Showing posts with label m k janardanan. Show all posts
Showing posts with label m k janardanan. Show all posts

Wednesday, 14 December 2011

പാർപ്പിടങ്ങൾ

പാർപ്പിടങ്ങൾ
എം.കെ.ജനാർദ്ദനൻ

വീടു ബ്രോക്കറോട്‌ വിശാഖ്‌ പറഞ്ഞു.
"വാടക കൂടിയാലും പ്രശ്നമില്ല. നല്ല വീടുവേണം"
ബ്രോക്കർ ഫെഡറിക്‌ നല്ല വീടു തന്നെ കണ്ടെത്തി. ധാരാളം സൗകര്യം വൃത്തി.
വെള്ളം കറണ്ട്‌ എല്ലാം - ഓകെ.
വീടെങ്ങിനെ സാർ?
ഇഷ്ടമായി നമ്പർ വൺ.
താക്കോൽ കൈമാറുമ്പോൾ ഫെഡറിക്കിനു കമ്മീഷൻ രൂപ 2000 കിട്ടി. അയാൾ
പ്രാർത്ഥനയിലായിരുന്നു കരാർ നടപ്പാകണേയെന്നു - നടന്നിരിക്കുന്നു.
നടത്തിത്തന്ന ദൈവത്തിനു നന്ദി!
നവദമ്പതിമാർ വിശാഖും ശ്രുതിയും ജീവന്റെ സ്വപ്ന കൊക്കൂൺ ഉടച്ച്‌
ശലഭങ്ങളായി താമസിക്കാൻ ചിത്രശലഭങ്ങളെപോലെ അവിടേയ്ക്കു പറന്നെത്തി.
രണ്ടുവീട്ടിലും അവരുടെ അച്ഛനമ്മമാർക്കും പ്രായമായി. വെറെ മക്കളില്ല.
വീടുവിട്ടകലണമോ എന്ന്‌ രണ്ടുപേരുടേയും അച്ഛനമ്മമാർ തിരക്കി. വേണം
ട്രാൻസ്ഫറല്ലേ പോകാതെപറ്റുമോ എന്നുപറഞ്ഞൊപ്പിച്ചു. വേണം ട്രാൻസ്ഫർ
ചോദിച്ചു വാങ്ങിയത്‌ മനഃപൂർവ്വം. വയസ്സായ മാതാപിതാക്കളുടെ
വാതരോഗക്കുഴമ്പു നാറ്റത്തിൽ നിന്നും അകന്നു സ്വച്ഛമായി മധുവിധുഘോഷിക്കാൻ.
ആഗ്രഹം സഫലീകരിച്ചപ്പോൾ ഭാര്യാഭർത്താക്കളും വൃദ്ധരായ മാതാപിതാക്കൾ
ഒറ്റപ്പെട്ടു. വിശാഖും ശ്രുതിയും താമസം തുടങ്ങി. നല്ല രസകരമായ ലൈഫ്‌.
ആദ്യദിനം തന്നെ രണ്ടാളും പാതി ശരീരം മായ്ച്ചു അർദ്ധനാരീശ്വരന്മാരായി!
       രണ്ടുനാലു ദിവസം അങ്ങിനെ ആഹ്ലാദിച്ചപ്പോൾ അയൽവീട്ടുടമസ്ഥ അഖില വന്നുകയറി
നവദമ്പതിമാരെ പരിചയപ്പെടാൻ. അഖില സ്വന്തം വീടു വാടകയ്ക്കു നൽകി
മറ്റൊരിടത്തു പോയി വാടകവീട്ടിൽ പാർക്കുന്നു. കാളിംഗ്‌ ബെൽ കേട്ട്‌ ഗേറ്റു
തുറന്നു. അഖില വന്നു. സ്വയം പരിചയപ്പെടുത്തി.
ഞാൻ അഖില- നിങ്ങളുടെ അയൽവീടിന്റെ ഉടമസ്ഥ. പരിചയപ്പെടാൻ വന്നതാ.
സന്തോഷം ഇരിക്കൂ.
ജോലി
ഹയർസെക്കന്ററി അധ്യാപിക.
ഗുഡ്‌. ടീച്ചിംഗ്‌ പ്രോഫഷൻ എനിക്കിഷ്ടമായിരുന്നു.
എം.കോം കഴിയവേ കിട്ടിയത്‌ ബാങ്കിലാണ്‌. എല്ലാം ഓരോ വിധി.
ആഗ്രഹിക്കുന്നതല്ല മറിച്ചു കിട്ടുക.
നമ്മുടെ കാര്യത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പഴത്തെ കുട്ടികളുമായുള്ള
ഗുരുശിഷ്യബന്ധങ്ങൾ ഐമീൻ ഇന്ററാക്ഷൻസ്‌ എങ്ങിനെ-അത്‌ പറയാത്തത്താണുത്തമം."
ടീച്ചർ വിശദീകരിച്ചില്ല. അപ്പോൾ 'കോൺടാക്റ്റ്‌' അധഃപതിച്ചിരിക്കുന്നു.
ഷുവർ അതൊക്കെ ആരുതിരക്കുന്നു. നമുക്കു ശമ്പളം കിട്ടുന്നുണ്ട്‌ അതല്ലേ
വേണ്ടൂ" ആ ചർച്ച നീണ്ടില്ല.
അഖില പറഞ്ഞു.
ഈ വീട്ടിലെ താമസം പന്തിയല്ല. അത്‌ പറയാനാവന്നത്‌.
"എന്താ അങ്ങിനെ പറയാൻ എന്തു പറ്റി?"
ഒന്നും പന്തിയല്ല. ഏത്‌ ദുഷ്ടന്മാർ ഭരണത്തിൽ കയറിയാലും കൂടെകൂടെ വിലകൂടി,
നികുതി കൂടി, കറണ്ടുചാർജു കൂട്ടി, ജനങ്ങളെ ശ്വാസം മുട്ടിച്ച്‌ കൊല്ലലും,
ലക്ഷം കോടികൾ അമക്കലുമാണ്‌ അവരുടെ ഭരണങ്ങളുടെ യുവജനതയെ ഷണ്ഡന്മാരാക്കി
മാറ്റാൻ ക്രിക്കറ്റിനേം സിനിമയേയും വളർത്തി രാക്ഷസരൂപങ്ങളാക്കി
നൽകിയിട്ടുണ്ട്‌. മതിയല്ലോ-രാജ്യം ആർക്കു വേണം പോയി തുലയട്ടെ".
"അത്‌ വിട്ടുകളയാം. ഞാൻ ആ വീടുവാങ്ങി ചതിയിൽപെട്ടു. മറിച്ചുവിൽക്കാൻ
നോക്കി. കൊള്ളാവുന്നവർ വാങ്ങുന്നില്ല. പിന്നെ വാടകക്കു നൽകിയശേഷം ഞാൻ
വേറൊരുവീട്‌ വാടകയ്ക്ക്‌ എടുത്തു."
പ്ലീസ്‌ അഖില എന്താണ്‌ ഈ വീടിന്റെ കുഴപ്പമെന്നു പറഞ്ഞില്ല. ശ്രുതി ആശങ്കപ്പെട്ടു.
അഖില പറഞ്ഞു.
ഓ ഗേറ്റിനുനേരെ അടഞ്ഞു കിടക്കുന്ന മുറി ചീട്ടുകളി കേന്ദ്രമാണ്‌. കളി
മാത്രമല്ല അനുബന്ധ സംഗതികളും ആമുറിക്കു ചുറ്റിനുമുള്ള വീടുകളിലുണ്ട്‌.
എന്നുവച്ചാൽ.

