗസാക്കിയും ഏല്‍പ്പിച്ച മുറിവിന്റെ വേദന ഒരു ജനത തങ്ങളുടെ രാഷ്ട്രത്തോടു എങ്ങിനെ ഒക്കെ ആവണം ആവരുത് എന്നാ അലിഖിത നിയമം അണുവിട തെറ്റാതെ പുലര്‍ത്തി പ്പോകുവാന്‍ പ്രാപ്തമാക്കുന്നത് ഇ ഛാ ശക്തിയും ലക്ഷ്യ ബോധവും ഉള്ള ഭരണ കൂടത്തിന്റെ നേതൃ പാടവം ഒന്ന് കൊണ്ട് മാത്രം ആണ് .

ഫിഗുഷിമ ന്യൂനതയ റ്റ സാങ്കേതിക വിദ്യയുടെ സംരക്ഷണ തണലില്‍ പ്രവര്‍ത്തിച്ചു വരുമ്പോള്‍ അപ്രതീക്ഷിത പ്രകൃതി ദുരന്തം ഏല്‍പ്പിച്ച മുറിവുമായി തകര്‍ച്ച നേരിട്ടു എങ്കില്‍ ഇന്ത്യയില്‍ ഉണ്ടാകാവുന്ന ആണവ ദുരന്തങ്ങള്‍ പ്രകൃതി ഏല്‍പ്പിക്കുന്ന ആഘാതത്തെക്കാള്‍ ഭീകരമായ ഭരണ കൂട രാഷ്ട്രീയ അഴിമതികളുടെ മായ്ക്കാനാവാത്ത പാപക്കറകള്‍ ആയിട്ടാ യിരിക്കും .നിലവിലുള്ള അതി തീവ്രമായ സുരക്ഷാ പാലനത്തിലൂടെ ഫിഗുഷിമ അനുവര്‍ത്തിക്കുന്ന വികിരണ നിര്‍മ്മാര്‍ജ്ജന പ്രക്രിയകള്‍ പോലും പൂര്‍ണ്ണ ഫല പ്രാപ്തിയിലെത്താന്‍ ഏറ്റവും ചുരുങ്ങിയത് മുപ്പതു വര്‍ഷം വേണ്ടി വരും .

അപ്പോള്‍ വെള്ളം ചേര്‍ത്ത സുരക്ഷാ പാലന രീതിയും ഗുണ നിലവാരം ഉറപ്പു വരുത്താത്ത സാങ്കേതിക വിദ്യാ പ്രയോഗവും അഴിമാത്യുടെ മധുരം ചേര്‍ത്ത് ആണവോര്‍ജ്ജ പദ്ധതികളായി ഇന്ത്യന്‍ ഭരണ കൂടം ഒരുക്കി എടുക്കുമ്പോള്‍ സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെടുന്ന ഭരണ കൂട ഭീകരതയായി പരിണമിക്കും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ ?

മുല്ലപ്പെരിയാറിന്റെ വെള്ളം നുകരുന്ന മുല്ലയുടെയും മുന്തിരിയുടെയും മണത്തിനും ഗുണത്തിനും കീഴില്‍ നിത്യ വൃത്തിക്കായി സമര്‍പ്പിക്കപ്പെടുന്ന തമിഴ് സാധാരണ ജന്മങ്ങള്‍ അക്ഷരങ്ങളുടെ തിരു മുറ്റ ത്തേക്ക് ആകര്‍ഷിക്കാ പ്പെടാതിരി ക്കേണ്ടത് തമിഴ് രാഷ്ട്രീയ മുതലാളി മാരുടെ ദീര്‍ഘ കാള കുരുട്ടു പദ്ധതികളുടെ അടിവേരുകള്‍ ആണ് .ഒറ്റ ക്കുടുസ്സു മുറിയുടെയും ഓല പ്പുരയുടെയും കീഴില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ആസ്വാദന ക്യാപ്സ്യൂള് കള്‍ പഴകിയ റേഷന്‍ അരി ചേര്‍ത്ത് നനയ്ക്കുന്ന സൌജന്യത്തിലൂടെ കിളിര്‍ത്തു പന്തലിക്കുന്ന വംശീയ വികാരമായി തമിഴ് രാഷ്ട്രീയം ആവാഹിച്ചു നില നിര്‍ത്തുമ്പോള്‍ ഈ കാര്‍ഷിക മേഘലയുടെ ശീതളിമ നുകരുന്നത് ഭൂരിപക്ഷം ,ഒരു പക്ഷെ ,കേരള രാഷ്ട്രീയ "ശുദ്ധാ "ത്മാക്കള്‍ ആയിരിക്കാം .ആ പട്ടിക തമിഴ്നാട് പുറത്തു വിടാതിരിക്കണ മെങ്കില്‍ തമിഴ് മക്കള്‍ നമ്മുടെ രക്തമാണ് എന്നും നമ്മുടെ മുറ്റത്തു നമ്മുടെ ചിലവില്‍ അണ കെട്ടി ആജീവാനാന്തം സൌജന്യമായി വെള്ളം ഒഴുക്കാം എന്നും കേരളത്തിന്റെ പൂര്‍ണ്ണ ചെലവില്‍ പറയേണ്ടി വരും .അത് തന്നെ നടക്കുന്നതും .

മുല്ലപ്പെരിയാര്‍ എന്ന സമൃദ്ധ ജല സ്രോതസ്സിനെ തമിഴ് മേഖല ഉപയോഗിക്കുന്നത് പോലെ തന്നെ അതിന്റെ നല്ലൊരു ഭാഗം കേരളത്തിന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കവുന്നതല്ലേ . പക്ഷെ കാര്‍ഷിക വൃത്തിയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേരളം അയല്‍ സംസ്ഥാനങ്ങളുടെ 
കാര്‍ഷിക ഉപഭോക്തൃ മേഖല ആവുന്നത് ഈ നിസ്സംഗതയുടെയും ഭരണ രാഷ്ട്രീയ മേഘലയിലെ സമൂഹത്തോടുള്ള കൂറില്ലായ്മയുടെയും ഫലമാണ് എന്നത് അനിഷേധ്യം അല്ലെ .മലയാളത്തിന്റെ ഓരോ വീട്ടു മുറ്റത്തും ഒന്നോ രണ്ടോ പച്ച ക്കറികള്‍ മാത്രം നട്ടു വളര്‍ത്തി പരിപാലിച്ചാല്‍ നമ്മുടെ ദൈനം ദിന പച്ചക്കറി ആവശ്യങ്ങളുടെ നല്ലൊരു പങ്കിനെ നേരിടാന്‍ ആവും .ത്രിതല പഞ്ചായത്ത് സമ്പ്രദായത്തിന്റെ സമഗ്രത തിളങ്ങുന്നത് തന്നെ അടിസ്ഥാന ആവശ്യങ്ങളെ നേരിടാന്‍ സമൂഹത്തെ സ്വയം പര്യാപ്തം ആക്കുന്നതിലൂടെ ആണ് .ജനകീയാ സൂത്രണത്തിന്റെ പ്രസക്തി ഇവിടെ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്നു .

ഇവിടെ പരാജയ പ്പെടുന്നത് സമൂഹമോ രാഷ്ട്രീയമോ ?സ്വാര്‍ഥ പ്രക്രിയയിലൂടെ ഭരണ കൂടം വിജയം വരിക്കുന്നു എങ്കിലും നമുക്ക് മേല്‍ അമര്‍ത്തി പിടി മുറുക്കാന്‍ കച്ച കെട്ടിയിട്ടുള്ള നിഗൂഡതയുടെ വിജയത്തിന് വേണ്ടി ഉള്ള വിജയം ആണ് അത് എന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്തലിനുള്ള സമയം വൈകിയിരിക്കും .

ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ നാം ഒരിക്കലും പ്രാപ്തരാ കരുതു എന്ന് നിശ്ചയിച്ചവരുടെ പിണിയാളുകളായി ഭരണ കൂടം മാത്രം അല്ല രാഷ്ട്രീയ സംഘടനകളും മാറിയിരിക്കുന്നു .സ്വാതന്ത്ര്യ സമര പാരമ്പര്യങ്ങളും മൂല്യങ്ങളും ആണ്ടു നേര്ച്ച മാത്രം ആക്കി ചിരുക്കിയവര്‍ ഒരു കോണിലും ആദര്‍ശവും സത്യ സന്ധതയും കൈ മുതലാക്കി അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ന്യായാവശ്യങ്ങളിലും ഉന്നമനത്തിലും കാഴ്ചപ്പാടുകളെ ഊന്നി നിര്‍ത്തി സ്വാര്‍ധത യ റ്റ പോരാട്ടം നടത്തിയവരുടെ പിന്‍ ഗാമികള്‍ വെള്ളം ചേര്‍ത്ത് വികലമാക്കിയ തത്വ ശാസ്ത്രം കക്ഷത്തില്‍ ഒതുക്കി മറ്റൊരു കോണിലും ,മൂന്നാമതൊരു കോണില്‍ പ്രത്യക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ പ്രായോജകരായി ദേശീയതയുടെ വെള്ള പൂശി തീവ്ര സമീപനങ്ങലോടെ നില്‍ക്കുമ്പോള്‍ കുലുങ്ങി ചിരിക്കുന്ന അധിനി വേശത്തെ നോക്കി നിസ്സഹായരായി നില്‍ക്കാനേ സമൂഹത്തിനു കഴിയൂ .

നിലപാടുകളെ ജനദ്രോഹം എന്നറിഞ്ഞിട്ടും വക്താക്കളിലൂടെ ജഡീ ഷ്യ റിക്ക് സമര്‍പ്പിക്കുകയും നാക്ക് പിഴവായി ജനങ്ങളുടെ മുന്നില്‍ കൊട്ടി ഘോഷിക്കുകയും ചെയ്യുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നല്ലാതെ എന്ത് പറയാന്‍ .തുലാസ്സിലാടുന്ന ജീവന്റെ കീഴെ ജനങ്ങളോടൊപ്പം എന്നറിയിക്കാന്‍ ഉപവാസ പ്രഹസനം നടത്താനും ആവേശ മുദ്രാവാക്യങ്ങള്‍ വിളിക്കാനും കൂടി ഏര്‍പ്പാടാക്കുംപോള്‍ സംഗതി ജോര്‍ .

സമൂഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തില്‍ നിന്നും തിരിഞ്ഞു നടക്കുന്ന പ്രവണതയ്ക്ക് അല്ലെങ്കില്‍ അതിനോടുള്ള നിസ്സംഗതയ്ക്ക് ഏല്‍ക്കുന്ന കടുത്ത തിരിച്ചടി ആണിത് .ഭാവി തലമുറയോട് ചെയ്യുന്ന മഹാപാപ ത്തോടൊപ്പം കപട രാഷ്ട്രീയത്തിന്റെ വിജയവും .

തമിഴ് ഗ്രാമങ്ങള്‍ക്ക് അണ നിര്‍മ്മിച്ച്‌ നല്‍കിയ ആര്‍ക്കി ട്ടെക്ടു പെനിക്വിക് ദൈവ മാണ്. ആണ്ടുകളോളം കുടിനീരിനു പാഞ്ഞു നടന്ന ജനതയ്ക്ക് ദാഹജലം ഇറ്റി ച്ച വന്‍ ആര്‍ക്കായാലും ദൈവമാകും .അദ്ദേഹത്തെ കോവിലില്‍ ഇരുത്തി നിത്യ പൂജ ചെയ്യുന്നിടത്തോളം ആ ബന്ധത്തിന് ദൃഡ തയും ഉണ്ട് .എന്നാല്‍ ഈ പാല്‍ ചുരത്തി കൊടുക്കുന്നത് കേരളം ആണ് എന്ന് അവര്‍ക്ക് വിശ്വസിക്കാനും ആവുന്നില്ല .മുല്ലപ്പെരിയാര്‍ ജലം ഒഴുകി എത്തുന്ന തമിഴ് നാടിന്റെ ആറു ജില്ലകളിലെയും കൃഷിയിടത്തിന്റെ മുക്കാല്‍ പങ്കും വന്‍കിടക്കാരുടെ കൈയ്യില്‍ ആണ് .ഈ ഉടമസ്ഥത സമൂഹത്തിനു വെളിപ്പെടാതെ ഇരിക്കണം എങ്കില്‍ താഴ്തട്ടിലെ ജന വികാരം മൂര്‍ച്ച ഉള്ളതാവണം .ഇത് തന്നെയാണ് കത്തി ജ്വലിച്ചു നില്‍ക്കാന്‍ ഇരു സംസ്ഥാന ങ്ങളിലെയും രാഷ്ട്രീയ മുതലാളിമാര്‍ പരിശ്രമിക്കുന്നതും .ഇതിനൊക്കെ ഇട്ടിരിക്കുന്ന പുറം ചട്ട ജന സേവന ത്തിന്റെതെന്നു മാത്രം .