പുരുഷന്മാരുടെ അറിവോടെ 'സ്ത്രീ'വിൽപന നടത്തുന്ന വീടുകളാണ്‌ മാന്യകളല്ല.
കണ്ടാൽ തോന്നില്ല പക്ഷെ രാത്രിയിലും പകളും ഒരുപോലെ 'പ്രോസ്റ്റു'കൾ, മാഡം
മനസ്സിലാക്കുന്നുണ്ടോ? ശ്രുതിയിൽ ആധിയുടെ കൊള്ളിമീൻ മിന്നി.
തീപിടിച്ചപോലെ കരൾ കരിയാൻ തുടങ്ങി.
"അതിനവിടം അടച്ചിട്ടിരിക്കുകയല്ലേ? പിന്നെങ്ങിനെ?
"മുറിയുടമ ജയിലിലാ നാളെ അയാൾക്കു വിടുതലാണത്രെ. അയാളിറങ്ങിയാൽ ഇപ്പോഴത്തെ
സമാധാനം കുളമാകും". ലക്ഷങ്ങൾവച്ചുള്ള വെട്ടിമലർത്ത്‌ ചീട്ടുകളി
സംഘങ്ങളെത്തും- അഖില ടീച്ചർ പോയി. അവർ പറഞ്ഞത്‌ നേര്‌ തന്നെ. അയാളെത്തി
മൂന്നുമാസം വെറും തടവു തീർന്നിരിക്കുന്നു. തൂക്കിലേറ്റേണ്ട കുറ്റവാളികളെ
വെറും 'സില്ലി'യായ ശിക്ഷണൽകി കോടതിവിടുകയാണ്‌ കള്ളന്മാരും കൊലപാതകികളും
ശിക്ഷിക്കപ്പെടാതെ രക്ഷപെട്ടുവേന്ന്‌ വീണ്ടും കൊല്ലുന്നു. ഭവനഭേദനങ്ങൾ
കവർച്ചകൾക്കും കണക്കില്ല. ഒരു രാജ്യത്ത്‌ ഇത്തരം കോടതികളുടെ
ആവശ്യമെന്തെന്ന്‌ ആരും സംശയിച്ചുപോയാൽ ഉടനെ കോർട്ടലക്ഷ്യക്കുറ്റത്തിനു
കേസ്സാകും! വിചിത്രം കുളിമുറിയിൽ കളിയും ലക്ഷങ്ങളുടെ പന്തയവും
വെട്ടിമലർത്തലും, അട്ടഹാസവും പൊട്ടിച്ചിരിയും രാത്രിമുഴുവനും അരങ്ങേറി.
സാമൂഹ്യവിരുദ്ധർക്കരികെ ഏകാന്ത ചുറ്റുപാടിൽ ഭയം തോന്നി. അപ്പോഴാണ്‌
താങ്ങും തണലുമായിരുന്ന സ്വന്തം അച്ഛനമ്മമാരുടെ വിലയറിയുന്നത്‌. പ്രായം
ചെന്ന്‌ അവരുടെ ശരീരം രോഗങ്ങളാൽ ജീർണ്ണിക്കവേ ദേഹത്ത്‌ പുരട്ടുന്ന
വേപ്പെണ്ണയുടെയും മറ്റും നാറ്റം ദുസ്സഹമായിത്തോന്നുകയാലാണ്‌ ഹണിമൂൺ
ഘോഷിക്കാൻ ട്രാൻസ്ഫർ വാങ്ങിയെത്തിയത്‌. എന്നിട്ടിപ്പോൾ ഇവിടെ രണ്ടൊ നാലോ
പ്രാവശ്യമൊഴികെ ഇച്ഛാപൂർവ്വം  തമ്മിൽ കലരാനായില്ല. അഖില ടീച്ചർ
പറഞ്ഞതൊക്കെ സത്യമാണെന്നു തിരിച്ചറിഞ്ഞതോടെ എല്ലാസ്വസ്ഥതയും തകർന്നു.
പിന്നത്തെ രാത്രികളിലെല്ലാം അർദ്ധനാരീശ്വരൻ പണിമുടക്കി. എതിർദിശയിലെ
മുറിയിൽ എന്നും വെട്ടിമലർത്ത്‌ ലക്ഷങ്ങളുടെ കളിയാണ്‌. ഏത്‌ നിമിഷവും ഏത്‌
ദുരന്തവും സംഭവിക്കാം രാത്രിയിൽ ചുറ്റുവീടുകളെ ലക്ഷ്യമാക്കി ബൈക്കുകളുടെ
വരവുണ്ട്‌. ഒരു യുവതിയുടെ പതിവുകാരനുപകരം അവളിൽ മറ്റൊരുവൻ കയറി.
ശയിച്ചതിൽ അർദ്ധരാത്രി രണ്ടു പുരുഷന്മാരുടെ കൂട്ടത്തല്ല്‌ അരങ്ങേറി.
അടുത്തദിനം ചീട്ടുകളി തർക്കത്തിൽ കത്തിക്കുത്തും ബഹളവും പോലീസും വൻതുക
വാങ്ങി കുത്തിയവനു അനുകൂല മഹസ്സർ എഴുതിയത്രെ!
അന്നുരാത്രി ബെഡ്ഡ്‌ ർറൂമിൽ കിടക്കവെ സ്വസ്ഥത നഷ്ടപ്പെട്ട്‌ ശ്രുതി പറഞ്ഞു.
വീടുമാറണം അഖില പറഞ്ഞത്‌ ശരിയാ.
വിശാഖ്‌ ഓർത്തത്‌ വേറെകാര്യമാണ്‌.
ആറുമാസത്തേക്കു അഡ്വാൻസ്‌ കൊടുത്ത അമ്പതിനായിരം ഒരാഴ്ചയായപ്പോഴേക്കും
ർറൂം വിട്ടാൽ ആരുമടക്കിത്തരും. ബ്രോക്കർ തിന്നു മലമാക്കിക്കളഞ്ഞ
രണ്ടായിരം സഹിക്കാം.
അമ്പതിനായിരം ആരുതരും ശ്രുതി. പുതിയ വീടിനുകൊടുക്കാൻ കാശെവിടെ" കുറേനാൾ
പോകട്ടെ- ഒരു ആറു മാസം. അഡ്വാൻസ്‌ കിട്ടുംവരെ. "ചേട്ടന്‌ അഡ്വാൻസിലാ
ശ്രദ്ധ ആധിപിടിച്ച്‌ എന്റെ ജീവൻ പോകുന്നതിലല്ല.