ഒപ്പം തമിഴ് മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യ ശ്രുംഖലകള്‍ ഈ വികാരത്തെ ആളി പ്പടര്‍ത്തുന്ന തിനു ഉള്ള നീക്കങ്ങളും കാര്യമായി തന്നെ നടത്തുന്നു .കേരളത്തില്‍ അധിവസിക്കുന്ന തമിഴ് ജനതയെ യും ശബരിമല തീര്‍ഥാ ടകരെയും ക്രൂരമായി പീഡിപ്പിക്കുന്നു എന്നും വാഹങ്ങള്‍ നശിപ്പിക്കുന്നു എന്നും ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നു .ഇത്തരം വികാര വിക്ഷോഭങ്ങളുടെ സൃഷ്ടി ന്യായമായ ഒരാവശ്യത്തെ തമസ്കരിക്കും എന്നതും അങ്ങിനെ തന്നെ ആവണം എന്നതും ഇരു സംസ്ഥാനങ്ങളിലെയും നിലവിലെ രാഷ്ട്രീയ ആവശ്യം കൂടി ആവാം .

ഭരണ കൂടം കരാറു പണിക്കാരന്റെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതിന്റെ ഫലം ആണ് ആഗോളവത്കരണത്തെ ജനങ്ങളുടെ ഇടയിലും പ്രതി നിധി സഭയിലും ചര്‍ച്ച ചെയ്യപ്പെടാതെ ധൃതി പിടിച്ചു നടപ്പിലാക്കുവാന്‍ തിടുക്കം കാട്ടിയത് .മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ ബലം ഇതിനു തണല്‍ എകുകയും ചെയ്തു .സമഗ്രമായ വിഭവ ഉപയോഗത്തിന്റെ സാധ്യതകള്‍ നമ്മുടെ രാജ്യത്ത് സമൃദ്ധം എന്നിരിക്കെ എന്ത് കൊണ്ട് നമ്മുടെ പദ്ധതികളും ആസൂത്രണ ങ്ങളും താഴ് തലം വരെ ചര്‍ച്ച ചെയ്യാ പ്പെടാതെ പോകുന്നു ? ഇവിടെ നമ്മുടെ ഇടതു പക്ഷ പുരോഗമന നിഷ്ക്രിയത്വത്തെ നിഷ്കരുണം വിമര്‍ശി ക്കേണ്ടി വരുന്നു .രാജ്യത്തിന്റെ ചുരുങ്ങിയ ഇടത്ത് മാത്രം വളര്‍ന്നു ശക്തി പ്രാപിക്കുകയും എന്നാല്‍ രാജ്യത്തിന്റെ നിര്‍ണ്ണായക മേഖലകളിലേക്ക് വേരോടാതിരിക്കുകയും ചെയ്യുന്ന ഇടതു പക്ഷ സാഹചര്യത്തെ ഉടലറിഞ്ഞു ചികിത്സിക്കെ ണ്ടി യിരിക്കുന്നു .ഇന്ത്യന്‍ സംസ്കൃതിയ്ക്കു അനുഗുണമായ നിലപാടുകള്‍ ഈ പ്രസ്ഥാനങ്ങള്‍ എടുക്കുന്നില്ല എങ്കില്‍ തീര്‍ച്ചയായും വളര്‍ച്ച താഴോട്ടു തന്നെ ആവും .

പ്രസക്തികമാകുന്ന ഒരു സുപ്രീം കോടതി വിധി ഇവിടെ സ്മരണീയം ആണ് ."രാഷ്ട്രീയ -വാണിജ്യ താത്പര്യങ്ങളും പാരിസ്ഥിതിക -സമൂഹ്യ വൈകല്യം, പോരായ്മ ഇവയെ പരിശോധിക്കുമ്പോള്‍, പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലെങ്കില്‍ പോലും രണ്ടാമത് പറഞ്ഞതിന് പ്രാമുഖ്യം നല്‍കി പരിഹരിക്കപ്പെടണം .മറിച്ചായാല്‍ ഇവ രണ്ടും പരിഹരിക്കപ്പെടാന്‍ കഴിയാത്ത സ്ഥിര വൈകല്യമോ ദുരന്തമോ ആയി പരിണമിക്കും " കോടതിയുടെ ഈ നിരീക്ഷണത്തിന് പോലും കണ്ണും കാതും നല്‍കാതെ ,ആരുടേയും ദയാ വായ്പ്പിനു കാത്തു കെട്ടി കിടക്കേണ്ട തില്ലാത്ത നിയമ പിന്‍ബലം ഉണ്ടായിട്ടും കേരളത്തിന്റെ ഭരണ കര്‍ത്താക്കള്‍ നടപടി എടുക്കാന്‍ മടിക്കുന്നത് എന്ത് കൊണ്ട് ? ഡാം സേഫ്ടി അതോറിട്ടിയുടെയും കാലാ കാലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള നിയമ സഭാ ക്കമ്മ റ്റി കളുടെയും റിപ്പോര്‍ട്ടുകള്‍ സാങ്കേതിക വിദഗ്ധ രുടെ പഠന രേഖകള്‍ക്കൊപ്പം ചേര്‍ത്ത് വായിച്ചാല്‍ ഒരു നിമിഷം പോലും വച്ച് താമസിപ്പിക്കാന്‍ പാടില്ലാത്ത ഡീ ക്കമ്മീ ഷനിങ്ങും പുനര്‍ നിര്‍മ്മാണവും അധികാരികള്‍ വച്ച് താമസിപ്പിക്കുന്നതിലെ സാംഗത്യം എന്തായിരിക്കാം ?

മധ്യ പ്രദേശിലെ ടിഗ്രയും ഗുജറാത്തിലെ മോര്‍ബി യും നമ്മുടെ മുന്നില്‍ ഇനിയും മായാത്ത ദുരന്ത ചിത്ര മായി നില്‍ക്കുമ്പോള്‍ കാല്‍ച്ചുവട്ടി ലൂടെ ഒഴുകുന്ന കണ്ണ് നീരിന്റെയും കാതോരത്തൂടെ പാഞ്ഞു പോകുന്ന അലമുറ യുടെയും മേലെ കാറ്റ് പിടിച്ച കല്ല്‌ പോലെ നമ്മുടെ ഭരണാ ധികാരികള്‍ .................
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (2005-2006) ഗുജറാത്തിലെ തന്നെ ഉക്കായി ഡാമിനെ ദുരന്തത്തിന്റെ കഴുത്തറ്റം വരെ എത്തിച്ച ഭരണ കൂട ഭീകരതയും ഇത്തരുണ ത്തില്‍ ഓര്‍ത്തു പോകുന്നു .നിരവധി തവണ സൂററ്റ് ജില്ല കള ക്ടരെ ,തുടര്‍ച്ചയായ മഴ മൂലം ജല നിരപ്പ് ഉയര്‍ത്തുന്ന ഭീഷണി , ഡാമിന്റെ ചുമതലക്കാരന്‍ രേഖാ മൂലം അറിയിച്ചിട്ടും സൂററ്റില്‍ താപ്തി നദിക്കരയില്‍ നടന്നു വന്ന അന്തര്‍ ദ്ദേശീയ കായിക വിനോദത്തിന്റെ പൂര്തീകരണ ത്തിനു വേണ്ടി ജനങ്ങളുടെ ജീവന്‍ കൊണ്ട് കളിച്ച ഭരണ ഭീകരത.പിന്നീട് ഒരു മുന്നറിയിപ്പും നല്‍കാതെ ഡാം തുറന്നു വിട്ടതിന്റെ ദുരന്തം സൂററ്റ് നിവാസികള്‍ എത്രയോ നാള്‍ അനുഭവിക്കേണ്ടി വന്നു .( എട്ടു ദിവസ്സത്തോളം ദുരന്തത്തിന്റെ നേര്‍ ക്കാഴ്ച യുടെ കണക്കു കുറിച്ച് ഭരണ കൂട ഭീകരതയുടെ നീരൊഴുക്കിന് മേല്‍ ദാഹ ജലം പോലും കിട്ടാനില്ലാതെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞതിന്റെ ഭയപ്പാടു ഇന്നും എനിക്ക് മാഞ്ഞിട്ടില്ല )

രാജ ഭരണ കാലം മുതല്‍ തന്നെ നക്കാ പ്പിച്ചയുടെ ആകര്‍ഷണത്തിന് മുന്നില്‍ കുണുങ്ങി നില്‍ക്കുന്ന അധികാരം കൊളോണിയല്‍ വഞ്ചന യുടെ ഇരകള്‍ ആയി ത്തീര്‍ന്ന സമൂഹത്തെ ജനായത്ത ഭരണവും ആ ചതി ക്കണ്ണു കളുടെ തുടര്‍ച്ചയായി സംരക്ഷണ വേഷം അണിഞ്ഞു നില്‍ക്കുന്നത് നമുക്ക് തിരിച്ചറിയ ണ്ടെ..? 

Friday, 14 October 2011

എനിക്കും നിനക്കും ഇടയില്‍............




എം എന്‍ പ്രസന്ന കുമാര്‍



ആത്മാവുപേക്ഷിച്ച ടീച്ചറുടെ ശരീരം ചിതയിലേക്കെടുക്കുമ്പോള്‍ ശിരോസ്ഥാനത്ത് താങ്ങായി നിന്ന എന്റെ കൈകള്‍ക്ക് വിറയലോ എന്തൊക്കെയോ ആയിരുന്നു .ഒരു മകന്‍ ചെയ്യേണ്ട കര്‍മങ്ങള്‍ മകനെപ്പോലെ ആയിരുന്ന ഈ ശിഷ്യനെക്കൊണ്ടു ടീച്ചര്‍ ചെയ്യിപ്പിക്കുന്നത് പോലെ , ജീവന്‍ അകന്നപ്പോഴും ആജ്ഞാപിക്കുന്നത് എനിക്ക് കേള്‍ക്കാം .അത് മാത്രമായിരുന്നു എന്റെ കൈബലം .

ഒരു ദിവസ്സത്തെക്കായിപ്പോലും നാട്ടിലെത്തിയാല്‍ എന്റെ ടീച്ചറെ കാണാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല . മുറ്റത്തെ ഇലഞ്ഞി മരച്ചോട്ടില്‍, വിശ്വാസങ്ങളുടെ മൈതാനത് പൊങ്കാലയിട്ട് സമയം കളയാതെ അക്ഷരങ്ങളുടെ ലോകത്ത് മുഴുകിയ ഒരു പരിണിതപ്രജ്ഞ, ഒരു അന്തിത്തിരി കൊളുത്തി എണ്ണ പുരണ്ട വിരലുകള്‍ മുടിയിഴകളില്‍ തൂത്തു, തൊഴുതു നില്ക്കുന്ന കാഴ്ചയോടെ യാണ് ഞാനും മോനും കയറി ചെന്നത് .ഏകദേശം ഒരു വര്‍ഷത്തെ ഇട വേളയ്ക്ക് ശേഷം ഉള്ള കാഴ്ച പരിഭവങ്ങളുടെ മുക്കൂട്ടു മുഖത്ത് പുരട്ടി ഒന്നും മിണ്ടാതെ നോക്കി അങ്ങനെ നിന്നപ്പോ അറിയാതെ കണ്‍ നിറഞ്ഞു പോയി .എന്റെയം ടീച്ചറിന്റെയും മുഖത്ത് ഒന്നും മനസ്സിലാകാതെ എന്റെ മോന്റെ മാറിമാറി യുള്ള നോട്ടം .ഒരു പക്ഷെ അവന്റെ ചെറിയ മനസ്സും സംശയിച്ചിരിക്കണം അവന്റെ അച്ഛന് ഈ അമ്മ എന്തായിരിക്കാം എന്ന് .പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തെ അരഭിത്തിയില്‍ ഭാഷയുടെ ജനന വികാസങ്ങളെ ഗവേഷണം നടത്തി ശുദ്ധ സ്ഫുട ചൊരിയല്‍ കൊണ്ടു ചിന്തകളില്‍ ഹരിതം വിളയിച്ച ഒരു പ്രൌഢിയുടെ അരികില്‍ ഒന്നും പറയാനാവാതെ അരികിലേക്ക് തല ചായ്ക്കുമ്പോള്‍ എന്നൊക്കെയോ നുള്ളി നോവിച്ച വിരലുകള്‍ എന്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു .അരികില്‍ നിന്ന എന്റെ മോനെ ഞാന്‍ മറന്നെങ്കിലും അവന്‍ ടീച്ചറുടെ ഇടം കൈയ്യൊ തുക്കത്തില്‍ അലിഞ്ഞിരുന്നു .
"എല്ലായ്പ്പോഴതെയും പോലെ നീ ഇത്തവണയും മുഖം കാട്ടി യാത്ര പറയാന്‍ വന്നതാണോ ?"
ഞാനൊന്നും പറഞ്ഞില്ല
" എന്ത് തിരക്കുണ്ടെങ്കിലും ഇത്തവണ പത്തു ദിവസ്സം കഴിഞ്ഞു പോയാല്‍ മതി "
നിഷേധിക്കാന്‍ ആവാത്ത ഒരാജ്ഞയുടെ മുന്നില്‍ ഞാന്‍ നാവടക്കി .
അപ്പോഴേക്കും മോന്റെ വക പരിഭവം ടീച്ചറോടായി.
" അച്ഛന്‍ എന്ന് വന്നാലും ഇങ്ങിനെയാ ."
"രണ്ടു ദിവസ്സം കഴിയുമ്പോഴേക്കും കമ്പനീന്ന് ഫോണ്‍ എത്തും."
"ഞങ്ങള്‍ സ്കൂളില്‍ പോകുന്ന തക്കം നോക്കി ഒറ്റമുങ്ങല്‍ "
"ഇത്തവണ ടീച്ചര്‍ അമ്മ അച്ഛനെ വിടല്ലേ "
"ഇല്ല മോനെ അവന്‍ പോകില്ല .അവനങ്ങനെ പോകാനാവില്ല "
അവനിവിടെ കുറെ ഉത്തരവാദിത്തങ്ങള്‍ ഞാന്‍ കൊടുക്കാന്‍ പോകുവാ "


എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല .എന്റെയുള്ളിലൂടെ നേര്‍ത്ത ഒരു തീ നാളം എങ്ങോട്ടൊക്കെയോ പാഞ്ഞു നടക്കുന്നത് പോലെ .അമ്മയിലെക്കുള്ള ദൂരം വര്‍ഗ്ഗ ഗുണിതമാക്കി കുറിച്ച് എന്തിനൊക്കെയോ ഉയരെ നിന്ന് വഴിപാടു ബന്ധം നടത്തുന്ന ഒരു മകനെയും ഒരു മകളെയും പ്രസവിച്ച ടീച്ചര്‍ക്ക് ഞാന്‍ എന്തൊക്കെയോ ആയിരുന്നു .ഈ ഞാന്‍ എങ്ങിനെ ടീച്ചര്‍ക്ക് ഉള്ളതായി എന്നല്ലേ നിങ്ങടെ ചോദ്യം .മലബാറിലെ ഒരു തറവാട്ടില്‍ നിന്നും ടീച്ചര്‍ പരിശീലനം നേടാന്‍ എന്റെ വീടിനടുത്ത ട്രെയിനിംഗ് സ്കൂളില്‍ വിദ്യാര്‍ഥിയായി എത്തിയ ടീച്ചര്‍ താമസിച്ചത് അന്നത്തെ രണ്ടാം ക്ലാസുകാരനായിരുന്ന എന്റെ വീട്ടില്‍ .മലബാറില്‍ അദ്ധ്യാപകനായിരുന്ന വല്യേട്ടന്റെയും ഏടത്തിയമ്മയുടെയം ശുപാര്‍ശ അച്ഛന്റെ മുന്നില്‍ ടീച്ചറും ടീച്ചറുടെ അച്ഛനും ചേര്‍ന്ന് നല്കുമ്പോ എന്റെ അമ്മയെ വിളിച്ച് " നമ്മുടെ ശ്രീദേവിയുടെ മുറി തന്നെ ഈ മോള്‍ക്കും കൊടുക്ക്‌ .." എന്ന് പറയുന്നത് ഓര്‍മയുടെ ഓരത്തൂടെ ഒരു മിന്നായം പോലെ പോകുന്നുണ്ട് .
ടീച്ചറിന്റെ അച്ഛനെ ഒരാഴ്ചത്തേക്ക് എന്റെ അച്ഛന്‍ വിട്ടതെയില്ല .പഴമയുടെ പൂമുഖതിരുന്നു രണ്ടു കര്‍ഷക മനസ്സുകള്‍ താംബൂല ചര്‍വണം നടത്തി കഥകള്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ചതന്നെ യാണേ.....
പഠനക്കാര്യത്തില്‍ , ഏറ്റവും ഇളയവര്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യത്തെ മുച്ചൂടെ മൂടിപ്പുതച്ചു നടന്ന എന്റെ മേല്‍ ഒരു കൂച്ച് വിലങ്ങാകും ഈ ടീച്ചര്‍ എന്ന് ഞാന്‍ നിരീച്ചെയില്ല.എന്തുകൊണ്ടോ ഈ കൂച്ച് വിലങ്ങിനോട് ഞാന്‍ താമസം വിന താദാത്മ്യം പ്രാപിച്ചു .അവിടെ ഭയത്തിനും ഭക്തിയ്ക്കും മേലെ എനിക്ക് എന്തൊക്കെയോ ആയിരുന്നു ടീച്ചര്‍ .വല്യേട്ടനും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരം വളരെ വലുതായിരുന്നു .ഇതുകൊണ്ട് തന്നെ എങ്ങിനെയോ വളര്‍ന്നു വന്ന ഒരു ഒറ്റപ്പെടലോ അതിനുമപ്പുറം എന്തോ ടീച്ചര്‍ തുടച്ചു മാറ്റുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു .എന്റെ അമ്മയേക്കാള്‍ എന്ന് മിക്കപ്പോഴും എനിക്ക് പറയേണ്ടി വരുന്നുമുണ്ട് .
ടീച്ചറിന്റെ കല്യാണം എന്റെ വീട്ടു മുറ്റത്തു വച്ചായിരുന്നു .അതും ഒരു മലബാറുകാരന്‍ തന്നെ .ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും നിര്‍ബ്ബന്ധത്തിനു മുന്നില്‍ ടീച്ചറിന്റെ കുടുംബം ഒന്നടങ്കം വഴങ്ങി .പഠന ശേഷം അദ്ധ്യാപികയായി ജോലി ഞങ്ങളുടെ അടുത്തുള്ള സ്കൂളില്‍ കിട്ടുന്നതിനു അച്ഛന്റെ പരിശ്രമം ഒട്ടും കുറവായിരുന്നില്ല .ഒരു മകള്‍ക്ക് നല്‍കേണ്ട എല്ലാം എന്റെ അച്ഛനും അമ്മയും ടീച്ചര്‍ക്ക് നല്‍കിയിരുന്നു .റവന്യൂ ഉദ്യോഗസ്ഥനായിരുന്ന ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളുടെ നാടിലേക്ക് സ്ഥലം മാറ്റം വാങ്ങി എത്തി .അച്ഛന്റെ തന്നെ പരിശ്രമം ഞങ്ങളുടെ കുടുംബവുമായി ബന്ധമുള്ള തറവാടും പറമ്പും ടീച്ചര്‍ക്കായി വാങ്ങുന്നതില്‍ ഏറെ പങ്കു വഹിച്ചു .
അദ്ധ്യാപികയുടെ പരിശുദ്ധി ഒരു നിലവിളക്ക് പോലെ ടീച്ചറില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും പറന്നകന്ന ബന്ധങ്ങളെക്കുറിച്ചുള്ള പരിഭവം പരിസരത്തൂടെ ഒഴുകിയ കാറ്റിനു പോലും അറിയാമായിരുന്നില്ല .പക്ഷെ ബന്ധങ്ങളുടെ സാന്ദ്രമായ കുളിര്മയെക്കുറിച്ച് ടീച്ചര്‍ പലപ്പോഴും എന്നോട് പറയുമ്പോള്‍ എന്നിലേക്ക്‌ ഒഴുകി എത്തിയ ആ വാക്കുകളില്‍ താന്‍ അനുഭവിക്കുന്ന വേദനയുടെ ഒരു നീരോട്ടം എനിക്ക് അനുഭവപ്പെടുന്നുന്ടായിരുന്നു.ഒരു പക്ഷെ ഞാന്‍ മാത്രം അറിയാന്‍ ടീച്ചര്‍ മനപ്പൂര്‍വം ആ വാക്കുകളില്‍ ചേര്‍ത്ത് വച്ചതാവാം .
അധികാര സ്വാതന്ത്ര്യം പൂര്‍ണമായി ചേര്‍ത്ത് വച്ച് എന്നെ എടാ ന്നുള്ള വിളി ടീച്ചറിനും എനിക്കും ഇടയില്‍ ഉള്ള ദൂരത്തിന്റെ അളവ് പൂജ്യം ആണെന്ന് എന്നെ ഓര്‍മ്മിപ്പിക്കാറുണ്ട്.
എന്റെ അവധിക്കാര്യത്തില്‍ ടീച്ചറിന്റെ തീരുമാനത്തിന് മറുത്തൊന്നും പറയാന്‍ എനിക്കായില്ല .ഘനം തൂങ്ങി നിന്ന ഇരുട്ടിലേക്ക് പ്രകാശ രേഖാസമന്വയം പായിച്ചു തരുമ്പോള്‍ ടീച്ചര്‍ പറഞ്ഞു "സുനന്ദയോടു പറ ഇന്നെനിക്കുള്ള ചോറ് കൂടി വിളമ്പിക്കോളാന്‍.ഞാന്‍ പുറകാലെ എത്താം,കല്യാണിയെയും കൂട്ടി .ഇന്നെനിക്കു നിന്നോടൊപ്പം ഉണ്ണ ണം.കാലം നമുക്കായി കാത്തിരിക്കില്ലല്ലോ" ഒടുവിലത്തെ വാചകം എന്നെ എന്തോ സ്ഥബ്ദനാക്കി .