നീ തന്നെയല്ലേ കാരണം. ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയിട്ട്‌ കള്ളം പറഞ്ഞു
പ്രശാന്ത ജീവിതം തേടിയിറങ്ങിയത്‌ അനുഭവിക്കുകതന്നെ - അവൾ പിണങ്ങി.
പിറ്റേന്നു തന്നെ ഫെഡറികിനെ വരുത്തി രഹസ്യമായിട്ട്‌ ചീത്തപറഞ്ഞു.
സ്റ്റുപിട്‌ അയൽകൊള്ളാത്തവീടാണൊ എടുക്കേണ്ടത്‌ മാനമുള്ളവർക്കു താമസിക്കാൻ.
അത്തരം ഒരു പാരഡൈസ്‌ ഭവനം എവിടെകിട്ടാൻ സാർ. നാടിന്റെ പൊതുചിത്രം
തന്നെയാണ്‌ ഇത്രതെരുവ്‌. എല്ലാ അക്രമങ്ങൾക്കു പിന്നിലും മന്ത്രിമാരുടെ
അണ്ടർസ്റ്റുഡ്‌ പിൻതുണയുണ്ട്‌. കോടതിവെറും പ്രഹസനമാണ്‌. എവിടെ നല്ല
അയൽക്കാരെകിട്ടും-
കിട്ടാതിരിക്കില്ല താൻവാ നോക്കാം.

ശ്രുതിയും ഒപ്പം പോയി. അവർ കാറെടുത്ത്‌ ഇറങ്ങി ശ്രുതി തനിക്കരുകിലും
ഫെഡറിക്‌ ബാക്കിലും ഇരുന്നു അനേകം വാടക വീടുകൾ നിരീക്ഷിച്ചു.
എല്ലാറ്റിനും തന്നെ കുറ്റമുണ്ട്‌. ഇനിയെവിടെ കണ്ടെത്തുമോ ആവൊ? ഭരിക്കുന്ന
മന്ത്രിയുടെ അയാൾ ഗതിയില്ലാത്ത കാലത്ത്‌ താമസിച്ച ഒപ്പിട്ട പഴയവീടാണ്‌
ഒന്ന്‌. തൊട്ടരുകൾ മന്ത്രിവേല ചെയ്യുന്നതിനിടക്കു കോടികൾ കട്ടുണ്ടാക്കി
മഹാസൗധം!
ഇതുമതിയോ സാർ.
നോക്കിക്കളയാമെടോ"
"എന്നാലത്തു വേണ്ടസാർ കട്ടുമുടിച്ചു ശാപംകിട്ടിയ പൊതുമുതൽ കൊണ്ടുപണിത
വീട്‌ നിത്യവും കണികാണാത്തത്താണല്ലോ അതിന്മേൽ പ്രകൃതി ശാപവും, അനാഥലക്ഷം
ദരിദ്രരുടെ ഉപ്പും കണ്ണീരുമുണ്ട്‌. പിറക്കുന്ന മക്കളെപോലും ആശാപം
വിട്ടുപോകില്ല. ഈ മണ്ണിൽ നിത്യവും ചവിട്ടാതിരിക്കുന്നതാണുത്തമം!
അന്നത്തെ തേടൽ നിഷ്ഫലം!
വിശാഖ്‌ ജോലിക്കുപോയി പിറ്റേന്ന്‌
സന്ധ്യക്കു വരാൻ വൈകിക്കൊണ്ടിരിക്കുന്ന നേരം. അന്നു രാവിലെ
ശ്രുതിമുറ്റമടിക്കുമ്പോൾ ഊർന്നുവീണ സാരി നിലത്തേക്കു വീണ നിമിഷത്തിൽ
ചീട്ടുകളി നടത്തിപ്പുകാരൻ 'കാട്ടുപോത്ത്‌' നരരൂപം ശ്രുതിയുടെ
ബ്ലൗസിനുള്ളിലെ മുഴകൾ കാണാനിടയായി. ആലിലപോലത്തെ അവളുടെ അണിവയറും
ദൃഷ്ടിയിൽ പെട്ടു ആശകയറിയിരുന്നു. കുടികഴിഞ്ഞ്‌ വൈകിട്ട്‌ അവൻ
ഗേറ്റിലെത്തി കാളിംഗ്‌ ബെൽ അമർത്തി. അവളെത്തി നോക്കുമ്പോൾ അവൻ ക്രിമിനൽ.
ചീട്ടുരാജാവ്‌ നോബിൻ ആടുന്ന കാലുകളിൽ. അവൾ തിരക്കി.
ആരാ എന്തുവേണം"
അറിയത്തില്ലേ അയൽക്കാരൻ നോബിൻ ഒരു പാവമാണ്‌. വിശാഖ്‌ സാറെന്റെ പഴയ
സുഹൃത്തല്ലേ ഗേറ്റുതുറന്ന്‌ ഒന്നു സംസാരിക്കട്ടെ."
ആളില്ല വരുന്നേയുള്ളൂ.
അതിന്തൊ വരട്ടെ ഞാൻ കാത്തിരിക്കാം.
ഗേറ്റ്‌ തുറക്കപെട്ടു.
ബഫല്ലൊനരൻ കയറിഇരുപ്പായി. ഇടക്കിടെ കണ്ണ്‌ അവളെ ഒളിച്ചുനോക്കി. നേരം
ഇഴഞ്ഞുനീങ്ങി. ഏഴ്‌ മണി. ഒരു മൊബെയിൽ സന്ദേശം. വിശാഖിന്റെയാണ്‌. വണ്ടി
ബ്രേക്ക്‌ ഡൗണായി പോയതിനാൽ വഴിയിൽപെട്ടു. വരാൻ വൈകും. പത്തുമണിയോടെ
പ്രതീക്ഷിക്കാം. അവൾക്കു ഭീതിയായി. അവൾ അറിയിച്ചു.
വണ്ടി ബ്രേക്ക്ഡൗണായി. വരാൻ വൈകും.
അതിനെന്താ ഞാനിരിക്കാം. മാഡത്തിനു ഒരുകൂട്ടിരിക്കുന്നതും നല്ലതല്ലേ?
വീണ്ടും വിശാഖിന്റെ കോൾ. അവൾ നോബിനുമായുള്ള പരിചയം എന്തെന്നു തിരക്കവേ
അവൻ ക്രിമിനലും വ്യാജനും നുണയാണു പറഞ്ഞതെന്നും ഉടനെ
ഇറക്കിവിട്ടേക്കണമെന്നും അറിയിപ്പു കൊടുത്തു. തനിക്കു പരിചിതനേയല്ലെന്നും
പ്രത്യേകം പറഞ്ഞു.
അവൾ ഗേറ്റു തുറന്നിട്ട്‌-
ഇറങ്ങിപോകണം, എനിക്കു ഗേറ്റടയ്ക്കണം.
വൈകിയാലും വിശാഖിനെ കണ്ടിട്ടേ പോകുന്നുള്ളൂ ഞാനിരിക്കാം. ശ്രുതി
അകത്തുപോയി. തന്റെ കരാട്ടെയുടെ അവസാനത്തെ കുപ്പായമായി വൈറ്റ്‌ കോട്ടും
പാന്റുമിട്ട്‌ അരയിൽ ബ്ലാക്ക്ബൽറ്റും കൊരുത്ത്കെട്ടി. അഞ്ച്‌ വയസ്സുമുതൽ
15 വർഷം പഠിച്ചു നേടിയ ബൽറ്റാണ്‌. 'ബ്ലാക്ക്‌'. അവൾ ശരവേഗത്തിൽ ചില
അഭ്യാസമുറകൾ തനിയെ കാണിച്ചുതുടങ്ങിയത്‌ നോബിൾ ശ്രദ്ധിച്ചു. തടി
കേടാകുമെന്നു ഭയം കയറി. പതുക്കെ ഭയം വളർന്നു മുറ്റി എഴുന്നേറ്റു ഒന്നും
പറയാതെ പോകാൻ നോക്കി.
ഇരിക്കണം കുറച്ചുകഴിഞ്ഞാൽ വിശാഖ്‌ വരും.
അവൻമിണ്ടാതെ വേഗം സ്ഥലം കാലിയാക്കി. അവൾ ഗേറ്റുപൂട്ടി ഡ്രസ്സ്മാറി
നൈറ്റിയിട്ടു. 10 മണിക്കു വിശാഖ്‌ എത്തി. അവൾ കാര്യം പറഞ്ഞു ഇരുവരും
പറഞ്ഞു ചിരിതുടങ്ങി. കുഴപ്പത്തിനു വന്നിരുന്നെങ്കിൽ അവന്റെ ആറാം വാരി
ചവിട്ടി ഒടിച്ചേനെ ഞാൻ. രണ്ടാളും വീണ്ടും പൊട്ടിച്ചിരിച്ചു. പിറ്റേന്നു
വീണ്ടും വീടു നോക്കി. ണല്ലോരു വീട്‌ കാണിച്ചു ബ്രോക്കർ.
അയൽക്കാരൻ ആരാണ്‌?"
പോലീസിലെ സർക്കിളാ"
ഗുഡ്‌ കള്ളനെ ഭയക്കേണ്ടല്ലോ.
കൊള്ളാം കൈക്കൂലി വൻതുക കിട്ടിയേ കേസ്സുകേൾക്കൂ ഏമാൻ. കള്ളും കുടിച്ചു
തിണ്ണനിരങ്ങി വൈകിയെത്തിനാലുകാലിൽഇഴഞ്ഞേ വീട്ടിൽ കയറൂ. പിന്നെ കെട്ടിയോളെ
ഇടി. തെറി, കുട്ടികളുടെ കൂട്ടക്കരച്ചിൽ.എല്ലാംകഴിഞ്ഞ്‌ കതകടയ്ക്കാൻ ഭാര്യ
മറന്നുപോയ ഒരു ദിവസം 20 പവൻ കള്ളൻ കൊണ്ടുപോയി. ഇതുവരെ പ്രതിയെ
കിട്ടിയിട്ടില്ല. അങ്ങിനെ മാതൃകാപോലീസാണ്‌ അദ്ദേഹം.
ആ വീട്‌ വേണ്ടേ വേണ്ട.
ഇനി ഒരു വീടേയുള്ളൂ. അതും ബോധിക്കാത്ത പക്ഷം ബ്രോക്കർകാശ്‌
ഇൻസ്റ്റാള്‍മന്റായി തിരിച്ചു തന്നേക്കാം. എന്നെ വിട്ടേക്കണം.
ആ വീട്‌ ഇഷ്ടപ്പെട്ടു. വിദേശമലയാളിയുടെ അധ്വാനവും വിയർപ്പും കൊണ്ടു പണിത
ഇരുനിലമാളിക. സൂപ്പർ ഹൗസ്‌ - പക്ഷേ, സാർ മൂന്നുമാസമേ താമസിച്ചൊള്ളു.
അതിനിടെ അയൽവീട്ടിൽ കൂട്ടമരണം നടന്നു ആത്മഹത്യ- കണ്ടില്ലേ കാടുകയറി
മുറ്റം മൂടിക്കിടക്കുന്നു. അതോടെ മാളിക വീട്‌ ആർക്കും വാടകയ്ക്കുപോലും
വേണ്ടാതായി. മതിലിന്റെ തൊട്ടപ്പുറമല്ലേ?
അവർക്കെന്തുഭവിച്ചു കൂട്ടമായ ആത്മഹത്യ എന്തിനായിരുന്നു. ആരെ ജാമ്യം
നിർത്തിച്ചതിച്ചു. വൻതുകയുടെ ബാധ്യത വന്നു പെട്ടു. പരമസാത്വികരായിരുന്നു.
പറഞ്ഞിട്ടെന്ത്‌ അവരുടെ സത്കർമ്മങ്ങൾക്കു ദൈവം കൊടുത്തത്‌ വിപരീത
ഫലമാണ്‌. മാളികയിൽ താമസിക്കാനാളെ കിട്ടിയാൽ മതി. ഉടമക്ക്‌ വാടക വേണ്ട."
അതുമതി നമുക്ക്‌" ശ്രുതി പറഞ്ഞു.

അടുത്ത വീട്ടിലെ ബ്രഹ്മരക്ഷസ്സുകൾ പരമശുദ്ധരായിരുന്നില്ലേ- നമ്മളും
അതുപോലെത്തന്നെ കൂട്ടായിരിക്കും തീർച്ച" അവർ വീടെടുത്തു താമസം തുടങ്ങി.
പിന്നീട്‌ കിട്ടാവുന്നതിന്റെ നാലിലൊന്ന്‌ ഭാഗം വിലക്കു ഉടമ അവൾക്കുതന്നെ
ആ വീട്‌ രജിസ്ട്രാറാക്കി നൽകി. കുറേനാൾ പോകെ മരിച്ചവീടും വാങ്ങി വീട്‌
നവീകരിച്ചു പെയിന്റടിച്ചു മനോഹരമാക്കി. അച്ചനമ്മമാരോട്‌
കള്ളംപറഞ്ഞിറങ്ങിപ്പോന്ന പാപഭാരം അഴിച്ചുകളയാൻ അവിടെ വൃദ്ധസദനം തുടങ്ങി.
ഇപ്പോൾ അഞ്ച്‌ അന്തേവാസികളുണ്ട്‌. അവർക്കും വസ്ത്രവും അന്നവും ശ്രദ്ധയും
അവർ നൽകിപ്പോന്നു.