മക്കളും സുനന്ദയും ഞാനും ചേര്‍ന്നുള്ള അന്നത്തെ അത്താഴമൂണ്‌ ടീച്ചറിന് എന്തൊക്കെയോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആഹ്ലാദം പകര്‍ന്നിരുന്നു .അകലെ ഉയരത്തുള്ള മോനും മോള്‍ക്ക്‌ മൊപ്പം കൊച്ചു മക്കളുടെ കുറുമ്പ് കള്‍ക്ക് കണ്ണും കാതും നല്‍കാന്‍ ഭാഗ്യമില്ലാതത്തിന്റെ കേടു ടീച്ചര്‍ എന്റെ മക്കളിലൂടെ തീര്‍ക്കും .എന്നാലും ഒരു പേറ്റു നോവിന്റെ നൊമ്പരം ടീച്ചറെ പിന്തുടരുന്നു എന്നത് എനിക്കറിയാം .അതുകൊണ്ടു തന്നെ ഞാന്‍ എന്റെ സ്നേഹതൂവലുകള്‍ സുനന്ദയോടും മക്കളോടുമോപ്പം ടീച്ചര്‍ക്ക് സമ്മാനിക്കും .അവയെല്ലാം ടീച്ചര്‍ ഈറന്‍ പുരളാതെ സൂക്ഷിക്കും .
ടീച്ചര്‍ എന്റെ മോനെ മടിയിലിരുത്തി ചോറൂട്ടുമ്പോ ഒടുവില്‍ ഒരുരുള എനിക്കും നല്‍കി .....
ഇറങ്ങുമ്പോ ടീച്ചര്‍ പറഞ്ഞു
"മോനെ !
നീ നാളെ കാലത്ത് തന്നെ എന്റെ അടുക്കലേക്കു വരണം .നിനക്കല്പം ജോലി ഞാന്‍ തരുന്നുണ്ട് ."
ഒരു പക്ഷെ എന്നെ ആദ്യമായി ആവണം ടീച്ചര്‍ മോനെ എന്ന് വിളിച്ചത് .ആ വിളി ഒരമ്മയുടെ ആര്‍ദ്ര സ്നേഹത്തിന്റെ കാച്ചിക്കുറുക്കിയ വിളി ആയിരുന്നു .എന്തോ എനിക്കുറക്കം വന്നില്ല ,സുനന്ദയ്ക്കും .ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും പരസ്പരം പറയാന്‍ ആവാത്തത് പോലെ .കാലത്ത് തന്നെ ഞാന്‍ ടീച്ചറുടെ അടുക്കലേക്കു പോന്നു .പിന്നാലെ സുനന്ദയും . പുലര്‍ച്ചെ തന്നെ ടീച്ചര്‍ പതിവ് തെറ്റാതെ ഉണര്‍ന്നിരുന്നു .ആ കണ്ണുകള്‍ എന്നെ കാത്തിരുന്നത് പോലെ .എന്റെ കൈ പിടിച്ചു ഉമ്മറത്തെ അരമതിലിന്റെ അടുത്തെക്കെത്തി.അങ്ങിങ്ങ് നര വീണ എന്റെ മുടിയിഴകളിലൂടെ ആ നനുത്ത വിരലുകളുടെ ഇഴയല്‍ .കണ്ണടച്ച് ആ മടിയിലേക്ക്‌ തലചായ്ച്ച എന്റെ കവിളില്‍ പതിച്ച ഒരു നീര്‍ക്കണം എന്നെ ബോധതലത്തിലേക്ക് എത്തിക്കുമ്പോഴേക്കും സുനന്ദയുടെ കൈത്തലങ്ങളിലേക്ക് ചാഞ്ഞ ടീച്ചറുടെ ചുണ്ടില്‍ വീണ്ടും മോനെ !!! എന്ന വിളിയും എന്റെ തോളില്‍ ഒരു ഇറുക്കിപ്പിടുത്തവും .
അതെ
എന്നും ഞാനോര്‍ക്കും
ടീച്ചര്‍ !!
എനിക്കും നിനക്കും ഇടയില്‍.............