Tuesday, 15 November 2011

രതിസാഗരം


 എം.കെ. ജനാര്‍ദ്ദനന്‍ 
സ്ത്രീപുരുഷ കൌതുങ്ങളേക്കുറിച്ചും. അവരിലെ മനോരഹസ്യങ്ങളെക്കുറിച്ചും മനഃശാസ്ത്രനായ ഡോ.സരിത്‌ ഓര്‍ത്തുകൊണ്ടിരുന്നു. രതികൌതുകം, അഥവാ സ്ത്രീയുടെ പുരുഷ കൌതുകം ജന്‍മംമുഴുവന്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നതാണോ? രണ്ട്‌ ഇണകള്‍ ആജീവനാന്തം സ്വസ്ഥരും സംതൃപ്തരുമാണോ? അതിണ്റ്റെ കാമനകള്‍ക്കു അതിര്‍ നിശ്ചയിക്കപെട്ടിട്ടുണ്ടോ? ഈ കൌതുകങ്ങളിന്‍മേല്‍ ജാതിമതങ്ങളുടെ ചങ്ങലക്കെട്ടുകളും വിലക്കുകളും സത്യസന്ധമായും പൊരുത്തപ്പെടുന്നുണ്ടോ? ഇല്ലെന്ന്‌ ഡോ.സരിതിനു തോന്നി. ഈ കുതുകത്തെ പരസ്പരം ചേരാത്ത ഇണകളുടെ ചട്ടക്കൂട്ടിലൊതുക്കി ഹോമിക്കുന്നതിലാണോ പൊരുള്‍ കുടിയിരിക്കുന്നത്‌? 
അല്ലെന്നു തോന്നി. സ്വതന്ത്രമായിരിക്കേണ്ട. ഒരു സ്ത്രീയുടെ, അഥവാ പുരുഷണ്റ്റെ മനസ്സിനെ ചങ്ങലയില്‍ പൂട്ടുന്നതാണൊ സദാചാരം? അല്ലെന്നു തോന്നി. മറ്റുള്ളവര്‍ക്കുവേണ്ടി അസംതൃപ്തികളുടെയും, അസ്വസ്ഥതകളുടേയും ഇരകളായി പോയ മനുഷ്യര്‍ ഡോ.സരിതിണ്റ്റെ ക്ളിനിക്കില്‍ മനോരോഗചികിത്സ തേടി നിത്യവും എത്തിക്കൊണ്ടിരുന്നു. പ്രണയനൈരാശ്യക്കാരും സദാചാരവാദികളുടെ റേപിംഗിനു ഇരയായി നിലതെറ്റിയ പെണ്‍കുട്ടികളും ഭാര്യാവിരക്തരും ഭര്‍ത്തൃവിരസകളായ ഭാര്യമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ ട്രീറ്റു ചെയ്യുമ്പോള്‍ ഡോ.സരിത്‌ പറയുമായിരുന്നു. വേണ്ടാത്ത, വിലക്കുകളും ജാതിമതങ്ങളുടെ വേണ്ടാത്ത കാര്‍ക്കശ്യങ്ങളും, അരുതാത്ത സദാചാരസങ്കല്‍പങ്ങളുമൊക്കെയാണ്‌ മനോരോഗികളുടെ സംഖ്യയെ പെരുക്കി വഷളാക്കുന്നത്‌? ഒരിക്കല്‍ ഒരു സുഹൃത്ത്‌ സംഭാഷണമദ്ധ്യേ ചോദിച്ചു.
സമൂഹനിലനില്‍പ്പിന്‌ ഇതൊക്കെ അനിവാര്യമല്ല? വേണം അപകടാവസ്ഥ സൃഷ്ടിക്കാത്ത ഒരുപരിധിവരെ- ഇന്നുള്ള നാനാതരം വിലക്കുകള്‍ ഇറ്റ്‌ ഈസ്‌ ടൂമച്ച്‌ നിരന്തരം അപകടങ്ങളെ ക്ഷണിച്ചുവരുത്തി മനുഷ്യരെ ഭ്രാന്താശുപത്രിയിലെത്തിക്കുന്നു" ഡോക്ടര്‍ പറയുന്നത്‌ എങ്ങിനെ ശരിയാകും? അരാജകത്വം സൃഷ്ടിക്കലാവില്ലേ അത്‌? എന്തിലാണ്‌ ശ്വാശ്വതീകതയുള്ളത്‌? ആത്മീയതയിലില്ലേ?വില്‍പന കേന്ദ്രങ്ങളിലെ ഏറ്റവും വലിയ വിപണനവസ്തുവും തനി ആത്മീയതയുമായി യോചിച്ചിരിക്കുകയുമാണത്‌. തനി ഭൌതികതയെക്കാള്‍ അധഃപതിച്ച ചരക്കായിരിക്കുന്നു അത്‌"അല്ലെങ്കില്‍ എന്താണുള്ളത്‌. നതിംഗ്‌. മനുഷ്യജീവിതം തന്നെ ക്ഷണികം. വെറുമൊരു നീര്‍പ്പോളപോലെയല്ലേ നാം" ആ ഒരു ജലക്കുമിളയില്‍ എത്ര ജാതികള്‍. എത്ര മതങ്ങള്‍ അവരുണര്‍ത്തിവിടും ജീവിതം വഷളാക്കുന്ന എത്രയെത്ര ഭീകരമായ സത്യത്തിനുനിരക്കാത്ത വസ്തുകള്‍? ജാതി രണ്ടു മാത്രം മതി. ആണും പെണ്ണും. എങ്കില്‍തന്നെ പകുതിയിലേറെ വിപത്തുകള്‍ക്കു പരിഹാരമാകും. സ്വാര്‍ത്ഥതകള്‍ക്കു നിയന്ത്രണമാകും- അഥവാ അവസ്വതന്ത്രമാകും. മനോരോഗികളുടെ എണ്ണം കുറയും. എല്ലാവരുംകൂടി പ്രശ്നത്തിണ്റ്റെ ആഴം കൂട്ടുകയാണ്‌. വിവാഹത്തെക്കുറിച്ച്‌ ? ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന്‌ ആജീവനാന്ത ശരീര രതി. എവിടെയും തളക്കപ്പെടാനാശിക്കാത്ത മനസ്സും ശരിക്കു പറഞ്ഞാല്‍ അശാസ്ത്രീയമാണ്‌"ഡോ.സരിത്‌ ക്ളിനിക്കു തുടുങ്ങുമ്പോള്‍ കിടത്തി ചികിത്സയില്ലായിരുന്നു. പിന്നെ 20 കിടക്കകളായി. രണ്ടു വര്‍ഷത്തിനുള്ളില്‍ കിടക്കകള്‍ 100 ആയി. ക്ലിനിക്കിന്റെ  അടുത്ത പ്ളോട്ടുകള്‍ വാങ്ങി മുറികള്‍ ആഡ്‌ ചെയ്ത്‌ വലുതാക്കി. ഇപ്പോള്‍ ആ ഏറിയ കൂക്കിവിളിയും പൊട്ടിച്ചിരിയും കരച്ചിലുമൊക്കെയായി ഒരു ബഹളമയ കേന്ദ്രമാണ്‌. ഡോ.സരിത്‌ പെരുകിവരുന്ന തന്റെ രോഗികളില്‍ അസ്വസ്ഥനായിരുന്നു. അവരുടെ എണ്ണം ചുരുക്കി, രോഗം നിയന്ത്രിക്കപ്പെട്ട്‌ ഒടുവില്‍ ക്ളിനിക്‌ തന്നെ നിര്‍ത്തിവയ്ക്കുന്ന ഒരവസ്ഥ, അണ്ണഹസാരെയുടെ കള്ളവും ചതിയുമില്ലാത്ത പൊലീസുകാരില്ലാത്ത രാളെഗണ്‍സിദ്ധി ഗ്രാമത്തെപ്പോലെ മനോരോഗികള്‍ കടന്നുവരാത്ത തന്റെ ക്ളിനിക്കിനെയാണ്‌ സ്വപ്നം കണ്ടത്‌.
എന്നിട്ടുവേണം ക്ളിനിക്‌ പൂട്ടി തനിക്ക്‌ തൊഴില്‍ മുക്തനാകാന്‍! പക്ഷെയെവിടെ? പേഷ്യണ്റ്റ്സ്‌ പെരുകി വന്നുകൊണ്ടിരുന്നു" കിടക്കകളുടെ എണ്ണം 150  ആയി. ഒടുവില്‍ ട്രീറ്റ്‌ ചെയ്ത്‌ ലോകത്തിന്റെ  അവസ്ഥകളോര്‍ത്ത്‌ അതിശോച്യസ്ഥിതികള്‍ തിരിച്ചറിഞ്ഞ്‌ മനോവിഷങ്ങളില്‍ സ്വയംപെട്ടു കൊണ്ടിരുന്നു. ആ നിലയില്‍ ഒരുനാള്‍ രോഗികളെയെല്ലാം മറ്റെവിടെയെങ്കിലും കൊണ്ടുപോകാന്‍ ബന്ധുക്കളെ ഏല്‍പിച്ച്‌ ആശുപത്രിപൂട്ടി 'ക്ളോസ്ഡ്‌' എന്ന ബോര്‍ഡും സ്ഥാപിച്ചു. ഡോ.സരിതിനു എന്തോപന്തികേടുണ്ടെന്ന്‌ കൂട്ടുകാരായ ഡോക്ടര്‍മാര്‍ക്കു തോന്നി. അവര്‍ ചോദിച്ച്‌ താന്‍ ആശുപത്രി നിര്‍ത്തിക്കളഞ്ഞതെന്തിന്‌ ൧൦ ല്‍ തുടങ്ങിയ പേഷ്യന്‍സ്‌ ൧൫൦ ആയതല്ലേ - നല്ലവരുമാനവുമായപ്പോള്‍ ആശുപത്രിപൂട്ടിക്കളഞ്ഞു-ഹാവ്‌ യൂ സംതിംഗ്‌ എനിട്രബിള്‍!". സരിത്‌ അറിയിച്ചു. 
നൊ ട്രബിള്‍ ബട്‌  ദിസ്‌ ഇമ്പ്രൂവ്മെന്റ് ഈസ്  മീനിംഗലസ്‌".
ഇറ്റ്‌ ഈസ്‌ ഒണ്‍ലി ഇംപയര്‍മെന്റ് , അതായത്‌ കെടുതി. അഥവാ നാശം.
സര്‍വ്വനാശം.
"സുഹൃത്‌  ഡോക്ട്ടേഴ്സിന്റെ   നാവടഞ്ഞു. അതോടെ അവര്‍ നിശബ്ദരായി. 
സ്ഥലംവിട്ടു. ഒരു നീര്‍ക്കുമിളയുടെ അസ്ഥിത്വമാണ്‌. ഈ അനന്തകാലത്തില്‍ തനിക്കും മറ്റെല്ലാവര്‍ക്കുമുള്ളതെന്ന്‌ ഒരുദിവസത്തില്‍ പലവട്ടം അയാള്‍ ഓര്‍ക്കുമായിരുന്നു. പിന്നെയെന്താണ്‌ ഓരോ മനുഷ്യനും ഉള്ളത്‌? ശൂന്യത. 
നിതാന്ത മൃത്യു സമ്മാനിക്കുന്ന കൊടും തമസ്സ്‌. എന്നാല്‍ അതിനിടയിലെ ഞൊടി, നേരത്തിനുള്ളില്‍ വ്യക്തിപരമായി തനിക്ക്‌ എന്താണോ രസകരമായിട്ടുള്ളത്‌ എന്നോര്‍ക്കവേ. സരിതിണ്റ്റെ ബോധത്തിലേക്ക്‌ അനേകം രസസൂചനകള്‍ ഓടിയെത്തി. അതെന്തൊക്കെയാണ്‌? മദ്യം - നൊ. ചീട്ടുകളി ഛെ. സിനിമ-ഫു- ക്രിക്കറ്റ്‌ ഗോയെവെ ഫുളിഷ്നെസ്സ്‌. യുവാവായ സരിതിണ്റ്റെ ബോധത്തിലേക്ക്‌ അനേകം പെണ്‍മുഖങ്ങള്‍ കുളിച്ചൊരുങ്ങിയെത്തി. യസ്‌ അയാള്‍ തണ്റ്റെ മാത്രം ഇംഗിതങ്ങള്‍ക്കായി തേടി യാത്ര പുറപ്പെട്ടു. രാവും പകലും വണ്ടിയിലേറിയോടി പ്രൈമറിയില്‍ ഒപ്പം പഠിച്ച കൂട്ടുകാരണ്റ്റെയടുത്തെത്തി. അവന്‍ തിരക്കി. "എന്തടേ സരിത്‌ നീ എന്നെ മറന്നില്ലേ?" നീ നിന്നെയെങ്ങിനെ മറക്കാന്‍ -എട്ടില്‍ പഠിക്കുമ്പോള്‍ മധുരകാമേശ്വരി ലേഹ്യം തീറ്റിച്ച്‌ കഞ്ചാവിണ്റ്റെ ലഹരിയില്‍ ആറാടിച്ചവനല്ലേ. ?
" "നീ ഭ്രാന്തന്‍മാരെ ചികിത്സിക്കുന്ന വലിയ ഡോക്ടറായെന്നു കേട്ടു. ഞാനോര്‍ത്തു എന്നെയൊക്കെ മറന്നിരിക്കുമെന്ന്‌. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍-ലോകത്തിനുമുഴുവനും ഭ്രാന്താണ്‌. ഭ്രാന്തരാല്‍ പൊറുതിമുട്ടി എനിക്കുതന്നെ ഭ്രാന്തുപിടിപെടും മുമ്പ്‌ ഞാന്‍ ക്ളിനിക്ക്‌ അടച്ചുപൂട്ടിപോന്നു.
"എന്നിട്ട്‌ ഇനി?" 
"ഒരു തനി സ്വാര്‍ത്ഥന്റെ  സുഖംതേടിയുള്ള യാത്രകള്‍"
കുഗ്രാമത്തിണ്റ്റെ അന്നത്തെ അന്തിയില്‍ സുഹൃത്ത്‌ ശരത്തിനെ ഒരു ചെറുമി പെണ്‍കുട്ടിയുടെ കുടിലില്‍ കൂട്ടികൊണ്ടുപോയി. 
കറുത്തവളെങ്കിലും ഏഴഴകുള്ള സുന്ദരി. കുടിലിന്റെ  ഈറ്റ കതകു തുറന്ന്‌ ഉന്തി ശരത്തിനെ അകത്തേക്കു തള്ളി. അവിടെ അവണ്റ്റെ നാണങ്ങള്‍ അഴിഞ്ഞു വീണു. എന്തെന്നില്ലാത്ത രതിസാരം അവള്‍ അറിയിച്ചുകൊടുത്തു. പിരിയും മുമ്പ്‌ അയാള്‍ തിരക്കി. നിന്നെ ഞാന്‍ താലികെട്ടണോ!വേണ്ട ഇപ്പോള്‍ അനുഭവിച്ച സ്നേഹംമതി. തോന്നുമ്പോള്‍ ഇനിയുമാകാം. ഒരാളെ തന്നെ സ്നേഹിച്ചിരിക്കാന്‍ എനിക്കാവൂല. എല്ലാവരേയും സ്നേഹമാണ്‌. ഒട്ടും പഠിപ്പില്ലാത്ത നിരക്ഷരമനസ്സില്‍ അവള്‍ സ്വരൂപിച്ചെടുത്ത ദര്‍ശനം അയാള്‍ക്കിഷ്ടമല്ല. ശരി കനകേ നിന്നിലേയ്ക്കെന്നെങ്കിലും ഇനിയും വരാം. സന്തോയം. നിനക്കു പണംവേണമോ രൂപ ൧൦൦൦/-, ൧൦൦൦൦/- വേണ്ട എനിക്കെണ്റ്റെ വേലകൂലി കിട്ടുന്നുണ്ട്‌. ജീവിക്കാന്‍ ഏറെപണിയെന്തിന്‌ തുച്ഛംമതി. അതുണ്ട്‌. അതുമതി. ഏറെ കിട്ടിയാല്‍ അത്‌ ജീവിതം കെടുത്തിക്കളയും." ദോഷം ചെയ്തില്ലല്ലോ സുഖംതന്നില്ലേ. പൊയ്ക്കോളു. സ്നേഹം വേണ്ടപ്പോള്‍ ഇനിം ബന്നോളൂ".