Tuesday, 13 September 2011

മഴ




എം.എൻ.പ്രസന്നകുമാർ

കടലാസ്സു വഞ്ചിയില്‍ കലിതുള്ളി വീണോ -
രിടവക്കുളിര്‍പ്പെരുംപറയാണെന്റെ മഴ
കടലിരമ്പം പോലുയരേന്നുതിരുമ്പോള്‍
കുട നിവര്‍താനുള്ളാജ്ഞമേല്‍ കൊഞ്ഞനം കുത്തി ഞാന്‍

പുരപ്പുറചായ്‌വില്‍ നിരന്നുതിരും മഴനൂല്‍ചുവട്ടില്‍
ചിരിയുതിര്‍ത്തമ്മാനമിട്ടെന്നിളം കൈത്തലങ്ങള്‍
ചിതറിത്തെറിക്കും കൊച്ചു വെള്ളിത്തിളക്കങ്ങള്‍
ചുംബനം കൊള്ളും കവിള്‍തടത്തിലമ്മക്കൈച്ചൂടിന്നിളവേല്പും


ഇറ്റിറ്റു നില്‍ക്കും മഴത്തുള്ളിയെന്‍ കൊച്ചു മുറ്റത്തു
മൊട്ടിട്ട നീര്‍പോളയീ കണ്ണുമെന്‍ കാതും കടമെടുത്തു
ഒട്ടകലേക്കു മാറിയറ്റോരാശ്രയത്തുമ്പി -
ലൊട്ടുമാത്രയിലാത്മാവു വിട ചൊല്ലിയകലുന്നു


ഒഴിയാതെ നില്‍ക്കും മരപ്പെയ്ത്തിലീണം കൊരു-
ത്തുഴിയാനൊഴുകിയടുക്കുന്നിളം കാറ്റിനോടും
ചിതറിച്ചിലംപിച്ചികയാനിറങ്ങുമിലപ്പുള്ളിനോടും
പറയാതകന്നൊരെന്‍ മഴയോടു പരിഭവം ചൊല്ലാന്‍ പറഞ്ഞു ഞാന്‍ 


പുഴ പോലെയെന്റെ മുറ്റത്തു കളി പറഞ്ഞകലുംപോള്‍
മഴക്കുഴിശ്ശേഷിപ്പു ചിതറിയിട്ടൊളിവില്‍ നില്‍ക്കുന്നുവോ
കണ്‍വെട്ടമെന്റെ മേല്‍ കൊരുക്കുന്ന നോവില്‍
ചിന്നിച്ചിണുങ്ങി ഞാന്‍ നിന്നോട് ചേരാന്‍ കൊതിച്ചു




ഉഷ്ണ യൌവ്വനത്തിന്റെ നെറുകയില്‍ ദീര്‍ഘമായ്
തൊട്ടുഴിഞ്ഞിരുകൈ മുറുക്കും കുളിര്‍പ്പെണ്ണു നീ
മൂര്‍ദ്ധാവിലൊരു ചാലു തീര്‍ത്തെന്നാപാദ സിരകളില്‍
തീഷ്ണനുരയുതിര്‍ത്തെല്ലാം മറക്കാന്‍ പറഞ്ഞവള്‍


മുത്തു പോലെയാക്കവിള്‍ച്ചായ് വിലെ ബാഷ്പക്കുളിരില്‍
മുത്തമിടീച്ചെന്നെയെന്നില്‍ നിന്നും പറിച്ചെടുക്കുമ്പോള്‍
ഉത്തരം നല്‍കാനാവാതെയകലെയെങ്ങോ ഞാ -
നൊത്തിരി ചോദ്യശരത്തുമ്പിലാലില വിറയലായ്

Friday, 8 July 2011

പകല്‍



എം.എൻ. പ്രസന്നകുമാർ



ഒരു തുണ്ടു വെട്ടവും പേറിയീപ്പടിവാതിലെത്തു -
മ്പോളറിയാതെയുരുവിട്ടു പോകുന്നു "ശുഭ ദിനം "
ഇരുള്‍ കൈ കാട്ടി നില്കും സന്ധ്യയില്‍ നോവേറി
തിരികെ നോക്കാനാവാതെ കണ്‍ നിറഞ്ഞകലുന്നു മൂകം


നെറുകയിലൊരു ചെണ്ട് മല്ലിപ്പൂവാല്‍ പിച്ചവയ്ക്കും പകല്‍
നെറികേട് മേലെ തുഴയെറിഞ്ഞഴലേറിയകലുംപോള്‍
ചിരി വിഴുങ്ങിച്ചീര്‍ത്തോരിരുളിന്‍ മുടിക്കെട്ടി-
ലിരുള്‍ പകല്‍ ഭേദമില്ലാത്ത മാനമേ ശ്വേതപുഷച്ചിരി കണ്ടുവോ ?


ഇല്ലൊരു പുല്ലു പോലുമിന്നെന്നതീ മണ്ണിന്റെ നൊമ്പര-
മിന്നലെ പുല്ലിന്റെ ജീവനാല്‍ പുതച്ചെന്നതോ സ്വപ്നവും
മണ്ണിലായ് കൊള്ളിമീന്‍ പിറപ്പിച്ച ഭൂഛത്രമമ്പേ
ജംഗുലം മോന്തിയല്പ മാത്രയിലന്ത്യവും കൊള്ളുന്നൂ .


ഇന്നീ മണ്ണിലിറ്റുന്ന കുളിര്‍ തന്നരിപ്പൂക്കള്‍
നിന്നിലെന്നും ഋതുവുണര്‍ത്തി നന്മ വിളയിക്കേണ്ടയോ
ഇരുണ്ടോരാഗര്‍ഭം നിരന്നു തിര്‍ക്കും മഴ നൂല്‍പ്പിറപ്പുക -
ളൊരു മൃദു മന്ത്രണം പോല്‍ മണ്ണു കാതോര്‍ത്തു നില്പൂ


ഇല കൊഴിഞ്ഞിനിയുമിതളിടാനാവാത്ത വേളയി -
ലിരു പുറം നോക്കാതെ കൂമ്പിയാകാശം നോക്കി
നീര്‍ വറ്റിയെന്നോ നിര്‍ജ്ജീവമാം കണ്‍ തുറപ്പില്‍,കാലം
കാതോര്‍ക്കുവാനരുളി ചൂണ്ടു വിരല്‍ നീട്ടി നില്‍ക്കുന്നൂ .


എന്‍റെ ജീവ താളത്തിലീയിളം നിലാക്കുളി -
രന്‍പു നിറയ്ക്കാനുഡുക്കള്‍ തന്‍ മിഴിച്ചിമ്മലും
ഇല്ല രാവെങ്കിലില്ല ഞാനുമെന്നാത്മാവു -
മില്ല പകലുമിക്കണ്ണീരുമിരവു തിന്നുന്ന പുഞ്ചിരിയും.