അവള്‍ ചിരിച്ചപ്പോള്‍ ഭംഗിയുള്ള കറുത്ത വട്ടമുഖത്ത്‌ വെളുത്തപല്ലുകള്‍ തിളങ്ങി. ഹായ്‌ എത്ര സുന്ദരീ! ഭ്രാന്താശുപത്രി നടത്തി ഭ്രാന്തു പിടിപെടാതെ സ്വയം സുഖചികിത്സ തേടി സരിത്‌ അനന്തമായി ഒഴുകിനീങ്ങി. നഗരത്തില്‍ 'ഉപകാരം' തൊഴിലാക്കി പണം സ്വീകരിക്കാറുള്ള സുന്ദരി. ഹൂറിയെപ്പോലെ അവളുടെ ചുണ്ടില്‍നിന്നും ചുണ്ടഴിക്കുമ്പോള്‍ അര്‍ദ്ധനാരീശ്വരിയില്‍ നിന്നും ഉടല്‍ അഴിച്ചുമാറുമ്പോള്‍ തിരക്കി "ചെയ്തപാപമായെന്നും നരകത്തീയില്‍ ജീവന്‍ നിപതിക്കുമെന്നും തീ ഭയക്കുമെന്നെ പടച്ചവന്‍ തരുന്ന പാപശിക്ഷയെ ഭയക്കുന്നുണ്ടൊ മുതൊസെതീ"ലക്നൌവിലെ അടിച്ചിട്ടമുറി വാതിലിനുള്ളിലിരുന്ന്‌ അവള്‍ ഉരിയാടി. ഉര്‍ദുവില്‍. ദേഖ്‌ മേരാ ദോസ്ത്ത്‌, എണ്റ്റെ കുട്ടി അവണ്റ്റെ മുഖം ആചാരപ്രകാരം, വിശ്വാസി എന്നെ കെട്ടി. ഹരാമി. ഇവനെ തന്നിട്ട്‌ എന്നെ ഉപേക്ഷിച്ചു വേറെ കെട്ടി. കള്ളു കുടിയും ചീട്ടികളിക്കാരന്‍ കൂട്ടിക്കൊടുപ്പുകാരന്‍. ശരീരം നല്‍കാന്‍ അങ്ങനെ ജീവിക്കാന്‍ അവണ്റ്റെ കൂട്ടെന്തിന്‌. ആട്ടിപ്പുറത്താക്കി. അവള്‍ചിരിച്ചു. എനിക്കെന്താ ആകരുതൊ - അവള്‍ ചിരിച്ചു കൂസലില്ലാതെ. അവള്‍ ആവശ്യപ്പെട്ട തുകയിലും അധികം നല്‍കി യാത്രയായി. 
അവന്‍ തിരക്കി. "എന്നെ മറക്കാതിരിക്കുമോ?" തീര്‍ച്ചയായും ഓര്‍മ്മിക്കും"പിന്നെ തെലുങ്കുനാട്ടില്‍ പരിമളയോടൊപ്പം ഉറങ്ങി. കര്‍ണ്ണാടകയില്‍ വരദയോടൊപ്പം, തമിഴ്നാട്ടില്‍ രുഗ്മിണിയോടൊപ്പം മുംബൈയില്‍ മറുനാടന്‍ മലയാളി ലക്ഷ്മിയ്ക്കും, ശ്രീജയ്ക്കുമൊപ്പം. വീണ്ടും യാത്രകള്‍. നേപ്പാളിലെ കമ്പിളി വസ്ത്രക്കച്ചവടക്കാരി മനീഷയ്ക്കൊപ്പം കാശ്മീരി സുന്ദരി സെറീനയ്ക്കൊപ്പം ജീവിതമെന്ന നീര്‍പോള ഉടഞ്ഞുപോകുന്നതിനുമുമ്പ്‌ അയാള്‍ ജീവണ്റ്റെ സൌഖ്യങ്ങള്‍ 'ചിരജ്ഞീവിത്വം' അനുഭവിച്ചു. അതില്‍ മാത്രമാണ്‌ മനഃസുഖം പകര്‍ന്നുകിട്ടിയ ആസ്വാദന കലയുള്ളതെന്നയാള്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ജീവിതം തീരാറാകുമ്പോള്‍ ഓരോ നാളുകളില്‍ പ്രണയിച്ചവരുടെ പേരുകള്‍പോലും ഓര്‍മ്മിക്കാനാവാതെ അവ അത്രയ്ക്കധികമാണ്‌. എല്ലാവരും നറുപരിമളം ചിക്കിവിരിഞ്ഞു നിന്ന പലതരം പൂക്കള്‍. ഒടുവില്‍ ഒരുനാള്‍ മരണം പ്രതീക്ഷിച്ചുകൊണ്ട്‌ ഡോ.സരിത്‌ തണ്റ്റെ ഡയറിക്കുറിപ്പില്‍ എഴുതി. ....സരിത്‌ ഒരു ഉറവകണ്ണില്‍ നിന്നും ഉയിര്‍ത്തു. ഒരു നീരുറവയായ്‌ നീന്തി. ഒരു തോടായ്‌ പുഴയായ്‌ നദിയായ്‌ കടലില്‍ ചെന്നു ചേര്‍ന്നു. ലോകം അശാന്തമാണെന്നു തോന്നുകയാല്‍ പിറവി വേണ്ടെന്ന കരുതലുണ്ടായിരുന്നു. കുത്സിതമായ ഭരണത്തിനും ജാതിക്കും മതത്തിനും തത്ത്വസംഹിതകള്‍ക്കും വഴങ്ങാതെ തനിക്കുവേണ്ടി മാത്രം ജീവിച്ചു. മറ്റുള്ളവനാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ക്രൂരതകളില്‍ തണ്റ്റെ ഇഷ്ടപ്രകാരം മതിവരുവോളം ജീവിച്ചു. ഒരുനാള്‍ സരിത്‌ മരിച്ചു. ഉടലില്‍ നിന്നും അസ്ഥികള്‍ അഴിഞ്ഞു വേര്‍പെട്ടു. മാംസം ഉണങ്ങി പൊടിഞ്ഞു വളമായി മണ്ണില്‍ ചേര്‍ന്നു. ആത്മാവാകട്ടെ രതിയുടെ കടലലകളില്‍ ഒരു തിരയായി ഗോപ്യതകളിലേക്ക്‌ തിരയടിച്ചു തിരയടിച്ച്‌ രതിസാഗരമായി. ജന്‍മജന്‍മാന്തരങ്ങളിലേക്ക്‌ തിരകളുടെ പ്രയാണമായി മരിച്ചിട്ടും... തുടര്‍ന്നു.


Thursday, 13 October 2011

സദ്‌ വിചാരങ്ങളുടെ അസ്തിത്വം


എം.കെ.ജനാർദ്ദനൻ

കാലം കെട്ടൊരുകാലം കാലക്കേടിൻ
കാവ്യ ചുരുക്കം ചൊല്ലാം!
നമുക്കെത്രമനോഹര സുന്ദര-
സുരഭില സ്വപ്നദിനങ്ങൾ?
ഇന്നല്ലോലോകഭക്ഷ്യദിനം
പട്ടിണികൊണ്ടുനെഞ്ചൊട്ടി
കണ്ണുകുഴിഞ്ഞ്‌ 'ഒരെത്യോപ്യൻ'ശിശു
ഇന്നു പുലർച്ചേ മരിച്ചു ഒത്തിരി
ശൈശവകോലങ്ങൾ മരണം കാത്തുകിടപ്പൂ
ഇന്നല്ലോഉലകിൻ ശിശുദിനം
ഇന്നുവെളുക്കും മുമ്പെ ഏതൊ
യുവതിയിലാരോ 'അവിഹിതം'
നട്ടൊരു കുഞ്ഞ്‌ ചോരപുരണ്ട്‌,
കീറത്തുണി മേൽ കുറ്റിക്കാട്ടി
ലുറുമ്പുകൾതിന്നു മരിച്ചു...!
ഇന്നുപരിസ്ഥിതിതൻലോകദിനം ഒരു-
പകൽമാന്യൻതൻഭവനത്തിൻ കക്കൂസ്‌, ടാങ്കിൽ
നിറഞ്ഞ മലം ടിപ്പർ വണ്ടിയിലേറ്റി
തൊടുപുഴയാറിൻ ശുദ്ധതയേറും കുളി-
കുടിനീരിൽ തക്കംപക്കംനോക്കി.
അർദ്ധരാത്രിയിൽനാറ്റംപുഴയിൽനിക്ഷേപം ചെയ്തു
ഇത്തരമൊരു'മാന്യദേഹത്തെ'ഇവിടല്ലാതിനി-
യെവിടെകിട്ടാൻ? സാക്ഷരർതിങ്ങിയദേശംഭേഷ്‌!
ഇതത്രേ ഉലകം വാഴ്ത്തും മാതൃദിനം-
കണ്ടൊരു കാഴ്ച കരളലിയിക്കും കരയിക്കും തീർച്ച
മകതമ്മയെ വെട്ടിനുറുക്കി ചാക്കിൽകെട്ടി,
ഭവ്യതയോടെ കാറിൻ 'ഡിക്കി'യിലാക്കി -
വലിച്ചെറിയാതേതൊപുഴയാഴംതേടിപ്പോയി
എന്തിനുവേണ്ടിയറുംകൊലയറിയേണ്ടെ?
ബി.എം.ഡബ്ല്യു. പുത്തൻ കാറിനു ശതലക്ഷം
നൽകാനമ്മതടഞ്ഞു-താക്കോൽ
ക്കൂട്ടപിടിവലിയിൽ 'ചെത്തു'മകൻ
തായെ കെട്ടിവരിഞ്ഞ ജഡത്തെ-
യേതോ കൊക്കയിലിട്ടുപുലർന്നതു മാതൃദിനം...!
താതൻവൃദ്ധൻഞ്ഞാൻരോഗിചാവെത്താതെകിടപ്പൂ!
പുലരിയുദിച്ചുവരുമ്പോൾ പതിവില്ലാത്തൊരു
ഭാഗ്യഷോടതിപോൽ, വായ്ക്കരിയായ്‌,
തലയ്ക്കൽ മരുമകൻ വച്ചൊരു ചുടുചായ
കിട്ടിയ ഭാഗ്യം ചുണ്ടിൽ ചേർക്കവെ-മൊന്താള-
വളിന്നല്ലോ പിതൃദിനമച്ഛാ 'ക്ലിക്കു'ചിലച്ചു
കാമറയപ്പോൾ, പിറ്റേന്നുത്തെ പത്രത്താളിൽ
പിതൃസേവനചിത്രം കെട്ടുകാഴ്ചചമഞ്ഞൊരു കോലം
അവൾനിൽക്കുന്നു പത്രഛായാചിത്രത്തിൽ!
'ഗുട്ടൻസ്‌' പിടി കിട്ടിയതപ്പോൾ!
ടി.വി.യിൽ കാണേണ്ടതുതാനിന്നെ ത്രേ ശാസ്ത്രദിനം!മ
ശാസ്ത്രത്തിന്റെ വളർച്ചയിൽ ഹുക്കുഷിമ-
യിലാണവനിലയം കത്തിയമർന്നു,
അണുബാധകൾ കാറ്റിൽ കടലിൽ
പടരുന്നു ജീവൻനക്കിയെടുക്കും രാക്ഷസവക്ത്രം
ലോകം ചുറ്റിനിരങ്ങി...
അലകടലാകാംനാമലറിവിളിക്കാംനര-
ഹത്യകൾതീർക്കും ആണവനിലയം
ലോകത്തെങ്ങും വേണ്ടിനിയും!
ഇനിയൊത്തുപിടിക്കുക ഒത്തു ചലിക്കുക,
അന്തിക്കൂരകളന്ന ച്ചട്ടികൾ തകർന്നുകിടക്കും,
ജപ്പാനിൽ നര സോദരരെ കരയ്ക്കണ-
ക്കാനോരായിരമൊരുലക്ഷം കോടിമനസ്സുകൾ
ഒത്തുചലിക്കാം പരമസ്വാത്വികരവരിൽ
ശ്രീബുദ്ധനെയോർക്കാം അവരുടെ
നരകക്കടലിൽ തുഴയാകാം നാം ലോകജനം.