മലതാണ്ടി മടിത്തട്ടില്‍ ജീവന്റെ വെട്ടം നിരത്തി
വെയിലു വയലില്‍ പൊലിപ്പിച്ച പൊന്‍ തിളക്കങ്ങളില്‍
ചിതലു ചുവടു കാര്‍ന്നോരുണക്കമരം പോലെ
ചിറയിറക്കം കരിവു കൈയ്യേറി കണ്‍ കൂമ്പിയങ്ങനെ


പൂങ്കോഴിച്ചാത്തനളവിട്ടിരുള് മുറിച്ചപ്പം
പൂങ്കുയിലീണം കൊരുത്തൊരാ നാട്ടുവഴിച്ചായ് വില്‍
ഊപ്പമീന്‍ കോരാനിഴത്തോര്‍ത്തു വീശിയോരിട -
ത്തോട്ടില്‍ വാലുപൊക്കി ക്കൊടിത്തൂവ കാലുറപ്പിക്കുന്നു


കാലം കരുത്തു കാട്ടാത്തൊരെന്‍ ജീവയാത്രയില്‍ പുലര്‍-
കാലസൌന്ദര്യ മുണര്‍ത്തുപാട്ടാലുയിരിട്ട നാടന്‍ തുടിപ്പില്‍
പതറിച്ചിലമ്പുമവതാളപ്പിറപ്പുമലറിയതിരിട്ടകലം-
കുറിക്കാന്‍ വിരല്‍ ചൂണ്ടി നില്‍ക്കും രക്തബന്ധങ്ങളും


അര്‍ദ്ധചക്രപ്പെരുവഴിയൊടുവിലന്തിത്തിരി കൊളുത്തി -
യിരുളുള്ളിഴതിരിക്കാന്‍ കുറിപ്പിട്ടകലും പകല്‍പ്പെണ്ണു ഞാന്‍




നീര്‍ തേടി വേരോടി നിനവാളി നില്‍ക്കേണ്ട യൌവ്വനം
നര കേറി നഞ്ചു കാര്‍ന്നമ്മയ്ക്കഴലേറ്റി നില്കുന്നൂ
ഹരിത ക്കുടക്കീഴില്‍ നിഴല്‍ക്കുളിര്‍ കൊതിയ്ക്കും മണ്ണിവള്‍
മരണക്കുറിപ്പെഴുതി ചരമത്തിനു കാതു കൂര്‍പ്പിയ്ക്കുന്നൂ


ഒരു നീര്‍ക്കണമെന്നോടു കേണീ ക്കിളിച്ചുണ്ടു-
നീരറ്റ കൊമ്പിലെക്കൂട്ടില്‍ ചത്തമുട്ടയ്ക്കടയിരിക്കുന്നു


സര്‍പ്പ ശീല്‍ക്കാരം നിറച്ചിട്ട ചിത്ര ചലനത്തി -
ലര്‍ത്ഥപ്പരതലുലൊഴുക്കി നില്‍ക്കും ദിനപ്പത്രക്കൊലച്ചിരി
വാര്‍ത്തു കോര്‍ത്തൊരുക്കുന്ന വാര്‍ത്താ തരംഗത്തില്‍
വാവിട്ടു കേഴുവോര്‍ക്കായ് ശാസനക്കരിംകണ്ണീര്‍


നാട്ടു ചര്‍ച്ചയിലിടം കൊണ്ടസത്യമറ്റമെത്താതകാല-
മൃത്യുവായ് തുടര്‍ച്ചിത്രഘോഷം നടത്തിച്ചരിപ്പോര്‍
ജാരന്‍റെ വേര്‍പ്പു നാറ്റമൊഴിയാതറപ്പറ്റവള്‍
ചാരിത്ര്യ പാഠക്കുറിപ്പൊരുക്കും നഗരസത്യങ്ങള്‍


ചതി കുത്തി ചത്തു പോയോള്‍ തന്നുടയോരെയെല്ലാം
നാട്യശാസ്ത്രം പഠിപ്പിച്ചിരുത്തി ചലച്ചിത്രം പിടിച്ചും
ചിത്തം കുളിര്‍പ്പിക്കാനിത്തിരി മേമ്പൊടി ചേര്‍ത്തൊത്തിരി
ചോദ്യോത്തരം കാട്ടി വേട്ടയാടും പ്രസാരവീരന്മാര്‍


ചാരം പുതച്ചുറങ്ങുന്നോരാ ചാവിടത്തില്‍
നാവനക്കാനാവാതിളം കുരുന്നിന്‍ വിലാപം
ജാലകപ്പടിയിലൂടകലേക്കു നീരറ്റ കണ്ണു ന -
ട്ടാലസ്യമകലാതെയഴലുഘനം തൂങ്ങി നില്പൂ .


വളര്‍ച്ച തന്നളവിന്നു സാകഷ്യപത്രം നല്‍കി പ്രകൃതി
പെണ്ണാക്കിയോള്‍ക്കുമേല്‍ കണ്ണിട്ടസുര ജന്മങ്ങള്‍
കണ്ണടച്ചിരുളാക്കാനറിയാത്തോരെന്റെ മേല്‍ കള്ളക്കഥ കൊണ്ടു
കരിംപുകതുപ്പി കണ്ണുരണ്ടും പറിച്ചിരുളിട്ടതികായര്‍


വിഷം തീണ്ടി വീര്‍ത്തോരമ്മിഞ്ഞയില്‍ ചുണ്ടു കോര്‍ -
ത്തിറ്റു താരാട്ട് തൊട്ടുഴിയാതെയെന്നഭിശപ്തബാല്യം


ഉള്ളു നിറയ്ക്കാനാവാതുള്ളിലൊന്നുമില്ലാതെ പീലിപ്പിറ -
പ്പൊഴിഞ്ഞക്ഷരവരള്‍ച്ചയോടെന്റെ കൌമാരപുസ്തകം


ഹരിതം കരിഞ്ഞംശുകമറ്റഴലുറയുന്ന മണ്ണില്‍ നെറി-
കേടിനോടൊട്ടും വിരല്‍ ചൂണ്ടി നില്‍ക്കാതെ യൌവ്വനം


പുലയാട്ടുറതുള്ളിക്കണ്ണുരുട്ടി നില്‍ക്കും കോലായില്‍ നിന്നുമ -
കലേയൊരാലായത്തിണ്ണയില്‍ കണ്ണീരു കൈത്താങ്ങായെന്റെ വാര്‍ദ്ധക്യം


ഇരു പുറം നോക്കേണ്ടതില്ലാത്തോരിരുളിനോ -
ടിണചേര്‍ന്നു നില്‍ക്കുന്നൊരു പകല്‍പ്പാട്ടീണം കൊതിച്ചു ഞാന്‍ .